
തിരുവനന്തപുരം: വിദ്യാഭ്യാസമന്ത്രിയുടെ ചേംബറില്‍ നടന്ന ചര്‍ച്ചയ്ക്ക് പിന്നാലെ എല്‍പിഎസ്ടി റാങ്ക്‌ഹോള്‍ഡേഴ്‌സ് സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തിവന്നിരുന്ന പ്രതിഷേധം അവസാനിപ്പിച്ചു. ഉദ്യോഗാര്‍ത്ഥിയായ വളര്‍മതി 13 ദിവസമായി നടത്തിവന്നിരുന്ന നിരാഹാരസമരം അവസാനിപ്പിച്ചു. മന്ത്രിയുടെ ചേംബറില്‍ വിദ്യാഭ്യാസമന്ത്രി എം ഷംസുദ്ദീന്‍ വെള്ളം നല്‍കിയാണ് സമരം അവസാനിപ്പിച്ചത്.
സര്‍ക്കാര്‍ സമയം ആവശ്യപ്പെട്ടതായി വളര്‍മതി പ്രതികരിച്ചു. ആവശ്യം അംഗീകരിക്കാനും പരിശോധിക്കാന്‍ സമയം നല്‍കണമെന്ന് ആവശ്യപ്പെട്ടതായും സെപ്തംബര്‍ 24 വരെയാണ് സമയം നല്‍കിയതായും പറഞ്ഞു. നിരാഹാരം അവസാനിപ്പിക്കുന്നതായി വ്യക്തമാക്കി. സമരക്കാര്‍ മുന്നോട്ട് വെച്ച നിര്‍ദേശം ഒന്നുകൂടി പരിശോധിക്കാന്‍ 45 ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്. അതേസമയം സമരത്തിന്റെ രൂപത്തില്‍ അല്ലാതെ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ഉറപ്പ് നടപ്പാക്കും വരെ സെക്രട്ടേറിയേറ്റിന് മുന്നിലെ പന്തലില്‍ തുടരുമെന്നും പറഞ്ഞു. എന്നാല്‍ സമരത്തില്‍ പ്രതിഷേധങ്ങളോ പ്രകടനങ്ങളോ മുദ്രാവാക്യം വിളികളോ ഉണ്ടാകില്ല.
സെക്രട്ടേറിയേറ്റിന് മുന്നില്‍ 37 ദിവസമായി എല്‍പിഎസ്ടി റാങ്ക്‌ഹോള്‍ഡേഴ്‌സ് സമരത്തിലായിരുന്നു. അതിനാണ് നാമമാത്രമായെങ്കിലും അവസാനം വന്നിരിക്കുന്നത്. രാപ്പകല്‍ സമരത്തിനും നിരാഹാര സമരത്തിനും ശേഷമാണ് മന്ത്രി സമരക്കാരുമായി ചര്‍ച്ചയ്ക്ക് വിളിച്ചത്. പുല്ലു തിന്നും മണ്ണു തിന്നും പല രീതിയിലുള്ള കഠിനമായസമര പരിപാടികളാണ് ഉദ്യോഗാര്‍ത്ഥികള്‍ നടത്തിയത. ഇന്ന് രാവിലെ പത്തരയോടെ മന്ത്രിയുടെ ചേംബറിലായിരുന്നു സമരക്കാരും വിദ്യാഭ്യാസവകുപ്പും ചര്‍ച്ച നടത്തിയത്. സമരക്കാരുടെ മൂന്ന് പ്രതിനിധികളെയാണ് ചര്‍ച്ചയ്ക്ക് വിളിച്ചത്.
അധ്യാപക വിദ്യാര്‍ത്ഥി അനുപാതം കുറയ്ക്കുക, പുതിയ തസ്തികള്‍ സൃഷ്ടിക്കുക, എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങള്‍ പി എസ് സിക്ക് വിടുക തുടങ്ങിയവയാണ് സമരാവശ്യങ്ങള്‍. സമരത്തില്‍ നിന്ന് പിന്മാറണമെന്നും രണ്ട് മാസത്തെ സാവകാശം അനുവദിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രതിഷേധക്കാര്‍ അംഗീകരിച്ചിരുന്നില്ല.
സര്‍ക്കാര്‍ സമയം ആവശ്യപ്പെട്ടതായി വളര്‍മതി പ്രതികരിച്ചു. ആവശ്യം അംഗീകരിക്കാനും പരിശോധിക്കാന്‍ സമയം നല്‍കണമെന്ന് ആവശ്യപ്പെട്ടതായും സെപ്തംബര്‍ 24 വരെയാണ് സമയം നല്‍കിയതായും പറഞ്ഞു. നിരാഹാരം അവസാനിപ്പിക്കുന്നതായി വ്യക്തമാക്കി. സമരക്കാര്‍ മുന്നോട്ട് വെച്ച നിര്‍ദേശം ഒന്നുകൂടി പരിശോധിക്കാന്‍ 45 ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്. അതേസമയം സമരത്തിന്റെ രൂപത്തില്‍ അല്ലാതെ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ഉറപ്പ് നടപ്പാക്കും വരെ സെക്രട്ടേറിയേറ്റിന് മുന്നിലെ പന്തലില്‍ തുടരുമെന്നും പറഞ്ഞു. എന്നാല്‍ സമരത്തില്‍ പ്രതിഷേധങ്ങളോ പ്രകടനങ്ങളോ മുദ്രാവാക്യം വിളികളോ ഉണ്ടാകില്ല.
സെക്രട്ടേറിയേറ്റിന് മുന്നില്‍ 37 ദിവസമായി എല്‍പിഎസ്ടി റാങ്ക്‌ഹോള്‍ഡേഴ്‌സ് സമരത്തിലായിരുന്നു. അതിനാണ് നാമമാത്രമായെങ്കിലും അവസാനം വന്നിരിക്കുന്നത്. രാപ്പകല്‍ സമരത്തിനും നിരാഹാര സമരത്തിനും ശേഷമാണ് മന്ത്രി സമരക്കാരുമായി ചര്‍ച്ചയ്ക്ക് വിളിച്ചത്. പുല്ലു തിന്നും മണ്ണു തിന്നും പല രീതിയിലുള്ള കഠിനമായസമര പരിപാടികളാണ് ഉദ്യോഗാര്‍ത്ഥികള്‍ നടത്തിയത. ഇന്ന് രാവിലെ പത്തരയോടെ മന്ത്രിയുടെ ചേംബറിലായിരുന്നു സമരക്കാരും വിദ്യാഭ്യാസവകുപ്പും ചര്‍ച്ച നടത്തിയത്. സമരക്കാരുടെ മൂന്ന് പ്രതിനിധികളെയാണ് ചര്‍ച്ചയ്ക്ക് വിളിച്ചത്.
അധ്യാപക വിദ്യാര്‍ത്ഥി അനുപാതം കുറയ്ക്കുക, പുതിയ തസ്തികള്‍ സൃഷ്ടിക്കുക, എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങള്‍ പി എസ് സിക്ക് വിടുക തുടങ്ങിയവയാണ് സമരാവശ്യങ്ങള്‍. സമരത്തില്‍ നിന്ന് പിന്മാറണമെന്നും രണ്ട് മാസത്തെ സാവകാശം അനുവദിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രതിഷേധക്കാര്‍ അംഗീകരിച്ചിരുന്നില്ല.







Comments