
വാരണാസി: വാരണാസിയിലെ ലാൽ ബഹദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനയ്ക്കിടെ ലൈസൻസുള്ള പിസ്റ്റളിൽ നിന്ന് അബദ്ധത്തിൽ വെടിയുതിർത്തതിനെ തുടർന്ന് രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു. മുംബൈയിലേക്ക് യാത്ര ചെയ്യുകയായിരുന്ന കമലേഷ് റായ് എന്ന യാത്രക്കാരനാണ് ഈ അബദ്ധമുണ്ടായത്.
ആയുധവും വെടിയുണ്ടകളും പരിശോധിക്കുന്നതിനിടയിലാണ് അബദ്ധത്തിൽ വെടിയുതിർന്നതെന്ന് പൊലീസ് അറിയിച്ചു. ഒരു വനിതാ ജീവനക്കാരിയുടെ കാലിനും, സമീപത്തുണ്ടായിരുന്ന മറ്റൊരു പുരുഷ ജീവനക്കാരന്റെ തള്ളവിരലിനുമാണ് പരിക്കേറ്റത്.
മുംബൈയിലേക്ക് പോകാനായി ഭാര്യയ്ക്കൊപ്പം വിമാനത്താവളത്തിലെത്തിയതായിരുന്നു അസംഘർ ജില്ലാവാസിയായ കമലേഷ് റായ്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനമായ ഐഎക്സ്1810-ൽ ആയിരുന്നു ടിക്കറ്റ് ബുക്കുചെയ്തിരുന്നത്. തങ്ങളുടെ കൈവശം ആയുധങ്ങളുണ്ടെന്ന് ഇയാൾ വിമാനത്താവള അധികാരികളെ അറിയിച്ചിരുന്നു. ആയുധ പരിശോധനയ്ക്കിടെയാണ് വെടിയുതിർന്നതെന്നും, ഇത് രണ്ട് കാർഗോ ലോജിസ്റ്റിക്സ് സ്ക്രീനർമാരുടെ പരിക്കിന് കാരണമായെന്നും വാരാണസി എയർത്താവള ഡയറക്ടർ പ്രസ്താവനയിൽ വ്യക്തമാക്കി. പരിക്കേറ്റ രണ്ട് ജീവനക്കാരെയും ചികിത്സയ്ക്കായി ന്യൂ ലക്ഷ്മി ട്രോമ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പ്രാദേശിക പൊലീസിനെയും വിവരമറിയിച്ചു.
ആയുധവും വെടിയുണ്ടകളും പരിശോധിക്കുന്നതിനിടയിലാണ് അബദ്ധത്തിൽ വെടിയുതിർന്നതെന്ന് പൊലീസ് അറിയിച്ചു. ഒരു വനിതാ ജീവനക്കാരിയുടെ കാലിനും, സമീപത്തുണ്ടായിരുന്ന മറ്റൊരു പുരുഷ ജീവനക്കാരന്റെ തള്ളവിരലിനുമാണ് പരിക്കേറ്റത്.
മുംബൈയിലേക്ക് പോകാനായി ഭാര്യയ്ക്കൊപ്പം വിമാനത്താവളത്തിലെത്തിയതായിരുന്നു അസംഘർ ജില്ലാവാസിയായ കമലേഷ് റായ്. എയർ ഇന്ത്യ എക്സ്പ്രസ് വിമാനമായ ഐഎക്സ്1810-ൽ ആയിരുന്നു ടിക്കറ്റ് ബുക്കുചെയ്തിരുന്നത്. തങ്ങളുടെ കൈവശം ആയുധങ്ങളുണ്ടെന്ന് ഇയാൾ വിമാനത്താവള അധികാരികളെ അറിയിച്ചിരുന്നു. ആയുധ പരിശോധനയ്ക്കിടെയാണ് വെടിയുതിർന്നതെന്നും, ഇത് രണ്ട് കാർഗോ ലോജിസ്റ്റിക്സ് സ്ക്രീനർമാരുടെ പരിക്കിന് കാരണമായെന്നും വാരാണസി എയർത്താവള ഡയറക്ടർ പ്രസ്താവനയിൽ വ്യക്തമാക്കി. പരിക്കേറ്റ രണ്ട് ജീവനക്കാരെയും ചികിത്സയ്ക്കായി ന്യൂ ലക്ഷ്മി ട്രോമ സെന്ററിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പ്രാദേശിക പൊലീസിനെയും വിവരമറിയിച്ചു.







Comments