
ന്യൂഡൽഹി: ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചെങ്കോട്ടയിൽ നടന്ന ചടങ്ങുകളിൽ പ്രധാനമന്ത്രിക്ക് തൊട്ടടുത്ത് നിന്ന ഒരു വനിതാ ആർമി ഓഫീസർ ജനങ്ങളുടെ ശ്രദ്ധയാകർഷിച്ചു. ക്യാപ്റ്റൻ സോണിയ സിംഗ് ചൗഹാൻ ആയിരുന്നു പ്രധാനമന്ത്രിയെ സഹായിക്കാൻ ചുമതലപ്പെടുത്തിയ ആ വനിതാ ഓഫീസർ. ചെങ്കോട്ടയിൽ ഒരു സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം ആദ്യമായി പൂർണമായി ആലപിച്ച ചരിത്രത്തിനൊപ്പം ക്യാപ്റ്റൻ സോണിയയും ശ്രദ്ധിക്കപ്പെട്ടു.സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ വനിതാ ഓഫീസർ എത്തിയതോടെ അത് ആരെന്ന ചോദ്യവും ജനങ്ങളുടെ മനസ്സിലുണ്ടായി. അതോടെ സോണിയ സിംഗ് ചൗഹാൻ എന്ന പേര് രാജ്യത്തുടനീളം ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ പേരുകളിൽ ഒന്നായി മാറുകയും ചെയ്തു.
ദേശീയ പതാക ഉയർത്തുന്ന വേളയിൽ പ്രധാനമന്ത്രിയെ സഹായിക്കുന്നതിനായി ഈ വർഷത്തെ സ്വാതന്ത്ര്യദിന ചടങ്ങിൽ പ്രത്യേക ഔദ്യോഗിക ചുമതല ലഭിച്ച ഇന്ത്യൻ ആർമിയുടെ കമ്മീഷൻഡ് ഓഫീസറാണ് ക്യാപ്റ്റൻ സോണിയ സിംഗ് ചൗഹാൻ. ഇന്ത്യ ഊന്നൽ നൽകുന്ന 'നാരി ശക്തി' അഥവാ സ്ത്രീശാക്തീകരണത്തിന്റെയും, സമീപ വർഷങ്ങളിൽ ഇന്ത്യൻ സായുധ സേനയിൽ യുദ്ധരംഗങ്ങൾ മുതൽ അതിർത്തിയിലെ ഉയർന്ന പ്രദേശങ്ങൾ വരെ വനിതാ ഓഫീസർമാരുടെ സാന്നിധ്യം വർദ്ധിച്ചുവരുന്നതിന്റെയും പശ്ചാത്തലത്തിലാണ് പതാക ഉയർത്തുന്ന വേളയിൽ പ്രധാനമന്ത്രിക്കൊപ്പമുള്ള അവരുടെ ദൃശ്യങ്ങൾ വ്യാപകമായി ശ്രദ്ധിക്കപ്പെട്ടത്.
ചടങ്ങിന് മുന്നേ പുറത്തിറക്കിയ ഔദ്യോഗിക സ്വാതന്ത്ര്യദിന പത്രക്കുറിപ്പിൽ, "ദേശീയ പതാക ഉയർത്തുന്നതിൽ ക്യാപ്റ്റൻ സോണിയ സിംഗ് ചൗഹാൻ പ്രധാനമന്ത്രിയെ സഹായിക്കും" എന്ന് വ്യക്തമാക്കിയിരുന്നു. ഈ ഔദ്യോഗിക സ്ഥിരീകരണത്തിനപ്പുറം, അവരുടെ വ്യക്തിപരമായ വിവരങ്ങളോ സ്വദേശം, റെജിമെന്റ് എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങളോ പരസ്യപ്പെടുത്തിയിട്ടില്ല. അവർ ഇതുവരെ മാധ്യമങ്ങളോട് സംസാരിച്ചിട്ടുമില്ല.
ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ കർശനമായ സൈനിക പ്രോട്ടോക്കോൾ അനുസരിച്ചാണ് നടക്കുന്നത്. ഗാർഡ് ഓഫ് ഓണർ മുതൽ നാഷണൽ ഫ്ലാഗ് ഗാർഡ് വരെയുള്ള എല്ലാ കാര്യങ്ങൾക്കും ഓരോ ചുമതലപ്പെട്ട ഉദ്യോഗസ്ഥരുണ്ടാകും.തദ്ദേശീയമായി നിർമ്മിച്ച 105 എംഎം ലൈറ്റ് ഫീൽഡ് തോക്കുകൾ ഉപയോഗിച്ച് നടത്തിയ 21 ആചാരവെടികളുമായി സമന്വയിപ്പിച്ചായിരുന്നു ചടങ്ങ്. പതാക ഉയർത്തുന്ന നിമിഷത്തിൽ പ്രധാനമന്ത്രിയെ നേരിട്ട് സഹായിക്കുക എന്നതായിരുന്നു ക്യാപ്റ്റൻ ചൗഹാൻറെ ചുമതല.
ദേശീയ പതാക ഉയർത്തുന്ന വേളയിൽ പ്രധാനമന്ത്രിയെ സഹായിക്കുന്നതിനായി ഈ വർഷത്തെ സ്വാതന്ത്ര്യദിന ചടങ്ങിൽ പ്രത്യേക ഔദ്യോഗിക ചുമതല ലഭിച്ച ഇന്ത്യൻ ആർമിയുടെ കമ്മീഷൻഡ് ഓഫീസറാണ് ക്യാപ്റ്റൻ സോണിയ സിംഗ് ചൗഹാൻ. ഇന്ത്യ ഊന്നൽ നൽകുന്ന 'നാരി ശക്തി' അഥവാ സ്ത്രീശാക്തീകരണത്തിന്റെയും, സമീപ വർഷങ്ങളിൽ ഇന്ത്യൻ സായുധ സേനയിൽ യുദ്ധരംഗങ്ങൾ മുതൽ അതിർത്തിയിലെ ഉയർന്ന പ്രദേശങ്ങൾ വരെ വനിതാ ഓഫീസർമാരുടെ സാന്നിധ്യം വർദ്ധിച്ചുവരുന്നതിന്റെയും പശ്ചാത്തലത്തിലാണ് പതാക ഉയർത്തുന്ന വേളയിൽ പ്രധാനമന്ത്രിക്കൊപ്പമുള്ള അവരുടെ ദൃശ്യങ്ങൾ വ്യാപകമായി ശ്രദ്ധിക്കപ്പെട്ടത്.
ചടങ്ങിന് മുന്നേ പുറത്തിറക്കിയ ഔദ്യോഗിക സ്വാതന്ത്ര്യദിന പത്രക്കുറിപ്പിൽ, "ദേശീയ പതാക ഉയർത്തുന്നതിൽ ക്യാപ്റ്റൻ സോണിയ സിംഗ് ചൗഹാൻ പ്രധാനമന്ത്രിയെ സഹായിക്കും" എന്ന് വ്യക്തമാക്കിയിരുന്നു. ഈ ഔദ്യോഗിക സ്ഥിരീകരണത്തിനപ്പുറം, അവരുടെ വ്യക്തിപരമായ വിവരങ്ങളോ സ്വദേശം, റെജിമെന്റ് എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങളോ പരസ്യപ്പെടുത്തിയിട്ടില്ല. അവർ ഇതുവരെ മാധ്യമങ്ങളോട് സംസാരിച്ചിട്ടുമില്ല.
ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ കർശനമായ സൈനിക പ്രോട്ടോക്കോൾ അനുസരിച്ചാണ് നടക്കുന്നത്. ഗാർഡ് ഓഫ് ഓണർ മുതൽ നാഷണൽ ഫ്ലാഗ് ഗാർഡ് വരെയുള്ള എല്ലാ കാര്യങ്ങൾക്കും ഓരോ ചുമതലപ്പെട്ട ഉദ്യോഗസ്ഥരുണ്ടാകും.തദ്ദേശീയമായി നിർമ്മിച്ച 105 എംഎം ലൈറ്റ് ഫീൽഡ് തോക്കുകൾ ഉപയോഗിച്ച് നടത്തിയ 21 ആചാരവെടികളുമായി സമന്വയിപ്പിച്ചായിരുന്നു ചടങ്ങ്. പതാക ഉയർത്തുന്ന നിമിഷത്തിൽ പ്രധാനമന്ത്രിയെ നേരിട്ട് സഹായിക്കുക എന്നതായിരുന്നു ക്യാപ്റ്റൻ ചൗഹാൻറെ ചുമതല.







Comments