
ദുബായ്: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുർക്കിയിൽ നിന്ന് മടങ്ങിയപ്പോൾ കേറ്ററിംഗ് വാനിൽ ഒളിച്ചുകടന്നതും വിമാനം മാറ്റി സഞ്ചരിച്ചതും പരിഹാസമാക്കി ഇറാൻ മാധ്യമങ്ങൾ. ഇസ്ലാമിക റിപ്പബ്ലിക്കിന്റെ ശക്തിയെക്കുറിച്ച് ട്രംപിന് എത്രമാത്രം ഭയമുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് അവർ പറഞ്ഞു.
ട്രംപും ഇസ്രായേലും ശവപ്പെട്ടിയിൽ കിടക്കുന്നതുപോലെയോ കടലിൽ മുങ്ങിമരിക്കുന്നതുപോലെയോ ഉള്ള ചിത്രങ്ങൾ വെച്ച് ടെഹ്റാനിലെ പരസ്യബോർഡുകളും ചുവർചിത്രങ്ങളും യുഎസ് പ്രസിഡന്റിനെ ലക്ഷ്യമിടുന്നുണ്ട്.യുദ്ധത്തിന്റെ ആദ്യ ദിവസം കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവിന്റെ മരണത്തിന് പ്രതികാരം ചെയ്യുമെന്ന് പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനേയി പ്രതിജ്ഞയെടുത്തിരുന്നു.
ട്രംപ് "വൈകാതെ തന്നെ ഒരു ചവറ്റുകൊട്ടയിൽ ഒളിപ്പിക്കപ്പെടും" എന്ന് ദക്ഷിണാഫ്രിക്കയിലെ ഇറാൻ എംബസി എക്സിൽ പോസ്റ്റ് ചെയ്തു. ഭക്ഷണത്താൽ നിറഞ്ഞ ഒരു കാറ്ററിംഗ് ബോക്സിനുള്ളിൽ ട്രംപ് ഇരിക്കുന്ന തരത്തിലുള്ള ഒരു മീം ചിത്രവും ഇതിനൊപ്പം പങ്കുവെച്ചിരുന്നു.ഈ സാമൂഹിക മാധ്യമ അക്കൗണ്ട് പങ്കുവെക്കുന്ന മീമുകൾ പലപ്പോഴും വൈറലാകാറുണ്ട്. ഇറാൻ സ്റ്റേറ്റ് മീഡിയയും ഇത് റിപ്പോർട്ട് ചെയ്യാറുണ്ട്. എംബസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഈ അക്കൗണ്ട് നൽകിയിട്ടുണ്ട്.
കഴിഞ്ഞ മാസം തുർക്കിയിൽ നിന്ന് മടങ്ങുന്നതിനിടയിൽ രഹസ്യമായി വിമാനം മാറാൻ ട്രംപിനെ പ്രേരിപ്പിച്ചത് ഇറാന്റെ ശക്തിയെക്കുറിച്ചുള്ള ഭയമാണെന്ന് ഇറാൻ സ്റ്റേറ്റ് ടെലിവിഷനിലെ അവതാരകൻ പറഞ്ഞു. ഈ സംഭവം ട്രംപിന് വലിയ നാണക്കേടായി മാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, തോളിൽ വെക്കാവുന്ന മിസൈലുകൾ ഉപയോഗിച്ച് ഇറാൻ എയർഫോഴ്സ് വൺ ലക്ഷ്യമിടാൻ സാധ്യതയുണ്ടെന്ന ഭീഷണിയെത്തുടർന്നാണ് ട്രംപിനെ രഹസ്യമായി ചെറിയ സൈനിക ജെറ്റിലേക്ക് മാറ്റാൻ സീക്രട്ട് സർവീസ് തീരുമാനിച്ചതെന്നാണ് ലഭ്യമാകുന്ന വിവരം.
