
തിരുവനന്തപുരം: സംസ്ഥാനം നേരിട്ട പ്രളയക്കെടുതിയില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ വന്‍ വീഴ്ചകള്‍ ഉണ്ടായെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. രക്ഷാപ്രവര്‍ത്തകന്‍ രാജേഷിന്റെ വിയോഗം കണ്ണീരിലാഴ്ത്തിയെന്നും വയനാട് തുരങ്കപാതയുമായി ബന്ധപ്പെട്ട സംഭവത്തിന് കാരണം മുന്‍കരുതലുകള്‍ എടുക്കുന്നതില്‍ വരുത്തിയ വീഴ്ചയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
രാജേഷിന്റെ മൃതദേഹത്തോട് സര്‍ക്കാര്‍ അനാദരവ് കാട്ടി. ചാവക്കാട് നിന്നും തിരുവനന്തപുരത്തേക്ക് മൃതദേഹം കൊണ്ടുപോകുമ്പോള്‍ ഫ്രീസര്‍ ആംബുലന്‍സ് പോലും ഒരുക്കിയില്ല. ദുരന്തമുഖത്ത് സ്വയം സന്നദ്ധനായി നിന്നുകൊണ്ട് മറ്റുള്ളവരുടെ ജീവന്‍ രക്ഷിച്ചയാളോട് കാണിക്കേണ്ട രീതിയിലുള്ള നീതിയല്ല കാണിച്ചത്. സംസ്ഥാനത്ത് പലയിടത്തും പലയിടത്തും പ്രളയസമാന സാഹചര്യം ഉണ്ടായി. ഒറ്റ രാത്രിയിലെ മഴകൊണ്ട് റാന്നിയില്‍ വെള്ളപ്പൊക്കമുണ്ടായി. വന്‍ നാശനഷ്ടം ഉണ്ടാകുകയും ചെയ്തു.
ഇതേ സമയം മൂഴിയാര്‍ ഡാം മുന്നറിയിപ്പില്ലാതെ തുറന്നതും കാരണമായി. റാന്നിയിലെയും ആറന്മുളയിലെയും വ്യാപാരികള്‍ക്കും നാട്ടുകാര്‍ക്കും വലിയ നഷ്ടമുണ്ടായി. ദുരന്തമുഖത്ത് ജനങ്ങള്‍ പകച്ചുനില്‍ക്കുന്ന സ്ഥിതിയുണ്ടായി. ഓണക്കാലത്ത് സാധനങ്ങള്‍ സ്‌റ്റോക്ക് ചെയ്തവര്‍ക്കും നാശമുണ്ടായി. ഇതിനാവശ്യമായ നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കണം.
ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളില്‍ അതിരൂക്ഷമായ സ്ഥിതിയുണ്ടായി. ശമനമില്ലാത്ത മഴയായിരുന്നു പെയ്തത്. ഇത് മലയോര മേഖലയിലും ആശങ്കയുണ്ടാക്കി. കോട്ടയത്ത് പൂഞ്ഞാര്‍, മീനച്ചില്‍, ഈരാറ്റുട്ടേ മേഖലകളില്‍ ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും വലിയ നാശനഷ്ടമുണ്ടാക്കി. പൂഞ്ഞാറില്‍ അമ്മയുടേയും മകന്റെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായി.
കോട്ടയം ജില്ലയില്‍ 1086 ഹെക്ടര്‍ കൃഷി നാശമുണ്ടായി. ദുരിതാശ്വാസ ക്യാമ്പുകളില്‍ കോട്ടയത്ത് വീഴ്ചയുണ്ടായി. ആംബുലന്‍സ് ലഭിക്കാതെ രണ്ടുപേര്‍ മരണമടയുന്ന സാഹചര്യമുണ്ടായി. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം കാണിച്ചു.
കോന്നിയില്‍ മറ്റെല്ലാ എംഎല്‍എമാരെയും വിളിച്ചിട്ട് യോഗം വിളിച്ചപ്പോള്‍ സ്ഥലം എംഎല്‍എയായ ജനീഷ്‌കുമാറിനെ വിളിച്ചില്ല. പ്രതിപക്ഷ എംഎല്‍എമാരുടെ മണ്ഡലത്തില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടതില്ലേ എന്നും ചോദിച്ചു. പ്രതിപക്ഷ എംഎല്‍എ മാറ്റി നിര്‍ത്തിയ സംഭവം ആദ്യമാണെന്നും പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏകോപനമില്ലായ്മ ഉണ്ടായെന്നും കുറ്റപ്പെടുത്തി.
