
ന്യൂഡല്‍ഹി: രാജ്യത്ത് ഇപ്പോഴും തൊട്ടുകൂടായ്മ നിലനില്‍ക്കുന്നതായും താന്‍ പങ്കെടുത്ത വേദിയില്‍ ശുദ്ധികലശം നടത്തിയതായി ബിജെപിയ്ക്ക് എതിരേ ഗുരുതര ആരോപണം ഉന്നയിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗേ. രാജ്യസഭാ സമ്മേളനത്തിനിടയില്‍ വളരെ വൈകാരികമായി പ്രതികരിച്ച ഖാര്‍ഗേ താനൊരു ദളിതനാണ് തന്നെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.
ശനിയാഴ്ച ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയിലുള്ള രാംലീല മൈതാനത്ത് മല്ലികാര്‍ജുന്‍ ഖാര്‍ഗെ 'വിജയ് ശംഖ്നാദ്' റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. രണ്ടു ദിവസങ്ങള്‍ക്ക് ശേഷം, ഓഗസ്റ്റ് 10-ന് 'ശ്രീറാം സേന' എന്ന തീവ്ര വലതുപക്ഷ സംഘടന റാലി നടന്ന വേദിയില്‍ 'ശുദ്ധീകരണം' നടത്തുകയായിരുന്നു. അവിടെ ഒരു ഹവനം നടത്തേണ്ട എന്ത ആവശ്യമാണ് ഉണ്ടായിരുന്നതെന്ന് ഖാര്‍ഗെ ചോദിച്ചു. ഈ രാജ്യത്ത് 'ദളിതര്‍ക്ക് സ്ഥാനമില്ല' എന്നും ഖാര്‍ഗേ പറഞ്ഞു.
മണ്‍സൂണ്‍ സമ്മേളനത്തിന്റെ അവസാന ദിനമായ വ്യാഴാഴ്ചയാണ് പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഈ വിഷയം ഉന്നയിച്ചത്.''എല്ലാ പാര്‍ട്ടികളും പൊതുയോഗങ്ങള്‍ക്കായി ഉപയോഗിക്കുന്ന വേദിയാണ് രാംലീല മൈതാനം. എന്നാല്‍ അവര്‍ ചെയ്തത്, ഒന്നാമതായി, ഹിന്ദു മതത്തിന് തന്നെ എതിരാണ്. രണ്ടാമതായി, രാജ്യത്തെ വിഭജിക്കാനും ജാതി സംഘര്‍ഷമുണ്ടാക്കാനുമാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്.'' ആരുടെയും പേര് പരാമര്‍ശിക്കാതെ ഖാര്‍ഗേ കൂട്ടിച്ചേര്‍ത്തു.
''ഞാന്‍ ഹല്‍ദ്വാനിയിലായിരുന്നു, അവിടെ രാംലീല മൈതാനത്ത് പൊതുസമ്മേളനത്തില്‍ സംസാരിച്ചു. ലക്ഷക്കണക്കിന് ആളുകളാണ് അവിടെ എത്തിയിരുന്നത്. ആ സമയത്ത്, ഞാന്‍ ഏതെങ്കിലും സമുദായത്തിന്റെയോ മതത്തിന്റെയോ പേര് പരാമര്‍ശിച്ചിട്ടില്ല. സര്‍ക്കാരിന്റെ വീഴ്ചകളെക്കുറിച്ചുള്ള പ്രശ്‌നങ്ങള്‍ മാത്രമാണ് ഞാന്‍ ചൂണ്ടിക്കാണിച്ചത്. എന്നാല്‍ എന്റെ പ്രസംഗത്തിന് ശേഷം, ബി.ജെ.പി അനുഭാവികള്‍ ആ വേദി 'ശുദ്ധീകരിക്കാന്‍' അവിടെ ഹവനം നടത്തി. ജനാധിപത്യത്തില്‍ ഇതാണോ രീതി? നിങ്ങള്‍ എങ്ങനെയാണ് ഭരണഘടന സംരക്ഷിക്കുന്നത്? ഞാന്‍ രാജ്യസഭയിലെ പ്രതിപക്ഷ നേതാവാണ്.'' ഖാര്‍ഗെ പറഞ്ഞു.
രാജ്യസഭയില്‍ ഖാര്‍ഗെയുടെ ആരോപണത്തിന് മറുപടി നല്‍കിയ ബി.ജെ.പി നേതാവ് ജെ.പി. നദ്ദ, സംഭവത്തെ നിര്‍ഭാഗ്യകരം എന്നാണ് വിശേഷിപ്പിച്ചത്. ഇതില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. അന്വേഷണം നടത്തുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. അതേസമയം, 'ശ്രീറാം സേന' ബി.ജെ.പിയുമായി ബന്ധമുള്ളതാണെന്ന് ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗണേഷ് ഗോഡിയാല്‍ ആരോപിച്ചു. ബി.ജെ.പി ആരോപണം തള്ളി. സംഘടനയ്ക്കെതിരെ നടപടിയെടുക്കാത്ത നൈനിറ്റാള്‍ സീനിയര്‍ സൂപ്രണ്ട് ഓഫ് പോലീസിനെയും ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ചോദ്യം ചെയ്തു.