യുഎസ്-ഇറാൻ യുദ്ധം കാരണം സംഘർഷം നിലനിൽക്കുന്നതിനിടയിൽ, അങ്കാറയിൽ നടന്ന നാറ്റോ ഉച്ചകോടിയുടെ അവസാന ദിവസമാണ് ഭീഷണി ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. ഈ ഭീഷണി വളരെ ഗൗരവമേറിയതാണെന്ന് വിലയിരുത്തിയ സീക്രട്ട് സർവീസ്, യു.എസ് പ്രസിഡന്റിന്റെ യാത്രകൾ രഹസ്യമായി സൂക്ഷിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുകയായിരുന്നു.
ട്രംപ് താമസിച്ചിരുന്ന അങ്കാരയിലെ ഹോട്ടലിന്റെ കൃത്യമായ നില ഉൾപ്പെടെയുള്ള വിവരങ്ങൾ ഇറാൻ അറിഞ്ഞു എന്ന് മനസ്സിലാക്കിയ യുഎസ് ഉദ്യോഗസ്ഥർ ആശങ്കയിലായതായി 'ന്യൂയോർക്ക് ടൈംസ്' റിപ്പോർട്ട് ചെയ്തു.ഈ ആരോപണങ്ങളെക്കുറിച്ചോ വിമാനം മാറ്റിയതിനെക്കുറിച്ചോ ടെഹ്റാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ജൂലൈ 8-ന് തുർക്കിയിൽ നിന്ന് മടങ്ങുമ്പോൾ, എയർഫോഴ്സ് വൺ വിമാനത്തിനു പകരം ചെറിയ സി-32എ ജെറ്റിലേക്ക് മാറാൻ ട്രംപും ഏതാനും ഉപദേശകരും ചേർന്ന് ഒരു കാറ്ററിംഗ് ട്രക്കാണ് ഉപയോഗിച്ചത്. മുതിർന്ന ഭരണാധികാരികളും വൈറ്റ് ഹൗസ് ജീവനക്കാരും മാധ്യമപ്രവർത്തകരുമായി എയർഫോഴ്സ് വൺ പ്രത്യേകം പുറപ്പെടുകയും ചെയ്തു.‘ദി വാഷിങ്ടൺ പോസ്റ്റ്’ ആണ് വിമാനമാറ്റത്തിന്റെ വിവരങ്ങൾ ആദ്യം റിപ്പോർട്ട് ചെയ്തത്.
ട്രംപും ഇസ്രായേലും ശവപ്പെട്ടിയിൽ കിടക്കുന്നതുപോലെയോ കടലിൽ മുങ്ങിമരിക്കുന്നതുപോലെയോ ഉള്ള ചിത്രങ്ങൾ വെച്ച് ടെഹ്റാനിലെ പരസ്യബോർഡുകളും ചുവർചിത്രങ്ങളും യുഎസ് പ്രസിഡന്റിനെ ലക്ഷ്യമിടുന്നുണ്ട്.യുദ്ധത്തിന്റെ ആദ്യ ദിവസം കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവിന്റെ മരണത്തിന് പ്രതികാരം ചെയ്യുമെന്ന് പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനേയി പ്രതിജ്ഞയെടുത്തിരുന്നു.
ട്രംപ് "വൈകാതെ തന്നെ ഒരു ചവറ്റുകൊട്ടയിൽ ഒളിപ്പിക്കപ്പെടും" എന്ന് ദക്ഷിണാഫ്രിക്കയിലെ ഇറാൻ എംബസി എക്സിൽ പോസ്റ്റ് ചെയ്തു. ഭക്ഷണത്താൽ നിറഞ്ഞ ഒരു കാറ്ററിംഗ് ബോക്സിനുള്ളിൽ ട്രംപ് ഇരിക്കുന്ന തരത്തിലുള്ള ഒരു മീം ചിത്രവും ഇതിനൊപ്പം പങ്കുവെച്ചിരുന്നു.ഈ സാമൂഹിക മാധ്യമ അക്കൗണ്ട് പങ്കുവെക്കുന്ന മീമുകൾ പലപ്പോഴും വൈറലാകാറുണ്ട്. ഇറാൻ സ്റ്റേറ്റ് മീഡിയയും ഇത് റിപ്പോർട്ട് ചെയ്യാറുണ്ട്. എംബസിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഈ അക്കൗണ്ട് നൽകിയിട്ടുണ്ട്.
