
കൊച്ചി: മാർക്സിസ്റ്റ് സൈദ്ധാന്തികനും ശാസ്ത്രപ്രചാരകനുമായിരുന്ന എം പി പരമേശ്വരൻ (91) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. ആണവ ശാസ്ത്രജ്ഞൻ എന്ന നിലയിൽ കർമ്മമണ്ഡലത്തിൽ സജീവമായിരുന്ന എം പി പരമേശ്വരൻ വൈജ്ഞാനിക സാഹിത്യമേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. കേരള ശാസ്ത്രസാഹിത്യപരിഷത്തിൻ്റെ സജീവ പ്രവർത്തകനായിരുന്നു. സിപിഐഎം അംഗമായിരുന്ന എം പി പരമേശ്വരനെ സൈദ്ധാന്തിക വിയോജിപ്പിനെ തുടർന്ന് പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു.
ഭാഭാ ആറ്റമിക് റിസർച്ച് സെന്ററിൽ ശാസ്ത്രജ്ഞനായി പ്രവർത്തിച്ച് വരുന്ന സമയത്താണ് ജോലി രാജിവെച്ച് 1975ൽ കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ പ്രവർത്തകനായി മാറുകയായിരുന്നു.പിന്നീട് ശാസ്ത്രസാഹിത്യ പരിഷത്തിനെ ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റുന്നതിൽ എം പി പരമേശ്വരൻ പിന്നീട് നിർണ്ണായക പങ്കുവഹിച്ചു. തുടക്കത്തിൽ ശാസ്ത്രഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കുന്ന സംഘടനയെന്ന നിലയിൽ പ്രവർത്തിച്ചിരുന്ന ശാസ്ത്രസാഹിത്യപരിഷത്ത് പിന്നീട് ശാസ്ത്രത്തെ ജനകീയമാക്കാനും ശാസ്ത്രീയ ചിന്ത പ്രചരിപ്പിക്കാനും.ശാസ്ത്രത്തെ കേവലം സാങ്കേതിക അറിവായി കാണാതെ സമൂഹത്തിന്റെ പുരോഗതിക്കും മനുഷ്യവിമോചനത്തിനുമുള്ള ഉപാധിയായി അവതരിപ്പിക്കണമെന്ന നിലപാടായിരുന്നു എം പി പരമേശ്വരന്റെ ചിന്തകളുടെ പ്രധാന സവിശേഷത. കേരളത്തിൽ ശാസ്ത്രസാഹിത്യവും ജനകീയ ശാസ്ത്രപ്രചാരണവും വളർത്തുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു.
1935 ജനുവരി 18ന് തൃശൂർ ജില്ലയിലെ കിരാലൂരായിരുന്നു എം പി എം പി പരമേശ്വരന്റെ് ജനനം. തൃശൂർ സിഎംഎസ് ഹൈസ്കൂൾ, സെൻ്റ് തോമസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പിന്നീട് തിരുവനന്തപുരം എൻജിനീയറിങ് കോളജിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം മോസ്കോ പവർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ആണവശാസ്ത്രത്തിൽ പിഎച്ച്ഡി നേടി. 1957-ൽ ഭാഭാ ആറ്റമിക് റിസർച്ച് സെന്ററിൽ ശാസ്ത്രജ്ഞനായി ചേർന്നു. 1975 ജോലി രാജിവെച്ചതിന് പിന്നാലെ അദ്ദേഹം സിപിഐഎമ്മിൻ്റെ മുഴുവൻ സമയ പ്രവർത്തകനായി.
സിപിഐഎമ്മിൻ്റെ ഭാഗമായി മാറിയതിന് പിന്നാലെ ചിന്ത വാരികയുടെ പബ്ലിക്കേഷൻ കമ്മിറ്റിയുടെ ഭാഗമായി എം പി പരമേശ്വരൻ പ്രവർത്തിച്ചു. കുറച്ചുകാലം ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലും പ്രവർത്തിച്ചു. ആ കാലത്ത് മാർക്സിസത്തിന്റെ അടിസ്ഥാന പാഠങ്ങൾ സാധാരണക്കാർക്ക് മനസ്സിലാകുന്ന തരത്തിൽ അദ്ദേഹം നിരവധി ചെറിയ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. വൈരുധ്യാത്മക ഭൗതികവാദം പോലുള്ള ഗഹനമായ വിഷയങ്ങൾ പോലും വളരെ ലളിതമായ ഭാഷയിൽ എം പി പരമേശ്വരൻ വിശദീകരിച്ചിട്ടുണ്ട്. 2017ൽ കേരള സാഹിത്യ അക്കാഡമി നൽകുന്ന സമഗ്ര സംഭാവനക്കുള്ള പുരസ്കാരത്തിനും എം പി പരമേശ്വരൻ അർഹമായി. എകെജിയുടെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തി ഷാജി എം കരുൺ സംവിധാനം ചെയ്ത ഡോക്യുമെൻ്ററിയിൽ ഇഎംഎസിൻ്റെ കഥാപാത്രമായി അഭിനയിച്ചതും എം പി പരമേശ്വരനായിരുന്നു.