ശനിയാഴ്ച ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയിലുള്ള രാംലീല മൈതാനത്ത് മല്ലികാര്‍ജുന്‍ ഖാര്‍ഗെ 'വിജയ് ശംഖ്നാദ്' റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. രണ്ടു ദിവസങ്ങള്‍ക്ക് ശേഷം, ഓഗസ്റ്റ് 10-ന് 'ശ്രീറാം സേന' എന്ന തീവ്ര വലതുപക്ഷ സംഘടന റാലി നടന്ന വേദിയില്‍ 'ശുദ്ധീകരണം' നടത്തുകയായിരുന്നു. അവിടെ ഒരു ഹവനം നടത്തേണ്ട എന്ത ആവശ്യമാണ് ഉണ്ടായിരുന്നതെന്ന് ഖാര്‍ഗെ ചോദിച്ചു. ഈ രാജ്യത്ത് 'ദളിതര്‍ക്ക് സ്ഥാനമില്ല' എന്നും ഖാര്‍ഗേ പറഞ്ഞു.
മണ്‍സൂണ്‍ സമ്മേളനത്തിന്റെ അവസാന ദിനമായ വ്യാഴാഴ്ചയാണ് പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഈ വിഷയം ഉന്നയിച്ചത്.''എല്ലാ പാര്‍ട്ടികളും പൊതുയോഗങ്ങള്‍ക്കായി ഉപയോഗിക്കുന്ന വേദിയാണ് രാംലീല മൈതാനം. എന്നാല്‍ അവര്‍ ചെയ്തത്, ഒന്നാമതായി, ഹിന്ദു മതത്തിന് തന്നെ എതിരാണ്. രണ്ടാമതായി, രാജ്യത്തെ വിഭജിക്കാനും ജാതി സംഘര്‍ഷമുണ്ടാക്കാനുമാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്.'' ആരുടെയും പേര് പരാമര്‍ശിക്കാതെ ഖാര്‍ഗേ കൂട്ടിച്ചേര്‍ത്തു.
''ഞാന്‍ ഹല്‍ദ്വാനിയിലായിരുന്നു, അവിടെ രാംലീല മൈതാനത്ത് പൊതുസമ്മേളനത്തില്‍ സംസാരിച്ചു. ലക്ഷക്കണക്കിന് ആളുകളാണ് അവിടെ എത്തിയിരുന്നത്. ആ സമയത്ത്, ഞാന്‍ ഏതെങ്കിലും സമുദായത്തിന്റെയോ മതത്തിന്റെയോ പേര് പരാമര്‍ശിച്ചിട്ടില്ല. സര്‍ക്കാരിന്റെ വീഴ്ചകളെക്കുറിച്ചുള്ള പ്രശ്‌നങ്ങള്‍ മാത്രമാണ് ഞാന്‍ ചൂണ്ടിക്കാണിച്ചത്. എന്നാല്‍ എന്റെ പ്രസംഗത്തിന് ശേഷം, ബി.ജെ.പി അനുഭാവികള്‍ ആ വേദി 'ശുദ്ധീകരിക്കാന്‍' അവിടെ ഹവനം നടത്തി. ജനാധിപത്യത്തില്‍ ഇതാണോ രീതി? നിങ്ങള്‍ എങ്ങനെയാണ് ഭരണഘടന സംരക്ഷിക്കുന്നത്? ഞാന്‍ രാജ്യസഭയിലെ പ്രതിപക്ഷ നേതാവാണ്.'' ഖാര്‍ഗെ പറഞ്ഞു.
രാജ്യസഭയില്‍ ഖാര്‍ഗെയുടെ ആരോപണത്തിന് മറുപടി നല്‍കിയ ബി.ജെ.പി നേതാവ് ജെ.പി. നദ്ദ, സംഭവത്തെ നിര്‍ഭാഗ്യകരം എന്നാണ് വിശേഷിപ്പിച്ചത്. ഇതില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. അന്വേഷണം നടത്തുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. അതേസമയം, 'ശ്രീറാം സേന' ബി.ജെ.പിയുമായി ബന്ധമുള്ളതാണെന്ന് ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗണേഷ് ഗോഡിയാല്‍ ആരോപിച്ചു. ബി.ജെ.പി ആരോപണം തള്ളി. സംഘടനയ്ക്കെതിരെ നടപടിയെടുക്കാത്ത നൈനിറ്റാള്‍ സീനിയര്‍ സൂപ്രണ്ട് ഓഫ് പോലീസിനെയും ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ചോദ്യം ചെയ്തു.







Comments