
ന്യൂഡല്‍ഹി : ബിജെപി എംപി സുഷ്മിത ദേവിന്റെ ലുങ്കിവാല വിളിക്കെതിരായ പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധത്തില്‍ സതംഭിച്ച്രാജ്യസഭ. അംഗങ്ങൾ സഭയിൽ സംസാരിക്കുമ്പോള്‍ ജാഗ്രത പുലർത്തണമെന്ന് ചെയർമാൻ മുന്നറിപ്പ് നല്‍കി. രാജ്യസഭയിൽ സംസാരിക്കുന്നതിനിടെ ജോൺ ബ്രിട്ടാസിനെ ബിജെപി അംഗം സുഷ്മിത ദേബ് ലുങ്കിവാല എന്നു വിളിച്ച് അധിക്ഷേപിച്ചു എന്നാണ് പരാതി. ഇന്നലെ സഭാധ്യക്ഷനെ കണ്ട് പരാതിപ്പെട്ടതിന് പിന്നാലെയാണ് ഇന്ന് പ്രതിപക്ഷം.
കഴിഞ്ഞ ദിവസമാണ് സഭയില്‍ വെച്ച് സുഷ്മിത ദേവ് വിവാദ പരാമര്‍ശം നടത്തിയത്. 'കേരള എംപി ലുങ്കി വാല' എന്ന പ്രയോഗമാണ് സുഷ്മിത ദേവ് ഉപയോഗിച്ചത്. ജോണ്‍ ബ്രിട്ടാസിന്റെ പ്രസംഗം തടസ്സപ്പെടുത്തുന്നതിന് ഇടയിലായിരുന്നു വിവാദ പരാമര്‍ശം. സംഭവത്തില്‍ രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് അവകാശ ലംഘന നോട്ടീസ് നല്‍കി.
അതേസമയം മലയാളിയായതില്‍ അഭിമാനമാണെന്ന് ജോണ്‍ ബ്രിട്ടാസ് ഇന്ന് സഭയില്‍ വ്യക്തമാക്കി. ഇന്ത്യക്കാരനായതിലും ദക്ഷിണേന്ത്യക്കാരനായതിലും മലയാളിയായതിലും അഭിമാനിക്കുന്നുവെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. നമ്മുടെ സംസ്‌കാരത്തെയും ഭാഷയെയും വേഷത്തെയും ഓരോ നിമിഷവും വിലമതിക്കുന്നതായി കണക്കാക്കുന്നുവെന്നും ജോണ്‍ ബ്രിട്ടാസ് വ്യക്തമാക്കി. വാക്കുകള്‍കൊണ്ട് പോരാടാം. പക്ഷെ ആവര്‍ത്തിച്ച് അവര്‍ തന്നെ ലുങ്കിവാലയെന്ന് വിളിക്കുകയായിരുന്നുവെന്നും ജോണ്‍ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസമാണ് സഭയില്‍ വെച്ച് സുഷ്മിത ദേവ് വിവാദ പരാമര്‍ശം നടത്തിയത്. 'കേരള എംപി ലുങ്കി വാല' എന്ന പ്രയോഗമാണ് സുഷ്മിത ദേവ് ഉപയോഗിച്ചത്. ജോണ്‍ ബ്രിട്ടാസിന്റെ പ്രസംഗം തടസ്സപ്പെടുത്തുന്നതിന് ഇടയിലായിരുന്നു വിവാദ പരാമര്‍ശം. സംഭവത്തില്‍ രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് അവകാശ ലംഘന നോട്ടീസ് നല്‍കി.
അതേസമയം മലയാളിയായതില്‍ അഭിമാനമാണെന്ന് ജോണ്‍ ബ്രിട്ടാസ് ഇന്ന് സഭയില്‍ വ്യക്തമാക്കി. ഇന്ത്യക്കാരനായതിലും ദക്ഷിണേന്ത്യക്കാരനായതിലും മലയാളിയായതിലും അഭിമാനിക്കുന്നുവെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. നമ്മുടെ സംസ്‌കാരത്തെയും ഭാഷയെയും വേഷത്തെയും ഓരോ നിമിഷവും വിലമതിക്കുന്നതായി കണക്കാക്കുന്നുവെന്നും ജോണ്‍ ബ്രിട്ടാസ് വ്യക്തമാക്കി. വാക്കുകള്‍കൊണ്ട് പോരാടാം. പക്ഷെ ആവര്‍ത്തിച്ച് അവര്‍ തന്നെ ലുങ്കിവാലയെന്ന് വിളിക്കുകയായിരുന്നുവെന്നും ജോണ്‍ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.







Comments