
തിരുവനന്തപുരം: സംസ്ഥാനത്ത് വിപ്ലവകരമായ വൻ മുന്നേറ്റത്തിന് വഴി തെളിക്കുന്ന സമുദ്ര മന്ദൻ പദ്ധതിക്ക് തുടകമാകുന്നു. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഈ പദ്ധതി, 600 കി.മീ തീരപ്രദേശമുള്ള കേരളത്തിനാണ് ഏറെ ഗുണം ചെയ്യുക. സമുദ്ര മന്ദൻ -നാഷണൽ ഓഫ് ഷോർ എക്സ്പ്ലോറേഷൻ സ്കീം എന്ന് ഔദ്യോഗികതലത്തിൽ പേരിട്ടിട്ടുള്ള ഈ പദ്ധതിക്ക് ജൂലൈ 31നാണ് കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകിയത്.
ദേശീയ ഊർജ്ജസുരക്ഷ ശക്തിപ്പെടുത്തുന്നതിനായി ആഴക്കടലിലെയും അൾട്രാ -ആഴക്കടലിലെയും എണ്ണ,വാതക പര്യവേഷണ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുകയാണ് 84,084 കോടി രൂപയുടെ പദ്ധതിയുടെ ലക്ഷ്യം.പെട്രോളിയം/ പ്രകൃതിവാതക മന്ത്രാലയത്തിനാണ് പദ്ധതിയുടെ നിർവഹണചുമതല. 2030 -31 സാമ്പത്തിക വർഷമാണ് പദ്ധതിയുടെ കാലാവധി.
പദ്ധതിക്കായി ആകെ നീക്കി വെച്ചിട്ടുള്ള 84,0 84 കോടി രൂപ നാല് പ്രധാന സാമ്പത്തിക വിഹിതങ്ങളായി തിരിച്ചു കഴിഞ്ഞു. കടൽത്തീര ഭൂമിശാസ്ത്ര ഘടനകൾ മാപ്പ് ചെയ്യുന്നതിനും ഡാറ്റ ശേഖരണങ്ങൾ നവീകരിക്കുന്നതിനുമായി വലിയതോതിലുള്ള 2ഡി, 3ഡി ഭൂകമ്പ സർവ്വേകൾ നടത്തുന്നതിനായുള്ള ഡീ - സ്മിക് ഡാറ്റ അക്വിസിഷന് 28500 കോടി രൂപയും ഏകദേശം 60 ആഴക്കടൽ, അൾട്രാ ആഴക്കടൽ കിണറുകൾക്ക് ധനസഹായം നൽകുന്നതിനായുള്ള എക്സ്പ്ളോറേറ്ററി ഡ്രില്ലിംഗിന് 43,200 കോടി രൂപയും നീക്കിവെച്ചു. ആഴക്കടൽ, അൾട്രാ ആഴക്കടൽ കിണറുകൾക്ക് സർക്കാർ റിസ്ക് ഷെയറിംഗ് 50 ശതമാനം വരെയാണ്. കിണർ ഒന്നിന് 675 കോടി രൂപ വരെ നൽകും.
പൊതു അടിസ്ഥാന സൗകര്യങ്ങൾക്കായി നീക്കി വച്ചത് 10,000 കോടി രൂപയാണ്. മഹാനദി, ഡച്ച് തുടങ്ങിയ തീരപ്രദേശങ്ങളിൽ ഒറ്റപ്പെട്ടതോ നിഷ്ക്രിയമായതോ ആയ പൈപ്പ്ലൈനുകൾ നിർമ്മിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഡ്രില്ലിംഗ് റിഗ്ഗുകൾക്കും ഉപകരണങ്ങൾക്കുമായി ഒരു സംയോജിത ആഭ്യന്തര നിർമ്മാണ സേവന ആവാസ വ്യവസ്ഥ സ്ഥാപിക്കുന്നതിനായി നിർമ്മാണ മേഖലയ്ക്ക് 2,000 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്.
