
മുംബൈ: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്നുംപല്ലികളുടെയും പാറ്റകളുടെ സാന്നിധ്യവും കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളും കണ്ടെത്തിയതിനെ തുടർന്നും ബ്ലിങ്കിറ്റ്, സെപ്റ്റോ, ഇൻസ്റ്റമാർട്ട് തുടങ്ങിയ ക്വിക്ക്-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകളുമായി ബന്ധപ്പെട്ട 14 സ്ഥാപനങ്ങളുടെ ലൈസൻസുകൾ മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്‌ഡിഎ) സസ്പെൻഡ് ചെയ്തു. മഹാരാഷ്ട്രയിലുടനീളം വ്യാഴാഴ്ചയാണ് പരിശോധന നടത്തിയത്.
ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി ഭക്ഷണം സൂക്ഷിക്കുന്നതും വിൽക്കുന്നതുമായ 86 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. എഫ്ഡിഎ 60 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ഒരു സ്ഥാപനത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെയ്ക്കാൻ ഉത്തരവിടുകയും ചെയ്തു. സസ്പെൻഡ് ചെയ്ത 14 ലൈസൻസുകളിൽ 5 എണ്ണം ബ്ലിങ്കിറ്റിന്റെയും, 5 എണ്ണം സെപ്റ്റോയുടെയും, 2 എണ്ണം ഇൻസ്റ്റമാർട്ടിന്റെയും ഗോഡൗണുകളുടേതാണ്.
മുംബൈയിലെ മലാഡ് വെസ്റ്റിൽ പ്രവർത്തിക്കുന്ന ബ്ലിങ്കിറ്റ് കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ എഫ്ഡിഎ എഫ്എസ്എസ്എഐ ലൈസൻസ് സസ്പെൻഡ് ചെയ്തു. ചില്ലർ റൂം ആവശ്യമായതിനേക്കാൾ ഉയർന്ന താപനിലയിലായ 6 ഡിഗ്രി സെൽഷ്യസിലാണ് പ്രവർത്തിക്കുന്നത് എന്ന് പരിശോധനയിൽ കണ്ടെത്തി. കൂടാതെ ഇവിടെയുണ്ടായിരുന്ന 40-ഓളം ജീവനക്കാരുടെ ആരോഗ്യ പരിശോധനാ രേഖകൾ ഉണ്ടായിരുന്നില്ല. പല ജീവനക്കാരും ഗ്ലൗസും തൊപ്പിയും ധരിച്ചിരുന്നില്ല. മുംബൈ ഘാട്കോപ്പറിലെ മറ്റൊരു ബ്ലിങ്കിറ്റ് കേന്ദ്രത്തിൽ അപര്യാപ്തമായ മാലിന്യ സംസ്കരണ സംവിധാനങ്ങളും, ശരിയായ രീതിയിലുള്ള ശുചിത്വമില്ലായ്മയും കണ്ടെത്തി. ഇവിടെ നടത്തിയ പരിശോധനയിൽ പാറ്റകളുടെ ശല്യവും തകർന്ന മേൽക്കൂരയും കണ്ടെത്തി.
പൂനെയിലെ ലോഹേഗാവിലുള്ള സെപ്റ്റോ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ കാലാവധി കഴിഞ്ഞ ഭക്ഷ്യ ഉൽപ്പന്നങ്ങൾ സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി. ശരിയായ രീതിയിലുള്ള താപനില നിയന്ത്രണ സംവിധാനങ്ങളോ കൃത്യമായ കീടനാശിനി പ്രയോഗമോ ഇവിടെയുണ്ടായിരുന്നില്ല. സെപ്റ്റോയുടെ മുംബൈയിലെ മറ്റ് സ്ഥാപനങ്ങൾക്കും എഫ്ഡിഎ നോട്ടീസ് അയച്ചിട്ടുണ്ട്.
പൂനെയിലെ കർവെനഗറിലുള്ള ഇൻസ്റ്റമാർട്ട് കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ പാറ്റകളുടെ സജീവമായ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ലൈസൻസ് സസ്പെൻഡ് ചെയ്തു. മുംബൈയിലെ ബാന്ദ്ര വെസ്റ്റിലുള്ള ഇൻസ്റ്റമാർട്ട് കേന്ദ്രത്തിൽ ഭക്ഷ്യ പാക്കറ്റുകൾക്ക് സമീപം എലിയുടെ കാഷ്ടങ്ങൾ കണ്ടെത്തി. ആൻഡേരി വെസ്റ്റിൽ കാലാവധി കഴിഞ്ഞ കോഴിയിറച്ചി തെറ്റായ താപനിലയിൽ സൂക്ഷിച്ചിരിക്കുന്നത് കണ്ടെത്തിയത് ഉടനടി നശിപ്പിച്ചു.
മുംബൈയിലെ ഗോരേഗാവ് ഈസ്റ്റിലുള്ള ദാദാസാഹിബ് ഫാൽക്കെ ഫിലിം സിറ്റിയിലെ ബോളിവുഡ് കഫേയിലും എഫ്ഡിഎ റെയ്ഡ് നടത്തി. വൃത്തിഹത്യമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്യുന്നതും ഈച്ചകളുടെ ശല്യവും തുരുമ്പെടുത്ത പാത്രങ്ങൾ ഉപയോഗിക്കുന്നതും പരിശോധനയിൽ കണ്ടെത്തി. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് ആക്ട് സെക്ഷൻ 69 പ്രകാരം കഫേയ്ക്കെതിരെ നടപടി സ്വീകരിച്ചു.
ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി ഭക്ഷണം സൂക്ഷിക്കുന്നതും വിൽക്കുന്നതുമായ 86 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. എഫ്ഡിഎ 60 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും ഒരു സ്ഥാപനത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെയ്ക്കാൻ ഉത്തരവിടുകയും ചെയ്തു. സസ്പെൻഡ് ചെയ്ത 14 ലൈസൻസുകളിൽ 5 എണ്ണം ബ്ലിങ്കിറ്റിന്റെയും, 5 എണ്ണം സെപ്റ്റോയുടെയും, 2 എണ്ണം ഇൻസ്റ്റമാർട്ടിന്റെയും ഗോഡൗണുകളുടേതാണ്.
മുംബൈയിലെ മലാഡ് വെസ്റ്റിൽ പ്രവർത്തിക്കുന്ന ബ്ലിങ്കിറ്റ് കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ എഫ്ഡിഎ എഫ്എസ്എസ്എഐ ലൈസൻസ് സസ്പെൻഡ് ചെയ്തു. ചില്ലർ റൂം ആവശ്യമായതിനേക്കാൾ ഉയർന്ന താപനിലയിലായ 6 ഡിഗ്രി സെൽഷ്യസിലാണ് പ്രവർത്തിക്കുന്നത് എന്ന് പരിശോധനയിൽ കണ്ടെത്തി. കൂടാതെ ഇവിടെയുണ്ടായിരുന്ന 40-ഓളം ജീവനക്കാരുടെ ആരോഗ്യ പരിശോധനാ രേഖകൾ ഉണ്ടായിരുന്നില്ല. പല ജീവനക്കാരും ഗ്ലൗസും തൊപ്പിയും ധരിച്ചിരുന്നില്ല. മുംബൈ ഘാട്കോപ്പറിലെ മറ്റൊരു ബ്ലിങ്കിറ്റ് കേന്ദ്രത്തിൽ അപര്യാപ്തമായ മാലിന്യ സംസ്കരണ സംവിധാനങ്ങളും, ശരിയായ രീതിയിലുള്ള ശുചിത്വമില്ലായ്മയും കണ്ടെത്തി. ഇവിടെ നടത്തിയ പരിശോധനയിൽ പാറ്റകളുടെ ശല്യവും തകർന്ന മേൽക്കൂരയും കണ്ടെത്തി.
പൂനെയിലെ ലോഹേഗാവിലുള്ള സെപ്റ്റോ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ കാലാവധി കഴിഞ്ഞ ഭക്ഷ്യ ഉൽപ്പന്നങ്ങൾ സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തി. ശരിയായ രീതിയിലുള്ള താപനില നിയന്ത്രണ സംവിധാനങ്ങളോ കൃത്യമായ കീടനാശിനി പ്രയോഗമോ ഇവിടെയുണ്ടായിരുന്നില്ല. സെപ്റ്റോയുടെ മുംബൈയിലെ മറ്റ് സ്ഥാപനങ്ങൾക്കും എഫ്ഡിഎ നോട്ടീസ് അയച്ചിട്ടുണ്ട്.
പൂനെയിലെ കർവെനഗറിലുള്ള ഇൻസ്റ്റമാർട്ട് കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ പാറ്റകളുടെ സജീവമായ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ലൈസൻസ് സസ്പെൻഡ് ചെയ്തു. മുംബൈയിലെ ബാന്ദ്ര വെസ്റ്റിലുള്ള ഇൻസ്റ്റമാർട്ട് കേന്ദ്രത്തിൽ ഭക്ഷ്യ പാക്കറ്റുകൾക്ക് സമീപം എലിയുടെ കാഷ്ടങ്ങൾ കണ്ടെത്തി. ആൻഡേരി വെസ്റ്റിൽ കാലാവധി കഴിഞ്ഞ കോഴിയിറച്ചി തെറ്റായ താപനിലയിൽ സൂക്ഷിച്ചിരിക്കുന്നത് കണ്ടെത്തിയത് ഉടനടി നശിപ്പിച്ചു.
മുംബൈയിലെ ഗോരേഗാവ് ഈസ്റ്റിലുള്ള ദാദാസാഹിബ് ഫാൽക്കെ ഫിലിം സിറ്റിയിലെ ബോളിവുഡ് കഫേയിലും എഫ്ഡിഎ റെയ്ഡ് നടത്തി. വൃത്തിഹത്യമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്യുന്നതും ഈച്ചകളുടെ ശല്യവും തുരുമ്പെടുത്ത പാത്രങ്ങൾ ഉപയോഗിക്കുന്നതും പരിശോധനയിൽ കണ്ടെത്തി. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് ആക്ട് സെക്ഷൻ 69 പ്രകാരം കഫേയ്ക്കെതിരെ നടപടി സ്വീകരിച്ചു.







Comments