
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ 17 ദിവസമായി തുടർന്നുവന്ന യുപിഎസ്‌ടി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന്റെ സമരം പിൻവലിച്ചു. വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീനുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.
ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ പി.എസ്.സി നിരന്തരം പുതിയ വിജ്ഞാപനം പുറപ്പെടുവിക്കുന്നത് അവസാനിപ്പിക്കണമെന്ന റാങ്ക് ഹോൾഡേഴ്സിന്റെ ആവശ്യം അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്ന ഘട്ടത്തിൽ കൂടുതൽ പേർക്ക് നിയമനം ലഭിക്കുന്നതിനായി കാലാവധി നീട്ടുന്ന കാര്യവും പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു.
എച്ച്.ടി.വി തസ്തികയിൽ പി.എസ്.സി വഴി നിയമനം നടത്തണമെന്നതടക്കമുള്ള ആവശ്യങ്ങളിലും തസ്തിക നഷ്ടപ്പെടുന്ന സർക്കാർ സ്കൂളുകളിലെ അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിലും കൂടുതൽ പഠനത്തിന് 45 ദിവസം വേണമെന്നാണ് സർക്കാർ അറിയിച്ചത്.
മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലും ഫിഷറീസ് സ്കൂളുകളിലും യു.പി തലത്തിൽ അധ്യാപകരില്ലെന്ന് റാങ്ക് ഹോൾഡേഴ്സ് പ്രതിനിധികൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ അതത് ജില്ലകളിലെ നിലവിലെ യു.പി സ്കൂൾ റാങ്ക് ലിസ്റ്റിൽ നിന്ന് ഇവിടെ നിയമനം നടത്താനുള്ള സാഹചര്യം പരിശോധിച്ച് നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി.
റാങ്ക് ഹോൾഡേഴ്സ് ഉന്നയിച്ച ആവശ്യങ്ങളിൽ അനുകൂലമായവ ഉടൻ നടപ്പാക്കണമെന്ന മന്ത്രിയുടെ നിർദേശം സമരക്കാർ അംഗീകരിച്ചതോടെയാണ് സമരം പിൻവലിച്ചത്. ഡി.ജി.ഇ സ്നേഹിൽ കുമാർ, പ്രൈവറ്റ് സെക്രട്ടറി എച്ച്. നിസാർ എന്നിവരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു.
ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ പി.എസ്.സി നിരന്തരം പുതിയ വിജ്ഞാപനം പുറപ്പെടുവിക്കുന്നത് അവസാനിപ്പിക്കണമെന്ന റാങ്ക് ഹോൾഡേഴ്സിന്റെ ആവശ്യം അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്ന ഘട്ടത്തിൽ കൂടുതൽ പേർക്ക് നിയമനം ലഭിക്കുന്നതിനായി കാലാവധി നീട്ടുന്ന കാര്യവും പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു.
എച്ച്.ടി.വി തസ്തികയിൽ പി.എസ്.സി വഴി നിയമനം നടത്തണമെന്നതടക്കമുള്ള ആവശ്യങ്ങളിലും തസ്തിക നഷ്ടപ്പെടുന്ന സർക്കാർ സ്കൂളുകളിലെ അധ്യാപക-വിദ്യാർഥി അനുപാതം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിലും കൂടുതൽ പഠനത്തിന് 45 ദിവസം വേണമെന്നാണ് സർക്കാർ അറിയിച്ചത്.
മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലും ഫിഷറീസ് സ്കൂളുകളിലും യു.പി തലത്തിൽ അധ്യാപകരില്ലെന്ന് റാങ്ക് ഹോൾഡേഴ്സ് പ്രതിനിധികൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ അതത് ജില്ലകളിലെ നിലവിലെ യു.പി സ്കൂൾ റാങ്ക് ലിസ്റ്റിൽ നിന്ന് ഇവിടെ നിയമനം നടത്താനുള്ള സാഹചര്യം പരിശോധിച്ച് നടപടി സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകി.
റാങ്ക് ഹോൾഡേഴ്സ് ഉന്നയിച്ച ആവശ്യങ്ങളിൽ അനുകൂലമായവ ഉടൻ നടപ്പാക്കണമെന്ന മന്ത്രിയുടെ നിർദേശം സമരക്കാർ അംഗീകരിച്ചതോടെയാണ് സമരം പിൻവലിച്ചത്. ഡി.ജി.ഇ സ്നേഹിൽ കുമാർ, പ്രൈവറ്റ് സെക്രട്ടറി എച്ച്. നിസാർ എന്നിവരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു.







Comments