
ദോഹ: വ്യാജ പ്രവൃത്തി പരിചയ രേഖകൾ ഹാജരാക്കി ജോലി നേടിയ 27 നഴ്‌സുമാരെ ഖത്തർ പുറത്താക്കി. കഴിഞ്ഞ ആറ് മാസത്തിനിടെയാണ് ഇവർ പിടിയിലായത്. ഖത്തറിലെ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നതിന് ഇവർക്ക് ആജീവനാന്ത വിലക്കും ഏർപ്പെടുത്തി.
നഴ്‌സുമാരുടെ രജിസ്‌ട്രേഷൻ, ലൈസൻസിങ് നടപടികൾക്കിടെയാണ് പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് കണ്ടെത്തിയത്. രജിസ്‌ട്രേഷൻ, ലൈസൻസിങ് നടപടികളുടെ പ്രാരംഭ ഘട്ടത്തിൽ തന്നെ ഉദ്യോഗാർഥികളുടെ യോഗ്യതാ രേഖകൾ പരിശോധിക്കുന്നുണ്ടെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ആരോഗ്യ സംരക്ഷണ പ്രൊഫഷൻസ് വകുപ്പ് ഡയറക്ടർ ഡോ. സാദ് അൽ കാബി പറഞ്ഞു.
അപേക്ഷകരുടെ പ്രാഥമിക സ്‌ക്രീനിങ്ങിൽ തന്നെ വ്യാജ അപേക്ഷകൾ കണ്ടെത്താൻ സാധിക്കും. സമർപ്പിക്കുന്ന വിവരങ്ങളുടെ ആധികാരികത ഉറപ്പാക്കുന്നതിനായി പ്രത്യേക സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പരിശോധന നടത്തുന്നതെന്നും അധികൃതർ വ്യക്തമാക്കി.
അന്താരാഷ്ട്ര ആരോഗ്യപ്രവർത്തകർക്ക് ലൈസൻസ് നൽകുന്നതിൽ ഉയർന്ന നിലവാരം ഉറപ്പാക്കാൻ ഖത്തർ പ്രതിജ്ഞാബദ്ധമാണെന്നും യോഗ്യതയുള്ള പ്രൊഫഷണലുകൾ മാത്രമാണ് രാജ്യത്ത് സുരക്ഷിതവും ഉയർന്ന നിലവാരത്തിലുള്ളതുമായ ആരോഗ്യ സേവനങ്ങൾ നൽകുന്നതെന്ന് ഉറപ്പാക്കുമെന്നും മന്ത്രാലയം അറിയിച്ചു.
അതേസമയം, ഹെൽത്ത് കാർഡില്ലാതെയും താമസക്കാർക്ക് മെഡിക്കൽ സേവനങ്ങൾ ലഭ്യമാക്കുന്ന തരത്തിൽ ഖത്തർ അടുത്തിടെ ആരോഗ്യസംരക്ഷണ സംവിധാനം കേന്ദ്രീകരിച്ചിരുന്നു. താമസക്കാരുടെ ഹെൽത്ത് നമ്പർ അവരുടെ ഖത്തർ ഐഡന്റിറ്റി കാർഡായ ക്യുഐഡിയുമായി ബന്ധിപ്പിക്കും. ഈ വർഷം ഏപ്രിലിലാണ് പൊതുജനാരോഗ്യ മന്ത്രി മൻസൂർ ബിൻ ഇബ്രാഹിം അൽ മഹ്മൂദ് ഇക്കാര്യം പ്രഖ്യാപിച്ചത്.
നഴ്‌സുമാരുടെ രജിസ്‌ട്രേഷൻ, ലൈസൻസിങ് നടപടികൾക്കിടെയാണ് പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് കണ്ടെത്തിയത്. രജിസ്‌ട്രേഷൻ, ലൈസൻസിങ് നടപടികളുടെ പ്രാരംഭ ഘട്ടത്തിൽ തന്നെ ഉദ്യോഗാർഥികളുടെ യോഗ്യതാ രേഖകൾ പരിശോധിക്കുന്നുണ്ടെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ആരോഗ്യ സംരക്ഷണ പ്രൊഫഷൻസ് വകുപ്പ് ഡയറക്ടർ ഡോ. സാദ് അൽ കാബി പറഞ്ഞു.
അപേക്ഷകരുടെ പ്രാഥമിക സ്‌ക്രീനിങ്ങിൽ തന്നെ വ്യാജ അപേക്ഷകൾ കണ്ടെത്താൻ സാധിക്കും. സമർപ്പിക്കുന്ന വിവരങ്ങളുടെ ആധികാരികത ഉറപ്പാക്കുന്നതിനായി പ്രത്യേക സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പരിശോധന നടത്തുന്നതെന്നും അധികൃതർ വ്യക്തമാക്കി.
അന്താരാഷ്ട്ര ആരോഗ്യപ്രവർത്തകർക്ക് ലൈസൻസ് നൽകുന്നതിൽ ഉയർന്ന നിലവാരം ഉറപ്പാക്കാൻ ഖത്തർ പ്രതിജ്ഞാബദ്ധമാണെന്നും യോഗ്യതയുള്ള പ്രൊഫഷണലുകൾ മാത്രമാണ് രാജ്യത്ത് സുരക്ഷിതവും ഉയർന്ന നിലവാരത്തിലുള്ളതുമായ ആരോഗ്യ സേവനങ്ങൾ നൽകുന്നതെന്ന് ഉറപ്പാക്കുമെന്നും മന്ത്രാലയം അറിയിച്ചു.
അതേസമയം, ഹെൽത്ത് കാർഡില്ലാതെയും താമസക്കാർക്ക് മെഡിക്കൽ സേവനങ്ങൾ ലഭ്യമാക്കുന്ന തരത്തിൽ ഖത്തർ അടുത്തിടെ ആരോഗ്യസംരക്ഷണ സംവിധാനം കേന്ദ്രീകരിച്ചിരുന്നു. താമസക്കാരുടെ ഹെൽത്ത് നമ്പർ അവരുടെ ഖത്തർ ഐഡന്റിറ്റി കാർഡായ ക്യുഐഡിയുമായി ബന്ധിപ്പിക്കും. ഈ വർഷം ഏപ്രിലിലാണ് പൊതുജനാരോഗ്യ മന്ത്രി മൻസൂർ ബിൻ ഇബ്രാഹിം അൽ മഹ്മൂദ് ഇക്കാര്യം പ്രഖ്യാപിച്ചത്.







Comments