
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ നിന്നും വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍. ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ മുഖ്യമന്ത്രി തലസ്ഥാനത്ത് ദേശീയ പതാക ഉയർത്തി. മുഖ്യമന്ത്രി പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ച ശേഷം ചടങ്ങിൽ ദേശീയ ഗാനം മാത്രമാണ് ആലപിച്ചത്.
വന്ദേമാതരം പൂർണ്ണമായി ആലപിക്കണമെന്ന് ചീഫ് സെക്രട്ടറി നിർദ്ദേശം നൽകിയിരുന്നെങ്കിലും അത് പിന്നീട് ഒഴിവാക്കുകയായിരുന്നു. നിയമപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന ആശങ്ക സര്‍ക്കാരിന് മുന്നിലുണ്ടായിരുന്നെങ്കിലും, ഒടുവിൽ നടന്ന പരിപാടിയിൽ വന്ദേമാതരം പൂർണ്ണമായും ഒഴിവാക്കി ദേശീയഗാനം മാത്രം ഉൾപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.
വന്ദേമാതര വിഷയത്തിൽ സംസ്ഥാന സര്‍ക്കാരിന് പ്രത്യേക നയം ഉണ്ടെന്ന് മുഖ്യമന്ത്രി വിഡി സതീശൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സ്വാതന്ത്ര്യാദിനാഘോഷം എങ്ങനെ നടത്തണമെന്നത് സംസ്ഥാന സര്‍ക്കാരാണ് തീരുമാനിക്കുന്നത്. സ്വാതന്ത്ര്യദിനാഘോഷത്തില്‍ വന്ദേമാതരം മുഴുവനായി പാടുമോയെന്ന് ഓഗസ്റ്റ് 15ന് അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, സ്വാതന്ത്ര്യ ദിനത്തില്‍ വന്ദേമാതരം ആലപിക്കണമെന്ന് മദ്രാസ് ഹൈക്കോടതി കഴിഞ്ഞദിവസം നിര്‍ദേശിച്ചിരുന്നു. തമിഴ്നാട്ടിലെ മൂന്ന് ബെഞ്ചുകള്‍ക്കും കീഴ്ക്കോടതികള്‍ക്കും ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ ഇതുസംബന്ധിച്ച് സര്‍ക്കുലര്‍ നൽകി. ആദ്യം വന്ദേമാതരം ആലപിക്കണമെന്നും, തുടര്‍ന്ന് പതാക ഉയര്‍ത്തി ദേശീയ ഗാനത്തോടെ ചടങ്ങ് അവസാനിപ്പിക്കണമെന്നുമാണ് സര്‍ക്കുലറിലുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ സര്‍ക്കുലര്‍ പാലിച്ചാണ് ഈ നടപടിയെങ്കിലും, ഔദ്യോഗിക ചടങ്ങുകളില്‍ ആദ്യം 'തമിഴ് തായ് വാഴ്ത്ത്' പാടണമെന്ന തമിഴ്നാട് സംസ്ഥാന സര്‍ക്കാരിന്റെ നയത്തിന് വിരുദ്ധമാണ് ഈ ഉത്തരവ്.
വന്ദേമാതരം പൂർണ്ണമായി ആലപിക്കണമെന്ന് ചീഫ് സെക്രട്ടറി നിർദ്ദേശം നൽകിയിരുന്നെങ്കിലും അത് പിന്നീട് ഒഴിവാക്കുകയായിരുന്നു. നിയമപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന ആശങ്ക സര്‍ക്കാരിന് മുന്നിലുണ്ടായിരുന്നെങ്കിലും, ഒടുവിൽ നടന്ന പരിപാടിയിൽ വന്ദേമാതരം പൂർണ്ണമായും ഒഴിവാക്കി ദേശീയഗാനം മാത്രം ഉൾപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.
വന്ദേമാതര വിഷയത്തിൽ സംസ്ഥാന സര്‍ക്കാരിന് പ്രത്യേക നയം ഉണ്ടെന്ന് മുഖ്യമന്ത്രി വിഡി സതീശൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സ്വാതന്ത്ര്യാദിനാഘോഷം എങ്ങനെ നടത്തണമെന്നത് സംസ്ഥാന സര്‍ക്കാരാണ് തീരുമാനിക്കുന്നത്. സ്വാതന്ത്ര്യദിനാഘോഷത്തില്‍ വന്ദേമാതരം മുഴുവനായി പാടുമോയെന്ന് ഓഗസ്റ്റ് 15ന് അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, സ്വാതന്ത്ര്യ ദിനത്തില്‍ വന്ദേമാതരം ആലപിക്കണമെന്ന് മദ്രാസ് ഹൈക്കോടതി കഴിഞ്ഞദിവസം നിര്‍ദേശിച്ചിരുന്നു. തമിഴ്നാട്ടിലെ മൂന്ന് ബെഞ്ചുകള്‍ക്കും കീഴ്ക്കോടതികള്‍ക്കും ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ ഇതുസംബന്ധിച്ച് സര്‍ക്കുലര്‍ നൽകി. ആദ്യം വന്ദേമാതരം ആലപിക്കണമെന്നും, തുടര്‍ന്ന് പതാക ഉയര്‍ത്തി ദേശീയ ഗാനത്തോടെ ചടങ്ങ് അവസാനിപ്പിക്കണമെന്നുമാണ് സര്‍ക്കുലറിലുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ സര്‍ക്കുലര്‍ പാലിച്ചാണ് ഈ നടപടിയെങ്കിലും, ഔദ്യോഗിക ചടങ്ങുകളില്‍ ആദ്യം 'തമിഴ് തായ് വാഴ്ത്ത്' പാടണമെന്ന തമിഴ്നാട് സംസ്ഥാന സര്‍ക്കാരിന്റെ നയത്തിന് വിരുദ്ധമാണ് ഈ ഉത്തരവ്.







Comments