
ന്യൂഡൽഹി: സ്വാതന്ത്ര്യദിനാഘോഷ വേളയിൽ ജനങ്ങൾക്ക് ആശംസകൾ നേർന്ന പ്രധാനമന്ത്രി, 140 കോടി ഇന്ത്യക്കാരുടെ ശക്തിയാൽ രാജ്യം വിവിധ മേഖലകളിൽ പുരോഗതിയുടെ പുതിയ ഉയരങ്ങൾ കീഴടക്കിക്കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞു. കോളനിവാഴ്ചയുടെയും അന്ത്യം ഉറപ്പാക്കിയ എണ്ണൂറിലധികം സ്വാതന്ത്ര്യസമര സേനാനികളുടെ ധീരതയ്ക്കും ബലിദാനത്തിനും അടിയുറച്ച പ്രതിബദ്ധതയ്ക്കും അദ്ദേഹം ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. പ്രളയക്കെടുതികൾ അനുഭവിക്കുന്ന എല്ലാ കുടുംബങ്ങൾക്കുമൊപ്പമാണ് രാജ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.
എല്ലാ മനസ്സുകളിലും വന്ദേമാതരം മുഴങ്ങുന്നു എന്ന് പറഞ്ഞ പ്രധാനമന്ത്രി, നാം പുത്തൻ പ്രതീക്ഷകളുമായി മുന്നേറുകയാണെന്നും ലക്ഷ്യങ്ങൾ പൂർത്തീകരിക്കാനുള്ള യാത്ര സഫലീകരിക്കുമെന്നും പറഞ്ഞു. 2047 ൽ ഭാരതം വികസിത ഭാരതം എന്ന വലിയ ലക്ഷ്യം കൈവരിക്കുമെന്നും പ്രധാനമന്ത്രി രാഷ്ട്രത്തോട് പറഞ്ഞു. 12 വർഷമായി ദൃഢനിശ്ചയത്തോടെ പ്രവർത്തിക്കുന്നു. ലോകശക്തിയായി ഇന്ത്യ മാറി. സാങ്കേതികരംഗത്തും വലിയ മുന്നേറ്റമുണ്ടായി എന്നും അദ്ദേഹം പറഞ്ഞു.
വരുന്ന 5 മുതൽ 7 വർഷത്തിനുള്ളിൽ, കഴിഞ്ഞ 5 മുതൽ 7 പതിറ്റാണ്ടുകൾ കൊണ്ട് സാധിക്കാത്തത്, സപ്തധാരയുടെ വീര്യത്തിലൂടെയും ശക്തിയിലൂടെയും രാജ്യത്തിന് പുതിയ ഉയരങ്ങളും പുതിയ വേഗതയും പുതിയ ലക്ഷ്യങ്ങളെ മറികടക്കാനുള്ള കഴിവും നൽകും. ഇതിനോടൊപ്പം, യുവശക്തിയുടെ കരുത്തും സാധ്യതകളും പൂർണ്ണമായി ഉപയോഗപ്പെടുത്തുകയും രാജ്യനിർമ്മാണത്തിൽ സംയോജിപ്പിക്കുകയും ചെയ്യുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധനചെയ്ത് പറഞ്ഞു.
സപ്തധാര പദ്ധതിയിലൂടെ ഉത്പാദനം, കൃഷി, സാങ്കേതികവിദ്യ, ഗതി ശക്തി (വേഗതയുടെയും അടിസ്ഥാന സൗകര്യ വികസനത്തിന്റെയും ശക്തി), രക്ഷാ ശക്തി (ഇന്ത്യയുടെ പ്രതിരോധ നയങ്ങളും സൈനിക ശക്തിയും), ഹരിത ഊർജം തുടങ്ങിയവയ്ക്ക് ഊന്നൽ നൽകുന്ന വികസനത്തെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. ഡിജിറ്റൽ രംഗത്തും മുന്നേറ്റമുണ്ടായി. ദാരിദ്ര്യ നിർമാർജനം ലക്ഷ്യം കാണുന്നു. നിയമവ്യവസ്ഥ ശക്തവും സുതാര്യ എല്ലാവർക്കും അടിസ്ഥാനസൗകര്യം എന്ന ലക്ഷ്യം യാഥാർത്ഥ്യമായി. സംഘർഷകാലത്ത് ചിലർ ഭീതി പടർത്തി. ആഹാരവും ഇന്ധനവും ഇല്ലാതാകുമെന്ന വ്യാജപ്രചരണമുണ്ടായി. എന്നാൽ അതിനെ മറികടന്നു.
രാഷ്ട്രനിർമ്മാണത്തിൽ യുവാക്കൾക്ക് വലിയ പങ്കാണുള്ളത്. വികസിതഭാരത യാത്രയിൽ യുവാക്കളുടെ സ്ഥാനം വലുതാണെന്നും നേട്ടങ്ങളുടെ ഗുണഭോക്താക്കൾ യുവാക്കളാണെന്നും മോദി പറഞ്ഞു. ജനസേവയാണ് സർക്കാരിന്റെ ലക്ഷ്യം. സ്ഥിരതയുള്ള ഒരു സർക്കാരാണ് ഇന്ത്യയെ നയിക്കുന്നത്. ഇന്ത്യ പൂർണ തോതിൽ സ്വയംപര്യാപ്തത നേടണം. മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്ന അവസ്ഥ ഒഴിവാക്കണം.
