
ന്യൂഡൽഹി: 2026ൽ ഇതുവരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശ സന്ദർശനങ്ങൾക്കായി ₹74.58 കോടി ചെലവഴിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു. ഫെബ്രുവരി മുതൽ ജൂലൈ വരെയുള്ള കണക്കുകളാണ് വിദേശകാര്യ മന്ത്രാലയം രാജ്യസഭയിൽ അവതരിപ്പിച്ചത്.
പ്രധാനമന്ത്രിയുടെ നോർവേ സന്ദർശനത്തിനാണ് ഏറ്റവും കൂടുതൽ ചെലവായത്. ഈ യാത്രയ്ക്ക് ₹17.46 കോടി വിനിയോഗിച്ചു. ഇസ്രയേൽ സന്ദർശനത്തിന് ₹11.92 കോടിയും സീഷെൽസ് സന്ദർശനത്തിന് ₹8.22 കോടിയും ചെലവായി. ഫ്രാൻസ് സന്ദർശനത്തിന്റെ ചെലവ് കണക്കാക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിദേശ യാത്രകൾക്കായി ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത് 2025ലാണ്. ആ വർഷം മാത്രം ₹187.83 കോടി ചെലവായി. 2024ൽ ഈ ഇനത്തിൽ ₹110.01 കോടി ചെലവഴിച്ചിരുന്നു.
2021 മുതൽ 2026 ഓഗസ്റ്റ് വരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആകെ 79 രാജ്യങ്ങൾ സന്ദർശിച്ചു. 2021ൽ നാല്, 2022ൽ 10, 2023ൽ 11, 2024ൽ 18, 2025ൽ 23 രാജ്യങ്ങളും 2026ൽ ഓഗസ്റ്റ് വരെ 13 രാജ്യങ്ങളും അദ്ദേഹം സന്ദർശിച്ചതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഈ വിദേശ സന്ദർശനങ്ങൾ ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും വ്യാപാര-നിക്ഷേപ സാധ്യതകൾ വികസിപ്പിക്കാനും സഹായിച്ചെന്ന് വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റ അറിയിച്ചു.
പ്രധാനമന്ത്രിയുടെ നോർവേ സന്ദർശനത്തിനാണ് ഏറ്റവും കൂടുതൽ ചെലവായത്. ഈ യാത്രയ്ക്ക് ₹17.46 കോടി വിനിയോഗിച്ചു. ഇസ്രയേൽ സന്ദർശനത്തിന് ₹11.92 കോടിയും സീഷെൽസ് സന്ദർശനത്തിന് ₹8.22 കോടിയും ചെലവായി. ഫ്രാൻസ് സന്ദർശനത്തിന്റെ ചെലവ് കണക്കാക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിദേശ യാത്രകൾക്കായി ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത് 2025ലാണ്. ആ വർഷം മാത്രം ₹187.83 കോടി ചെലവായി. 2024ൽ ഈ ഇനത്തിൽ ₹110.01 കോടി ചെലവഴിച്ചിരുന്നു.
2021 മുതൽ 2026 ഓഗസ്റ്റ് വരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആകെ 79 രാജ്യങ്ങൾ സന്ദർശിച്ചു. 2021ൽ നാല്, 2022ൽ 10, 2023ൽ 11, 2024ൽ 18, 2025ൽ 23 രാജ്യങ്ങളും 2026ൽ ഓഗസ്റ്റ് വരെ 13 രാജ്യങ്ങളും അദ്ദേഹം സന്ദർശിച്ചതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഈ വിദേശ സന്ദർശനങ്ങൾ ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും വ്യാപാര-നിക്ഷേപ സാധ്യതകൾ വികസിപ്പിക്കാനും സഹായിച്ചെന്ന് വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റ അറിയിച്ചു.







Comments