
പട്ന : ദേശ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ കീഴിൽ 'രഹസ്യ ഏജന്റാണെന്ന്' വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയ വ്യാജ ഐഎഎസ് ഉദ്യോഗസ്ഥൻ ബീഹാറിൽ പിടിയിലായി. ചിക്ക് എന്നറിയപ്പെടുന്ന മനീഷ് കുമാർ ഗുപ്തയാണ് ഖഗരിയ പോലീസിന്റെ പിടിയിലായത്. വ്യാജ ഐഎഎസ് ചമഞ്ഞ് ഉദ്യോഗസ്ഥരെയും പൊതുജനങ്ങളെയും ഭീഷണിപ്പെടുത്തി കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് കേസ്.
ഖഗരിയ പോലീസും ജില്ലാ ഇന്റലിജൻസ് യൂണിറ്റും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതി പിടിയിലായത്. ഗവൺമെന്റ് ഓഫ് ഇന്ത്യ, ഐഎഎസ് ബോർഡുകൾ വെച്ച ആഡംബര എസ്‌യുവികളാണ് പ്രതി തട്ടിപ്പിനായി ഉപയോഗിച്ചിരുന്നത്. ചോദ്യം ചെയ്യലിൽ മൊബൈൽ ഫോണിൽ വ്യാജ ഐഎഎസ് തിരിച്ചറിയൽ കാർഡും ഇയാൾ കാണിച്ചു.
ചോദ്യം ചെയ്യലിൽ, സെൻട്രൽ വിജിലൻസ് കമ്മീഷന്റെ വിവരങ്ങൾ അടങ്ങിയ ഒരു കാർഡ് ഗുപ്ത പോലീസിന് കാണിച്ചുകൊടുക്കുകയും ഡോവലിന്റെ കീഴിൽ രഹസ്യ ഏജന്റായി ജോലി ചെയ്യുന്നുവെന്ന് അവകാശപ്പെടുകയും ചെയ്തു. താനൊരു ഐ.എ.എസ് ഉദ്യോഗസ്ഥനാണെന്ന് വ്യക്തമാക്കുന്ന തിരിച്ചറിയൽ കാർഡും ഇയാൾ ഹാജരാക്കി. ഈ അവകാശവാദങ്ങളെല്ലാം വ്യാജമാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് അറിയിച്ചു.
പ്രതിയുടെ ജമാൽപൂർ ബസാറിലെ വസതിയിൽ നടത്തിയ പരിശോധനയൻ ഫുൾ സെൽഫ് ഡ്രൈവിംഗ് ഫീച്ചറുള്ള ഒരു ടെസ്‌ല കാറും ടാറ്റ സഫാരിയും പോലീസ് കണ്ടെടുത്തു. ഇന്ത്യയിൽ ഫുൾ സെൽഫ് ഡ്രൈവിംഗ് ടെക്നോളജിയുള്ള ടെസ്‌ല കാർ വളരെ അപൂർവ്വമാണെന്ന് പോലീസ് പറഞ്ഞു. പോലീസിന്റെ വിവരമനുസരിച്ച്, ടെസ്‌ല കാറിൽ 'ഗവൺമെന്റ് ഓഫ് ഇന്ത്യ' ബോർഡ് ഘടിപ്പിച്ചിട്ടുണ്ടായിരുന്നു. 31 ലിറ്ററിലധികം ഇറക്കുമതി ചെയ്ത വിദേശ മദ്യവും വലിയ അളവിലുള്ള ബിയറും അഞ്ച് ഐഫോണുകളും 20 ക്രെഡിറ്റ് കാർഡുകളും 8 ഡെബിറ്റ് കാർഡുകളും നാല് ചെക്ക് ബുക്കുകളും രണ്ട് മാൻകൊമ്പുകളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.