കഴിഞ്ഞ മാസം തുർക്കിയിൽ നിന്ന് മടങ്ങുന്നതിനിടയിൽ രഹസ്യമായി വിമാനം മാറാൻ ട്രംപിനെ പ്രേരിപ്പിച്ചത് ഇറാന്റെ ശക്തിയെക്കുറിച്ചുള്ള ഭയമാണെന്ന് ഇറാൻ സ്റ്റേറ്റ് ടെലിവിഷനിലെ അവതാരകൻ പറഞ്ഞു. ഈ സംഭവം ട്രംപിന് വലിയ നാണക്കേടായി മാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, തോളിൽ വെക്കാവുന്ന മിസൈലുകൾ ഉപയോഗിച്ച് ഇറാൻ എയർഫോഴ്സ് വൺ ലക്ഷ്യമിടാൻ സാധ്യതയുണ്ടെന്ന ഭീഷണിയെത്തുടർന്നാണ് ട്രംപിനെ രഹസ്യമായി ചെറിയ സൈനിക ജെറ്റിലേക്ക് മാറ്റാൻ സീക്രട്ട് സർവീസ് തീരുമാനിച്ചതെന്നാണ് ലഭ്യമാകുന്ന വിവരം.
യുഎസ്-ഇറാൻ യുദ്ധം കാരണം സംഘർഷം നിലനിൽക്കുന്നതിനിടയിൽ, അങ്കാറയിൽ നടന്ന നാറ്റോ ഉച്ചകോടിയുടെ അവസാന ദിവസമാണ് ഭീഷണി ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. ഈ ഭീഷണി വളരെ ഗൗരവമേറിയതാണെന്ന് വിലയിരുത്തിയ സീക്രട്ട് സർവീസ്, യു.എസ് പ്രസിഡന്റിന്റെ യാത്രകൾ രഹസ്യമായി സൂക്ഷിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുകയായിരുന്നു.
ട്രംപ് താമസിച്ചിരുന്ന അങ്കാരയിലെ ഹോട്ടലിന്റെ കൃത്യമായ നില ഉൾപ്പെടെയുള്ള വിവരങ്ങൾ ഇറാൻ അറിഞ്ഞു എന്ന് മനസ്സിലാക്കിയ യുഎസ് ഉദ്യോഗസ്ഥർ ആശങ്കയിലായതായി 'ന്യൂയോർക്ക് ടൈംസ്' റിപ്പോർട്ട് ചെയ്തു.ഈ ആരോപണങ്ങളെക്കുറിച്ചോ വിമാനം മാറ്റിയതിനെക്കുറിച്ചോ ടെഹ്റാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ജൂലൈ 8-ന് തുർക്കിയിൽ നിന്ന് മടങ്ങുമ്പോൾ, എയർഫോഴ്സ് വൺ വിമാനത്തിനു പകരം ചെറിയ സി-32എ ജെറ്റിലേക്ക് മാറാൻ ട്രംപും ഏതാനും ഉപദേശകരും ചേർന്ന് ഒരു കാറ്ററിംഗ് ട്രക്കാണ് ഉപയോഗിച്ചത്. മുതിർന്ന ഭരണാധികാരികളും വൈറ്റ് ഹൗസ് ജീവനക്കാരും മാധ്യമപ്രവർത്തകരുമായി എയർഫോഴ്സ് വൺ പ്രത്യേകം പുറപ്പെടുകയും ചെയ്തു.‘ദി വാഷിങ്ടൺ പോസ്റ്റ്’ ആണ് വിമാനമാറ്റത്തിന്റെ വിവരങ്ങൾ ആദ്യം റിപ്പോർട്ട് ചെയ്തത്.







Comments