
കേന്ദ്ര സർക്കാർ പാർലമെന്റിൽ പാസാക്കിയ മൈൻസ് ആൻഡ് മിനറൽസ് (ഡെവലപ്‌മെന്റ് ആൻഡ് റെഗുലേഷൻ) ഭേദഗതി ബിൽ, ഭരണഘടന ഉറപ്പുനൽകുന്ന ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ഖനനാവകാശങ്ങളിലും ധാതുവിഭവങ്ങളുള്ള ഭൂമിയിലും അധിക നികുതിയോ സെസ്സോ ചുമത്താനുള്ള സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അധികാരം തടയുന്നത് സംസ്ഥാന അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ സംസ്ഥാന ലിസ്റ്റിൽ ഭൂമിയും അതിലെ വിഭവങ്ങളും ഉൾപ്പെടുന്നു. അതിനാൽ ഇക്കാര്യത്തിൽ കേന്ദ്ര നിയന്ത്രണം അടിച്ചേൽപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് പിണറായി വിജയന്റെ നിലപാട്.
ഭേദഗതി വ്യവസ്ഥകൾ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമായതിനാൽ ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ യുഡിഎഫ് സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫെഡറലിസവും സംസ്ഥാനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കാൻ കേന്ദ്രത്തിനെതിരെ കേരള സർക്കാർ നിലപാടെടുക്കുമോയെന്നും പിണറായി ചോദിച്ചു.
രാജ്യത്തിന്റെ ധാതുസമ്പത്ത് സ്വകാര്യ കുത്തകകൾക്ക് കൈമാറാനുള്ള കേന്ദ്ര നീക്കമാണ് ഭേദഗതി ബില്ലിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം ആരോപിച്ചു. തന്ത്രപ്രധാനമായ അപൂർവ ധാതുക്കളുടെ ഖനനം ഉൾപ്പെടെ സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുക്കുകയാണ് ലക്ഷ്യമെന്നും പൊതുമേഖലയെ തകർത്ത് കോർപ്പറേറ്റുകൾക്ക് കൊള്ളലാഭത്തിന് അവസരമൊരുക്കുന്നതാണ് നയമെന്നും പിണറായി വിജയൻ പറഞ്ഞു. ബില്ലിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്രത്തിന്റെ സ്വകാര്യവൽക്കരണ നയങ്ങൾക്ക് കേരളത്തിലെ യുഡിഎഫ് സർക്കാരും പിന്തുണ നൽകുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിലും പുതുക്കിയ ബജറ്റിലും കരിമണൽ ഖനനം പൂർണമായും സ്വകാര്യവൽക്കരിക്കാനുള്ള നിർദേശങ്ങളുണ്ടായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.‘റെയർ എർത്ത് ഇടനാഴി’യുടെ പേരിൽ കേരള തീരത്തെ ധാതുസമ്പത്ത് സ്വകാര്യ കുത്തകകൾക്ക് കൈമാറാനാണ് യുഡിഎഫ് സർക്കാരിന്റെ ശ്രമമെന്നും പിണറായി വിജയൻ ആരോപിച്ചു. ഈ സ്വകാര്യവൽക്കരണ അജണ്ടയുടെ ഭാഗമായാണ് കേരളത്തിന്റെ പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎല്ലിനെ തകർക്കാനുള്ള നീക്കങ്ങളെയും കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച വാർത്തകൾ കഴിഞ്ഞ ദിവസം മലയാള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ സംസ്ഥാന ലിസ്റ്റിൽ ഭൂമിയും അതിലെ വിഭവങ്ങളും ഉൾപ്പെടുന്നു. അതിനാൽ ഇക്കാര്യത്തിൽ കേന്ദ്ര നിയന്ത്രണം അടിച്ചേൽപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് പിണറായി വിജയന്റെ നിലപാട്.
ഭേദഗതി വ്യവസ്ഥകൾ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമായതിനാൽ ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ യുഡിഎഫ് സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫെഡറലിസവും സംസ്ഥാനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കാൻ കേന്ദ്രത്തിനെതിരെ കേരള സർക്കാർ നിലപാടെടുക്കുമോയെന്നും പിണറായി ചോദിച്ചു.
രാജ്യത്തിന്റെ ധാതുസമ്പത്ത് സ്വകാര്യ കുത്തകകൾക്ക് കൈമാറാനുള്ള കേന്ദ്ര നീക്കമാണ് ഭേദഗതി ബില്ലിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം ആരോപിച്ചു. തന്ത്രപ്രധാനമായ അപൂർവ ധാതുക്കളുടെ ഖനനം ഉൾപ്പെടെ സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുക്കുകയാണ് ലക്ഷ്യമെന്നും പൊതുമേഖലയെ തകർത്ത് കോർപ്പറേറ്റുകൾക്ക് കൊള്ളലാഭത്തിന് അവസരമൊരുക്കുന്നതാണ് നയമെന്നും പിണറായി വിജയൻ പറഞ്ഞു. ബില്ലിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേന്ദ്രത്തിന്റെ സ്വകാര്യവൽക്കരണ നയങ്ങൾക്ക് കേരളത്തിലെ യുഡിഎഫ് സർക്കാരും പിന്തുണ നൽകുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിലും പുതുക്കിയ ബജറ്റിലും കരിമണൽ ഖനനം പൂർണമായും സ്വകാര്യവൽക്കരിക്കാനുള്ള നിർദേശങ്ങളുണ്ടായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.‘റെയർ എർത്ത് ഇടനാഴി’യുടെ പേരിൽ കേരള തീരത്തെ ധാതുസമ്പത്ത് സ്വകാര്യ കുത്തകകൾക്ക് കൈമാറാനാണ് യുഡിഎഫ് സർക്കാരിന്റെ ശ്രമമെന്നും പിണറായി വിജയൻ ആരോപിച്ചു. ഈ സ്വകാര്യവൽക്കരണ അജണ്ടയുടെ ഭാഗമായാണ് കേരളത്തിന്റെ പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎല്ലിനെ തകർക്കാനുള്ള നീക്കങ്ങളെയും കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച വാർത്തകൾ കഴിഞ്ഞ ദിവസം മലയാള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതായും അദ്ദേഹം ചൂണ്ടിക്കാട്ടി.







Comments