
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പരാമര്‍ശിക്കുന്നതും വിമര്‍ശിക്കുന്നതുമായ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നും നീക്കം ചെയ്തതില്‍ മെറ്റയോട് വിവരം തേടി കേരള പോലീസ്. മുഖ്യമന്ത്രിയുടെ പേര് പരാമര്‍ശിക്കുന്ന പ്രതിപക്ഷ നേതാവിന്റേത് അടക്കമുള്ള പോസ്റ്റുകള്‍ നീക്കം ചെയ്ത സാഹചര്യം അറിയുന്നതിനാണ് സൈബര്‍ പോലീസ് മെറ്റയ്ക്ക് കത്തയച്ചത്.
പ്രമുഖ മാധ്യമങ്ങളുടെ ഓണ്‍ലൈന്‍ പേജുകളില്‍ നിന്നാണ് വാര്‍ത്തകള്‍ മെറ്റ നീക്കം ചെയ്തത്. അതേസമയം, മാധ്യമ വാര്‍ത്തകളുടെ സെന്‍സര്‍ഷിപ്പിനായി മെറ്റയില്‍ ഇടപെട്ടില്ലെന്നായിരുന്നു സർക്കാരിന്റെ വിശദീകരണം. വാര്‍ത്തകള്‍ നീക്കാന്‍ മെറ്റയെ സമീപിച്ചിട്ടില്ലെന്നും മാധ്യമസ്ഥാപനങ്ങള്‍ക്ക് പരാതിയുണ്ടെങ്കില്‍ സര്‍ക്കാര്‍ കൂടെ നില്‍ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
എന്നാല്‍ സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. മാധ്യമ വിമര്‍ശനങ്ങളെ മെറ്റയെ ഉപയോഗിച്ച് തടയിടാനുള്ള സര്‍ക്കാര്‍ നീക്കങ്ങളെ പ്രതിപക്ഷ നേതാവ് രൂക്ഷമായി വിമർശിച്ചു. നരേന്ദ്ര മോദിയുടെ അതേ പാതയാണ് സര്‍ക്കാര്‍ പിന്തുടരുന്നതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
വിമര്‍ശനങ്ങളോട് അസഹിഷ്ണുത കാട്ടുന്ന മുഖ്യമന്ത്രി രാഷ്ട്രീയ ഭീരുവാണെന്ന് എൽഡിഎഫ് നേതാക്കളും പ്രതികരിച്ചു. സോഷ്യല്‍ മീഡിയയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് മുൻ മന്ത്രിമാരും എംപിമാരും അടക്കമുള്ളവർ ആരോപിച്ചു. ബിജെപി ഇതര സര്‍ക്കാരിന് മെറ്റ വഴി വാര്‍ത്ത നീക്കാന്‍ എങ്ങനെ സാധിക്കുന്നുവെന്നും, മെറ്റയ്ക്ക് പരാതി നൽകിയത് ആരാണെന്ന് വ്യക്തമാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
പ്രമുഖ മാധ്യമങ്ങളുടെ ഓണ്‍ലൈന്‍ പേജുകളില്‍ നിന്നാണ് വാര്‍ത്തകള്‍ മെറ്റ നീക്കം ചെയ്തത്. അതേസമയം, മാധ്യമ വാര്‍ത്തകളുടെ സെന്‍സര്‍ഷിപ്പിനായി മെറ്റയില്‍ ഇടപെട്ടില്ലെന്നായിരുന്നു സർക്കാരിന്റെ വിശദീകരണം. വാര്‍ത്തകള്‍ നീക്കാന്‍ മെറ്റയെ സമീപിച്ചിട്ടില്ലെന്നും മാധ്യമസ്ഥാപനങ്ങള്‍ക്ക് പരാതിയുണ്ടെങ്കില്‍ സര്‍ക്കാര്‍ കൂടെ നില്‍ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
എന്നാല്‍ സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. മാധ്യമ വിമര്‍ശനങ്ങളെ മെറ്റയെ ഉപയോഗിച്ച് തടയിടാനുള്ള സര്‍ക്കാര്‍ നീക്കങ്ങളെ പ്രതിപക്ഷ നേതാവ് രൂക്ഷമായി വിമർശിച്ചു. നരേന്ദ്ര മോദിയുടെ അതേ പാതയാണ് സര്‍ക്കാര്‍ പിന്തുടരുന്നതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
വിമര്‍ശനങ്ങളോട് അസഹിഷ്ണുത കാട്ടുന്ന മുഖ്യമന്ത്രി രാഷ്ട്രീയ ഭീരുവാണെന്ന് എൽഡിഎഫ് നേതാക്കളും പ്രതികരിച്ചു. സോഷ്യല്‍ മീഡിയയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് മുൻ മന്ത്രിമാരും എംപിമാരും അടക്കമുള്ളവർ ആരോപിച്ചു. ബിജെപി ഇതര സര്‍ക്കാരിന് മെറ്റ വഴി വാര്‍ത്ത നീക്കാന്‍ എങ്ങനെ സാധിക്കുന്നുവെന്നും, മെറ്റയ്ക്ക് പരാതി നൽകിയത് ആരാണെന്ന് വ്യക്തമാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.







Comments