ഭാരതത്തിന്റെ ഹൈഡ്രോകാർബൺ കരുതൽ ശേഖരത്തിലേക്ക് 600 ദശലക്ഷം എണ്ണയ്ക്ക് തുല്യമായ ഹൈഡ്രോകാർബൺ കൂട്ടിച്ചേർക്കുകയാണ് സമുദ്ര മന്തൻ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ആഭ്യന്തര ഉത്പാദനശേഷി ഉയർത്തുകയും അസംസ്കൃത എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കുക, ഉയർന്ന മൂലധനചെലവ് ലഘൂകരിക്കുക, അതിർത്തി ജലാശയങ്ങളിൽ സ്വകാര്യമേഖലയുടെ നിക്ഷേപം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളും ഇവയിൽ ഉൾപ്പെടുന്നു.
സമുദ്ര മന്ദന്റെ പിന്തുണയോടെ കേരള സർക്കാരിന്റെ മിഷൻ സമുദ്ര' പദ്ധതി നടപ്പാക്കും. 2026-27ലെ പുതുക്കിയ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള ഈ പദ്ധതിക്കായി 400 കോടി രൂപയാണ് സർക്കാർ നീക്കിവച്ചത്. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ കേരളത്തെ ഒരു ആഗോള സമുദ്ര കേന്ദ്രമാക്കും. കേരളത്തിലെ 600 കിലോമീറ്റർ തീരപ്രദേശം, വിഴിഞ്ഞം, കൊച്ചി എന്നിവിടങ്ങളിലെ അന്താരാഷ്ട്രതുറമുഖങ്ങൾ എന്നിവയെ ഏകീകൃത പോർട്ട് സിറ്റി സമ്പദ് വ്യവസ്ഥയിലേക്ക് സംയോജിപ്പിക്കാനും ഉദ്ദേശ്യമുണ്ട്.
കേന്ദ്രസർക്കാരിന്റെ സമുദ്ര മന്തൻ, കേരള സർക്കാരിന്റെ മിഷൻ സമുദ്ര എന്നീ പദ്ധതികൾ അറബിക്കടൽ തീരത്തുള്ള ഉപദ്വീപ് സമുദ്രസംസ്ഥാനം എന്ന് വിശേഷിപ്പിക്കാവുന്ന കേരളത്തിനുണ്ടാക്കുന്ന അടിസ്ഥാന പുരോഗതിയും സാമ്പത്തിക വളർച്ചയും വളരെ വലുതായിരിക്കും.
ദേശീയ ഊർജ്ജസുരക്ഷ ശക്തിപ്പെടുത്തുന്നതിനായി ആഴക്കടലിലെയും അൾട്രാ -ആഴക്കടലിലെയും എണ്ണ,വാതക പര്യവേഷണ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുകയാണ് 84,084 കോടി രൂപയുടെ പദ്ധതിയുടെ ലക്ഷ്യം.പെട്രോളിയം/ പ്രകൃതിവാതക മന്ത്രാലയത്തിനാണ് പദ്ധതിയുടെ നിർവഹണചുമതല. 2030 -31 സാമ്പത്തിക വർഷമാണ് പദ്ധതിയുടെ കാലാവധി.
പദ്ധതിക്കായി ആകെ നീക്കി വെച്ചിട്ടുള്ള 84,0 84 കോടി രൂപ നാല് പ്രധാന സാമ്പത്തിക വിഹിതങ്ങളായി തിരിച്ചു കഴിഞ്ഞു. കടൽത്തീര ഭൂമിശാസ്ത്ര ഘടനകൾ മാപ്പ് ചെയ്യുന്നതിനും ഡാറ്റ ശേഖരണങ്ങൾ നവീകരിക്കുന്നതിനുമായി വലിയതോതിലുള്ള 2ഡി, 3ഡി ഭൂകമ്പ സർവ്വേകൾ നടത്തുന്നതിനായുള്ള ഡീ - സ്മിക് ഡാറ്റ അക്വിസിഷന് 28500 കോടി രൂപയും ഏകദേശം 60 ആഴക്കടൽ, അൾട്രാ ആഴക്കടൽ കിണറുകൾക്ക് ധനസഹായം നൽകുന്നതിനായുള്ള എക്സ്പ്ളോറേറ്ററി ഡ്രില്ലിംഗിന് 43,200 കോടി രൂപയും നീക്കിവെച്ചു. ആഴക്കടൽ, അൾട്രാ ആഴക്കടൽ കിണറുകൾക്ക് സർക്കാർ റിസ്ക് ഷെയറിംഗ് 50 ശതമാനം വരെയാണ്. കിണർ ഒന്നിന് 675 കോടി രൂപ വരെ നൽകും.
