
ന്യൂഡൽഹി: സംസ്ഥാനത്തിന്റെ പേര് ‘കേരള’ എന്നതിൽ നിന്ന് 'കേരളം' എന്ന് മാറ്റാൻ വ്യവസ്ഥ ചെയ്യുന്ന (Kerala Alteration of Name bill 2026) ബിൽ ലോക്‌സഭ പാസാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയ സഹമന്ത്രി നിത്യാനന്ദ റായിയാണ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. 2024 ജൂണിൽ കേരള നിയമസഭ ഇതിനായി പ്രമേയം പാസാക്കിയിരുന്നു.
രണ്ട് വർഷം മുൻപ് കേരള നിയമസഭ ഐക്യകണ്ഠേന പാസാക്കിയ പ്രമേയത്തിന് പിന്നാലെയാണ് ബിൽ ലോക്സഭയിൽ പാസാക്കിയത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് സംസ്ഥാനത്തിന്‍റെ ഔദ്യോഗിക നാമം കേരളയില്‍ നിന്ന് കേരളം എന്നാക്കിയതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്. ആർട്ടിക്കിൾ 3 പ്രകാരം സംസ്ഥാനങ്ങളുടെ പേര് മാറ്റാൻ പാർലമെന്റിന് അധികാരമുള്ളതുകൊണ്ട്, ഈ ഭേദഗതിയിലൂടെ പേര് 'കേരളം' എന്ന് മാറ്റാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കുകയായിരുന്നു.
ജൂൺ 17-ന് പ്രസിഡന്റ് ദ്രൗപദി മുർമു ഈ ബിൽ കേരള നിയമസഭയുടെ അഭിപ്രായം തേടുന്നതിനായി അയച്ചിരുന്നു. ജൂലൈ ഒന്നിന് നിയമസഭ ബിൽ ഐക്യകണ്ഠേന അംഗീകരിച്ചു. ഇന്ത്യൻ ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ സംസ്ഥാനത്തിന്റെ പേര് 'കേരള' എന്നാണ് രേഖപ്പെടുത്തിയിരുന്നത്.
രണ്ട് വർഷം മുൻപ് കേരള നിയമസഭ ഐക്യകണ്ഠേന പാസാക്കിയ പ്രമേയത്തിന് പിന്നാലെയാണ് ബിൽ ലോക്സഭയിൽ പാസാക്കിയത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് സംസ്ഥാനത്തിന്‍റെ ഔദ്യോഗിക നാമം കേരളയില്‍ നിന്ന് കേരളം എന്നാക്കിയതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്. ആർട്ടിക്കിൾ 3 പ്രകാരം സംസ്ഥാനങ്ങളുടെ പേര് മാറ്റാൻ പാർലമെന്റിന് അധികാരമുള്ളതുകൊണ്ട്, ഈ ഭേദഗതിയിലൂടെ പേര് 'കേരളം' എന്ന് മാറ്റാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കുകയായിരുന്നു.
ജൂൺ 17-ന് പ്രസിഡന്റ് ദ്രൗപദി മുർമു ഈ ബിൽ കേരള നിയമസഭയുടെ അഭിപ്രായം തേടുന്നതിനായി അയച്ചിരുന്നു. ജൂലൈ ഒന്നിന് നിയമസഭ ബിൽ ഐക്യകണ്ഠേന അംഗീകരിച്ചു. ഇന്ത്യൻ ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ സംസ്ഥാനത്തിന്റെ പേര് 'കേരള' എന്നാണ് രേഖപ്പെടുത്തിയിരുന്നത്.







Comments