ഡ്രോൺ സാങ്കേതികവിദ്യയിൽ മുന്നേറ്റമുണ്ടാക്കും. റെയിൽ വൈദ്യുതീകരണം റിക്കോർഡ് നേട്ടമാണ്. മറ്റു രാജ്യങ്ങൾ പകച്ചു നിന്നപ്പോൾ കോവിഡിനെ നാം നേരിട്ടു. ഇന്ത്യയിൽ ആദ്യമായി ഹൈഡ്രജൻ ട്രെയിൻ യാഥാർത്ഥ്യമാക്കിയതും പ്രധാനമന്ത്രി പരാമർശിച്ചു.
എല്ലാ മനസ്സുകളിലും വന്ദേമാതരം മുഴങ്ങുന്നു എന്ന് പറഞ്ഞ പ്രധാനമന്ത്രി, നാം പുത്തൻ പ്രതീക്ഷകളുമായി മുന്നേറുകയാണെന്നും ലക്ഷ്യങ്ങൾ പൂർത്തീകരിക്കാനുള്ള യാത്ര സഫലീകരിക്കുമെന്നും പറഞ്ഞു. 2047 ൽ ഭാരതം വികസിത ഭാരതം എന്ന വലിയ ലക്ഷ്യം കൈവരിക്കുമെന്നും പ്രധാനമന്ത്രി രാഷ്ട്രത്തോട് പറഞ്ഞു. 12 വർഷമായി ദൃഢനിശ്ചയത്തോടെ പ്രവർത്തിക്കുന്നു. ലോകശക്തിയായി ഇന്ത്യ മാറി. സാങ്കേതികരംഗത്തും വലിയ മുന്നേറ്റമുണ്ടായി എന്നും അദ്ദേഹം പറഞ്ഞു.
വരുന്ന 5 മുതൽ 7 വർഷത്തിനുള്ളിൽ, കഴിഞ്ഞ 5 മുതൽ 7 പതിറ്റാണ്ടുകൾ കൊണ്ട് സാധിക്കാത്തത്, സപ്തധാരയുടെ വീര്യത്തിലൂടെയും ശക്തിയിലൂടെയും രാജ്യത്തിന് പുതിയ ഉയരങ്ങളും പുതിയ വേഗതയും പുതിയ ലക്ഷ്യങ്ങളെ മറികടക്കാനുള്ള കഴിവും നൽകും. ഇതിനോടൊപ്പം, യുവശക്തിയുടെ കരുത്തും സാധ്യതകളും പൂർണ്ണമായി ഉപയോഗപ്പെടുത്തുകയും രാജ്യനിർമ്മാണത്തിൽ സംയോജിപ്പിക്കുകയും ചെയ്യുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധനചെയ്ത് പറഞ്ഞു.
സപ്തധാര പദ്ധതിയിലൂടെ ഉത്പാദനം, കൃഷി, സാങ്കേതികവിദ്യ, ഗതി ശക്തി (വേഗതയുടെയും അടിസ്ഥാന സൗകര്യ വികസനത്തിന്റെയും ശക്തി), രക്ഷാ ശക്തി (ഇന്ത്യയുടെ പ്രതിരോധ നയങ്ങളും സൈനിക ശക്തിയും), ഹരിത ഊർജം തുടങ്ങിയവയ്ക്ക് ഊന്നൽ നൽകുന്ന വികസനത്തെക്കുറിച്ചും പ്രധാനമന്ത്രി പറഞ്ഞു. ഡിജിറ്റൽ രംഗത്തും മുന്നേറ്റമുണ്ടായി. ദാരിദ്ര്യ നിർമാർജനം ലക്ഷ്യം കാണുന്നു. നിയമവ്യവസ്ഥ ശക്തവും സുതാര്യ എല്ലാവർക്കും അടിസ്ഥാനസൗകര്യം എന്ന ലക്ഷ്യം യാഥാർത്ഥ്യമായി. സംഘർഷകാലത്ത് ചിലർ ഭീതി പടർത്തി. ആഹാരവും ഇന്ധനവും ഇല്ലാതാകുമെന്ന വ്യാജപ്രചരണമുണ്ടായി. എന്നാൽ അതിനെ മറികടന്നു.
രാഷ്ട്രനിർമ്മാണത്തിൽ യുവാക്കൾക്ക് വലിയ പങ്കാണുള്ളത്. വികസിതഭാരത യാത്രയിൽ യുവാക്കളുടെ സ്ഥാനം വലുതാണെന്നും നേട്ടങ്ങളുടെ ഗുണഭോക്താക്കൾ യുവാക്കളാണെന്നും മോദി പറഞ്ഞു. ജനസേവയാണ് സർക്കാരിന്റെ ലക്ഷ്യം. സ്ഥിരതയുള്ള ഒരു സർക്കാരാണ് ഇന്ത്യയെ നയിക്കുന്നത്. ഇന്ത്യ പൂർണ തോതിൽ സ്വയംപര്യാപ്തത നേടണം. മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്ന അവസ്ഥ ഒഴിവാക്കണം.
ഡ്രോൺ സാങ്കേതികവിദ്യയിൽ മുന്നേറ്റമുണ്ടാക്കും. റെയിൽ വൈദ്യുതീകരണം റിക്കോർഡ് നേട്ടമാണ്. മറ്റു രാജ്യങ്ങൾ പകച്ചു നിന്നപ്പോൾ കോവിഡിനെ നാം നേരിട്ടു. ഇന്ത്യയിൽ ആദ്യമായി ഹൈഡ്രജൻ ട്രെയിൻ യാഥാർത്ഥ്യമാക്കിയതും പ്രധാനമന്ത്രി പരാമർശിച്ചു.







Comments