പൊതു അടിസ്ഥാന സൗകര്യങ്ങൾക്കായി നീക്കി വച്ചത് 10,000 കോടി രൂപയാണ്. മഹാനദി, ഡച്ച് തുടങ്ങിയ തീരപ്രദേശങ്ങളിൽ ഒറ്റപ്പെട്ടതോ നിഷ്ക്രിയമായതോ ആയ പൈപ്പ്ലൈനുകൾ നിർമ്മിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഡ്രില്ലിംഗ് റിഗ്ഗുകൾക്കും ഉപകരണങ്ങൾക്കുമായി ഒരു സംയോജിത ആഭ്യന്തര നിർമ്മാണ സേവന ആവാസ വ്യവസ്ഥ സ്ഥാപിക്കുന്നതിനായി നിർമ്മാണ മേഖലയ്ക്ക് 2,000 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്.
ഭാരതത്തിന്റെ ഹൈഡ്രോകാർബൺ കരുതൽ ശേഖരത്തിലേക്ക് 600 ദശലക്ഷം എണ്ണയ്ക്ക് തുല്യമായ ഹൈഡ്രോകാർബൺ കൂട്ടിച്ചേർക്കുകയാണ് സമുദ്ര മന്തൻ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ആഭ്യന്തര ഉത്പാദനശേഷി ഉയർത്തുകയും അസംസ്കൃത എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും ഇറക്കുമതിയെ അമിതമായി ആശ്രയിക്കുന്നത് കുറയ്ക്കുക, ഉയർന്ന മൂലധനചെലവ് ലഘൂകരിക്കുക, അതിർത്തി ജലാശയങ്ങളിൽ സ്വകാര്യമേഖലയുടെ നിക്ഷേപം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളും ഇവയിൽ ഉൾപ്പെടുന്നു.
സമുദ്ര മന്ദന്റെ പിന്തുണയോടെ കേരള സർക്കാരിന്റെ മിഷൻ സമുദ്ര' പദ്ധതി നടപ്പാക്കും. 2026-27ലെ പുതുക്കിയ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള ഈ പദ്ധതിക്കായി 400 കോടി രൂപയാണ് സർക്കാർ നീക്കിവച്ചത്. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ കേരളത്തെ ഒരു ആഗോള സമുദ്ര കേന്ദ്രമാക്കും. കേരളത്തിലെ 600 കിലോമീറ്റർ തീരപ്രദേശം, വിഴിഞ്ഞം, കൊച്ചി എന്നിവിടങ്ങളിലെ അന്താരാഷ്ട്രതുറമുഖങ്ങൾ എന്നിവയെ ഏകീകൃത പോർട്ട് സിറ്റി സമ്പദ് വ്യവസ്ഥയിലേക്ക് സംയോജിപ്പിക്കാനും ഉദ്ദേശ്യമുണ്ട്.
കേന്ദ്രസർക്കാരിന്റെ സമുദ്ര മന്തൻ, കേരള സർക്കാരിന്റെ മിഷൻ സമുദ്ര എന്നീ പദ്ധതികൾ അറബിക്കടൽ തീരത്തുള്ള ഉപദ്വീപ് സമുദ്രസംസ്ഥാനം എന്ന് വിശേഷിപ്പിക്കാവുന്ന കേരളത്തിനുണ്ടാക്കുന്ന അടിസ്ഥാന പുരോഗതിയും സാമ്പത്തിക വളർച്ചയും വളരെ വലുതായിരിക്കും.







Comments