ഭാഭാ ആറ്റമിക് റിസർച്ച് സെന്ററിൽ ശാസ്ത്രജ്ഞനായി പ്രവർത്തിച്ച് വരുന്ന സമയത്താണ് ജോലി രാജിവെച്ച് 1975ൽ കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ പ്രവർത്തകനായി മാറുകയായിരുന്നു.പിന്നീട് ശാസ്ത്രസാഹിത്യ പരിഷത്തിനെ ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റുന്നതിൽ എം പി പരമേശ്വരൻ പിന്നീട് നിർണ്ണായക പങ്കുവഹിച്ചു. തുടക്കത്തിൽ ശാസ്ത്രഗ്രന്ഥങ്ങൾ പ്രസിദ്ധീകരിക്കുന്ന സംഘടനയെന്ന നിലയിൽ പ്രവർത്തിച്ചിരുന്ന ശാസ്ത്രസാഹിത്യപരിഷത്ത് പിന്നീട് ശാസ്ത്രത്തെ ജനകീയമാക്കാനും ശാസ്ത്രീയ ചിന്ത പ്രചരിപ്പിക്കാനും.ശാസ്ത്രത്തെ കേവലം സാങ്കേതിക അറിവായി കാണാതെ സമൂഹത്തിന്റെ പുരോഗതിക്കും മനുഷ്യവിമോചനത്തിനുമുള്ള ഉപാധിയായി അവതരിപ്പിക്കണമെന്ന നിലപാടായിരുന്നു എം പി പരമേശ്വരന്റെ ചിന്തകളുടെ പ്രധാന സവിശേഷത. കേരളത്തിൽ ശാസ്ത്രസാഹിത്യവും ജനകീയ ശാസ്ത്രപ്രചാരണവും വളർത്തുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു.
1935 ജനുവരി 18ന് തൃശൂർ ജില്ലയിലെ കിരാലൂരായിരുന്നു എം പി എം പി പരമേശ്വരന്റെ് ജനനം. തൃശൂർ സിഎംഎസ് ഹൈസ്കൂൾ, സെൻ്റ് തോമസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പിന്നീട് തിരുവനന്തപുരം എൻജിനീയറിങ് കോളജിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം മോസ്കോ പവർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ആണവശാസ്ത്രത്തിൽ പിഎച്ച്ഡി നേടി. 1957-ൽ ഭാഭാ ആറ്റമിക് റിസർച്ച് സെന്ററിൽ ശാസ്ത്രജ്ഞനായി ചേർന്നു. 1975 ജോലി രാജിവെച്ചതിന് പിന്നാലെ അദ്ദേഹം സിപിഐഎമ്മിൻ്റെ മുഴുവൻ സമയ പ്രവർത്തകനായി.
സിപിഐഎമ്മിൻ്റെ ഭാഗമായി മാറിയതിന് പിന്നാലെ ചിന്ത വാരികയുടെ പബ്ലിക്കേഷൻ കമ്മിറ്റിയുടെ ഭാഗമായി എം പി പരമേശ്വരൻ പ്രവർത്തിച്ചു. കുറച്ചുകാലം ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലും പ്രവർത്തിച്ചു. ആ കാലത്ത് മാർക്സിസത്തിന്റെ അടിസ്ഥാന പാഠങ്ങൾ സാധാരണക്കാർക്ക് മനസ്സിലാകുന്ന തരത്തിൽ അദ്ദേഹം നിരവധി ചെറിയ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. വൈരുധ്യാത്മക ഭൗതികവാദം പോലുള്ള ഗഹനമായ വിഷയങ്ങൾ പോലും വളരെ ലളിതമായ ഭാഷയിൽ എം പി പരമേശ്വരൻ വിശദീകരിച്ചിട്ടുണ്ട്. 2017ൽ കേരള സാഹിത്യ അക്കാഡമി നൽകുന്ന സമഗ്ര സംഭാവനക്കുള്ള പുരസ്കാരത്തിനും എം പി പരമേശ്വരൻ അർഹമായി. എകെജിയുടെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തി ഷാജി എം കരുൺ സംവിധാനം ചെയ്ത ഡോക്യുമെൻ്ററിയിൽ ഇഎംഎസിൻ്റെ കഥാപാത്രമായി അഭിനയിച്ചതും എം പി പരമേശ്വരനായിരുന്നു.







Comments