
കോഴിക്കോട്: ഓപ്പറേഷൻ തൂഫാനിൽ അറസ്റ്റിലായ എംഡിഎംഎ കേസ് പ്രതിയെക്കുറിച്ചുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാദങ്ങൾ തള്ളി മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പ്രതിയെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത് ശുദ്ധ കളവാണെന്ന് റിയാസ് ആരോപിച്ചു. നവകേരള സദസിന് മുൻപ് തന്നെ പ്രതിയുടെ ഇൻസ്റ്റഗ്രാമിൽ മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രങ്ങൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഓപ്പറേഷൻ തൂഫാനിൽ കോൺഗ്രസുകാർക്ക് പ്രത്യേക പരിഗണനയുണ്ടോയെന്നും പൊലീസ് നടപടികളിൽ പ്രത്യേക ഇളവ് നൽകുന്നുണ്ടോയെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കണമെന്നും റിയാസ് ആവശ്യപ്പെട്ടു. കേസിൽ അറസ്റ്റിലായ മുഹമ്മദ് ഹുസൈനെ നേരിട്ട് അറിയാമെന്നും നവകേരള സദസിനിടെയുണ്ടായ ലാത്തിചാർജിൽ പരിക്കേറ്റയാൾ എന്ന നിലയിലാണ് വിളിച്ചതെന്നുമായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രതികരണം.
അതേസമയം, കണ്ണൂർ ചൊക്ലിയിൽ ഹെൽത്ത് ഇൻസ്പെക്ടർ ദീപലേഖ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിലും സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി റിയാസ് രംഗത്തെത്തി. നിർദയമായ സർക്കാർ നിലപാടുകളുടെ ഫലമായ ‘സർക്കാർ സ്പോൺസേർഡ് മരണം’ എന്നാണ് അദ്ദേഹം സംഭവത്തെ വിശേഷിപ്പിച്ചത്.
ഉദ്യോഗസ്ഥരെ ഇനിയും സ്ഥലം മാറ്റുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരാമർശം ചട്ടലംഘനമാണെന്നും ദീപലേഖയുടെ അഭ്യർത്ഥന പോലും പരിഗണിക്കാതെയാണ് സ്ഥലം മാറ്റിയതെന്നും റിയാസ് ആരോപിച്ചു. ഭരണനേതൃത്വത്തോടുള്ള ഉദ്യോഗസ്ഥരുടെ അമിത രാജഭക്തിയും ദയയില്ലാത്ത സമീപനവുമാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഓരോ സ്ഥലംമാറ്റത്തിനും തുക ആവശ്യപ്പെടുന്ന സാഹചര്യമുണ്ടെന്നും റിയാസ് ആരോപിച്ചു. എന്നാൽ എൽഡിഎഫ് സർക്കാരിന്റെ പത്ത് വർഷത്തെ ഭരണകാലത്ത് ഇത്തരം അഴിമതി ആരോപണങ്ങൾ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓപ്പറേഷൻ തൂഫാനിൽ കോൺഗ്രസുകാർക്ക് പ്രത്യേക പരിഗണനയുണ്ടോയെന്നും പൊലീസ് നടപടികളിൽ പ്രത്യേക ഇളവ് നൽകുന്നുണ്ടോയെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കണമെന്നും റിയാസ് ആവശ്യപ്പെട്ടു. കേസിൽ അറസ്റ്റിലായ മുഹമ്മദ് ഹുസൈനെ നേരിട്ട് അറിയാമെന്നും നവകേരള സദസിനിടെയുണ്ടായ ലാത്തിചാർജിൽ പരിക്കേറ്റയാൾ എന്ന നിലയിലാണ് വിളിച്ചതെന്നുമായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രതികരണം.
അതേസമയം, കണ്ണൂർ ചൊക്ലിയിൽ ഹെൽത്ത് ഇൻസ്പെക്ടർ ദീപലേഖ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിലും സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി റിയാസ് രംഗത്തെത്തി. നിർദയമായ സർക്കാർ നിലപാടുകളുടെ ഫലമായ ‘സർക്കാർ സ്പോൺസേർഡ് മരണം’ എന്നാണ് അദ്ദേഹം സംഭവത്തെ വിശേഷിപ്പിച്ചത്.
ഉദ്യോഗസ്ഥരെ ഇനിയും സ്ഥലം മാറ്റുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരാമർശം ചട്ടലംഘനമാണെന്നും ദീപലേഖയുടെ അഭ്യർത്ഥന പോലും പരിഗണിക്കാതെയാണ് സ്ഥലം മാറ്റിയതെന്നും റിയാസ് ആരോപിച്ചു. ഭരണനേതൃത്വത്തോടുള്ള ഉദ്യോഗസ്ഥരുടെ അമിത രാജഭക്തിയും ദയയില്ലാത്ത സമീപനവുമാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഓരോ സ്ഥലംമാറ്റത്തിനും തുക ആവശ്യപ്പെടുന്ന സാഹചര്യമുണ്ടെന്നും റിയാസ് ആരോപിച്ചു. എന്നാൽ എൽഡിഎഫ് സർക്കാരിന്റെ പത്ത് വർഷത്തെ ഭരണകാലത്ത് ഇത്തരം അഴിമതി ആരോപണങ്ങൾ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.







Comments