രാജേഷിന്റെ മൃതദേഹത്തോട് സര്‍ക്കാര്‍ അനാദരവ് കാട്ടി. ചാവക്കാട് നിന്നും തിരുവനന്തപുരത്തേക്ക് മൃതദേഹം കൊണ്ടുപോകുമ്പോള്‍ ഫ്രീസര്‍ ആംബുലന്‍സ് പോലും ഒരുക്കിയില്ല. ദുരന്തമുഖത്ത് സ്വയം സന്നദ്ധനായി നിന്നുകൊണ്ട് മറ്റുള്ളവരുടെ ജീവന്‍ രക്ഷിച്ചയാളോട് കാണിക്കേണ്ട രീതിയിലുള്ള നീതിയല്ല കാണിച്ചത്. സംസ്ഥാനത്ത് പലയിടത്തും പലയിടത്തും പ്രളയസമാന സാഹചര്യം ഉണ്ടായി. ഒറ്റ രാത്രിയിലെ മഴകൊണ്ട് റാന്നിയില്‍ വെള്ളപ്പൊക്കമുണ്ടായി. വന്‍ നാശനഷ്ടം ഉണ്ടാകുകയും ചെയ്തു.
ഇതേ സമയം മൂഴിയാര്‍ ഡാം മുന്നറിയിപ്പില്ലാതെ തുറന്നതും കാരണമായി. റാന്നിയിലെയും ആറന്മുളയിലെയും വ്യാപാരികള്‍ക്കും നാട്ടുകാര്‍ക്കും വലിയ നഷ്ടമുണ്ടായി. ദുരന്തമുഖത്ത് ജനങ്ങള്‍ പകച്ചുനില്‍ക്കുന്ന സ്ഥിതിയുണ്ടായി. ഓണക്കാലത്ത് സാധനങ്ങള്‍ സ്‌റ്റോക്ക് ചെയ്തവര്‍ക്കും നാശമുണ്ടായി. ഇതിനാവശ്യമായ നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കണം.
ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളില്‍ അതിരൂക്ഷമായ സ്ഥിതിയുണ്ടായി. ശമനമില്ലാത്ത മഴയായിരുന്നു പെയ്തത്. ഇത് മലയോര മേഖലയിലും ആശങ്കയുണ്ടാക്കി. കോട്ടയത്ത് പൂഞ്ഞാര്‍, മീനച്ചില്‍, ഈരാറ്റുട്ടേ മേഖലകളില്‍ ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും വലിയ നാശനഷ്ടമുണ്ടാക്കി. പൂഞ്ഞാറില്‍ അമ്മയുടേയും മകന്റെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായി.
കോട്ടയം ജില്ലയില്‍ 1086 ഹെക്ടര്‍ കൃഷി നാശമുണ്ടായി. ദുരിതാശ്വാസ ക്യാമ്പുകളില്‍ കോട്ടയത്ത് വീഴ്ചയുണ്ടായി. ആംബുലന്‍സ് ലഭിക്കാതെ രണ്ടുപേര്‍ മരണമടയുന്ന സാഹചര്യമുണ്ടായി. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം കാണിച്ചു.
കോന്നിയില്‍ മറ്റെല്ലാ എംഎല്‍എമാരെയും വിളിച്ചിട്ട് യോഗം വിളിച്ചപ്പോള്‍ സ്ഥലം എംഎല്‍എയായ ജനീഷ്‌കുമാറിനെ വിളിച്ചില്ല. പ്രതിപക്ഷ എംഎല്‍എമാരുടെ മണ്ഡലത്തില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടക്കേണ്ടതില്ലേ എന്നും ചോദിച്ചു. പ്രതിപക്ഷ എംഎല്‍എ മാറ്റി നിര്‍ത്തിയ സംഭവം ആദ്യമാണെന്നും പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഏകോപനമില്ലായ്മ ഉണ്ടായെന്നും കുറ്റപ്പെടുത്തി.







Comments