
കൊച്ചി: ലഹരിക്കെതിരേയുള്ള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ 78 ദിവസം പിന്നിടുമ്പോൾ മൊത്തം അറസ്റ്റിലായവരുടെ എണ്ണം 10,000 കടന്നു.ഇതുവരെ 8.24 കിലോ എംഡിഎംഎയും 979 കിലോ കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. 1004 കിലോഗ്രാം കഞ്ചാവ് പിടികൂടി. 8.28 കിലോഗ്രാം എംഡിഎംഎയും പിടികൂടിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
ഏറ്റവും കൂടുതല്‍ അറസ്റ്റുകള്‍ നടന്നിരിക്കുന്നത് എറണാകുളത്താണ്. 1393 പേരാണ് എറാണകുളത്ത് നിന്ന് മാത്രം അറസ്റ്റ് ചെയ്തിരിക്കുന്നത്. തൊട്ടു പിന്നാലെ കോഴിക്കോട് 1373 , മലപ്പുറം 999 , തിരുവനന്തപുരം 894 , കൊല്ലം 846 എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിട്ടുളളത് .ഏറ്റവും കുറവ് കാസര്‍ഗോഡാണ്.197 കേസുകളിലായി 229 അറസ്റ്റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
കേരളത്തിലേക്കുള്ള എംഡിഎംഎ കൂടുതലായെത്തുന്നത് ബെംഗളൂരു, ഡൽഹി, ഗോവ എന്നിവിടങ്ങളിൽ നിന്നാണ്. ഇവരുടെ ഏജന്റുമാരെയോ ചെറുകിട വിൽപ്പനക്കാരെയോ മാത്രമേ പിടികൂടാൻ കഴിയുന്നുള്ളൂ.മറ്റു സംസ്ഥാനങ്ങളിലേക്കുള്ള അന്വേഷണത്തിനുള്ള പോലീസിന്റെ പരിമിതിയും ഡിജിറ്റൽ തെളിവുകളുടെ കുറവും മാഫിയ സംഘങ്ങൾക്ക് രക്ഷയാകുന്നു.ഉറവിടം കണ്ടെത്തിയെന്നും അന്വേഷണമുണ്ടാകുമെന്നും പറയുന്നെങ്കിലും കേസുകളുടെ ബാഹുല്യവും ഉദ്യോഗസ്ഥക്ഷാമവും മൂലം മറുനാടുകളിലെത്തിയുള്ള അന്വേഷണം ഫലപ്രദമാകുന്നില്ല.
അതേസമയം കേരളത്തിലേക്ക് കഞ്ചാവെത്തുന്നത് ഒഡിഷയിൽ നിന്നാണ്. അവിടെ ആറ് ജില്ലകൾ കേന്ദ്രീകരിച്ച് വ്യാപകമായി കൃഷി നടക്കുന്നുണ്ട്. അത് ഇടനിലക്കാർ വഴി കേരളത്തിലേക്കും എത്തുന്നു. അന്തഃസംസ്ഥാന ബന്ധമുള്ള വൻ മാഫിയ സംഘത്തെ പൂട്ടാൻ പ്രത്യേക അന്വേഷണ സംഘം തന്നെ വേണ്ടിവരും.പിടിയിലായാൽ ജാമ്യം ലഭിക്കാൻ പാകത്തിന് ചെറിയ അളവിൽ ലഹരിയുമായാണ് വൻകിട സംഘങ്ങൾ പോലും ഇപ്പോൾ പുറത്തിറങ്ങുന്നത്. കഞ്ചാവിന്റെ ചെറിയ അളവ് ഒരു കിലോയാണെങ്കിൽ കൊക്കെയ്ൻ രണ്ട് ഗ്രാം ചെറിയ അളവും വാണിജ്യ അളവ് 10 ഗ്രാമുമാണ്. ചെറിയ അളവിൽ ലഹരിയുമായി പിടിയിലായവർ വീണ്ടും കേസുകളിൽ ഉൾപ്പെടുന്നതും പതിവാണ്.തൂഫാൻ അറസ്റ്റ് കൂടിയതോടെ ജയിലുകളിലും തിരക്ക് കൂടിയിട്ടുണ്ട്. മിക്ക സബ് ജയിലുകളിലും പരമാവധി ശേഷിയേക്കാൾ 30 ശതമാനം വരെ തടവുകാർ കൂടുതലാണ്.