തട്ടിപ്പിലൂടെ ഇയാൾ ഏകദേശം 100 കോടി രൂപയുടെ സ്വത്തുക്കൾ സമ്പാദിച്ചതായി പോലീസ് കരുതുന്നു. സാമ്പത്തിക തട്ടിപ്പിന്റെ വ്യാപ്തി വലുതായതിനാൽ ബീഹാർ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഉൾപ്പെടെയുള്ള പ്രത്യേക ഏജൻസികളുടെ സഹായത്തോടെയാണ് അന്വേഷണം നടക്കുന്നത്.
ഖഗരിയ പോലീസും ജില്ലാ ഇന്റലിജൻസ് യൂണിറ്റും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതി പിടിയിലായത്. ഗവൺമെന്റ് ഓഫ് ഇന്ത്യ, ഐഎഎസ് ബോർഡുകൾ വെച്ച ആഡംബര എസ്‌യുവികളാണ് പ്രതി തട്ടിപ്പിനായി ഉപയോഗിച്ചിരുന്നത്. ചോദ്യം ചെയ്യലിൽ മൊബൈൽ ഫോണിൽ വ്യാജ ഐഎഎസ് തിരിച്ചറിയൽ കാർഡും ഇയാൾ കാണിച്ചു.
ചോദ്യം ചെയ്യലിൽ, സെൻട്രൽ വിജിലൻസ് കമ്മീഷന്റെ വിവരങ്ങൾ അടങ്ങിയ ഒരു കാർഡ് ഗുപ്ത പോലീസിന് കാണിച്ചുകൊടുക്കുകയും ഡോവലിന്റെ കീഴിൽ രഹസ്യ ഏജന്റായി ജോലി ചെയ്യുന്നുവെന്ന് അവകാശപ്പെടുകയും ചെയ്തു. താനൊരു ഐ.എ.എസ് ഉദ്യോഗസ്ഥനാണെന്ന് വ്യക്തമാക്കുന്ന തിരിച്ചറിയൽ കാർഡും ഇയാൾ ഹാജരാക്കി. ഈ അവകാശവാദങ്ങളെല്ലാം വ്യാജമാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് അറിയിച്ചു.
പ്രതിയുടെ ജമാൽപൂർ ബസാറിലെ വസതിയിൽ നടത്തിയ പരിശോധനയൻ ഫുൾ സെൽഫ് ഡ്രൈവിംഗ് ഫീച്ചറുള്ള ഒരു ടെസ്‌ല കാറും ടാറ്റ സഫാരിയും പോലീസ് കണ്ടെടുത്തു. ഇന്ത്യയിൽ ഫുൾ സെൽഫ് ഡ്രൈവിംഗ് ടെക്നോളജിയുള്ള ടെസ്‌ല കാർ വളരെ അപൂർവ്വമാണെന്ന് പോലീസ് പറഞ്ഞു. പോലീസിന്റെ വിവരമനുസരിച്ച്, ടെസ്‌ല കാറിൽ 'ഗവൺമെന്റ് ഓഫ് ഇന്ത്യ' ബോർഡ് ഘടിപ്പിച്ചിട്ടുണ്ടായിരുന്നു. 31 ലിറ്ററിലധികം ഇറക്കുമതി ചെയ്ത വിദേശ മദ്യവും വലിയ അളവിലുള്ള ബിയറും അഞ്ച് ഐഫോണുകളും 20 ക്രെഡിറ്റ് കാർഡുകളും 8 ഡെബിറ്റ് കാർഡുകളും നാല് ചെക്ക് ബുക്കുകളും രണ്ട് മാൻകൊമ്പുകളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.
തട്ടിപ്പിലൂടെ ഇയാൾ ഏകദേശം 100 കോടി രൂപയുടെ സ്വത്തുക്കൾ സമ്പാദിച്ചതായി പോലീസ് കരുതുന്നു. സാമ്പത്തിക തട്ടിപ്പിന്റെ വ്യാപ്തി വലുതായതിനാൽ ബീഹാർ പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ഉൾപ്പെടെയുള്ള പ്രത്യേക ഏജൻസികളുടെ സഹായത്തോടെയാണ് അന്വേഷണം നടക്കുന്നത്.







Comments