ഏറ്റവും കൂടുതല്‍ അറസ്റ്റുകള്‍ നടന്നിരിക്കുന്നത് എറണാകുളത്താണ്. 1393 പേരാണ് എറാണകുളത്ത് നിന്ന് മാത്രം അറസ്റ്റ് ചെയ്തിരിക്കുന്നത്. തൊട്ടു പിന്നാലെ കോഴിക്കോട് 1373 , മലപ്പുറം 999 , തിരുവനന്തപുരം 894 , കൊല്ലം 846 എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിട്ടുളളത് .ഏറ്റവും കുറവ് കാസര്‍ഗോഡാണ്.197 കേസുകളിലായി 229 അറസ്റ്റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
കേരളത്തിലേക്കുള്ള എംഡിഎംഎ കൂടുതലായെത്തുന്നത് ബെംഗളൂരു, ഡൽഹി, ഗോവ എന്നിവിടങ്ങളിൽ നിന്നാണ്. ഇവരുടെ ഏജന്റുമാരെയോ ചെറുകിട വിൽപ്പനക്കാരെയോ മാത്രമേ പിടികൂടാൻ കഴിയുന്നുള്ളൂ.മറ്റു സംസ്ഥാനങ്ങളിലേക്കുള്ള അന്വേഷണത്തിനുള്ള പോലീസിന്റെ പരിമിതിയും ഡിജിറ്റൽ തെളിവുകളുടെ കുറവും മാഫിയ സംഘങ്ങൾക്ക് രക്ഷയാകുന്നു.ഉറവിടം കണ്ടെത്തിയെന്നും അന്വേഷണമുണ്ടാകുമെന്നും പറയുന്നെങ്കിലും കേസുകളുടെ ബാഹുല്യവും ഉദ്യോഗസ്ഥക്ഷാമവും മൂലം മറുനാടുകളിലെത്തിയുള്ള അന്വേഷണം ഫലപ്രദമാകുന്നില്ല.
അതേസമയം കേരളത്തിലേക്ക് കഞ്ചാവെത്തുന്നത് ഒഡിഷയിൽ നിന്നാണ്. അവിടെ ആറ് ജില്ലകൾ കേന്ദ്രീകരിച്ച് വ്യാപകമായി കൃഷി നടക്കുന്നുണ്ട്. അത് ഇടനിലക്കാർ വഴി കേരളത്തിലേക്കും എത്തുന്നു. അന്തഃസംസ്ഥാന ബന്ധമുള്ള വൻ മാഫിയ സംഘത്തെ പൂട്ടാൻ പ്രത്യേക അന്വേഷണ സംഘം തന്നെ വേണ്ടിവരും.പിടിയിലായാൽ ജാമ്യം ലഭിക്കാൻ പാകത്തിന് ചെറിയ അളവിൽ ലഹരിയുമായാണ് വൻകിട സംഘങ്ങൾ പോലും ഇപ്പോൾ പുറത്തിറങ്ങുന്നത്. കഞ്ചാവിന്റെ ചെറിയ അളവ് ഒരു കിലോയാണെങ്കിൽ കൊക്കെയ്ൻ രണ്ട് ഗ്രാം ചെറിയ അളവും വാണിജ്യ അളവ് 10 ഗ്രാമുമാണ്. ചെറിയ അളവിൽ ലഹരിയുമായി പിടിയിലായവർ വീണ്ടും കേസുകളിൽ ഉൾപ്പെടുന്നതും പതിവാണ്.തൂഫാൻ അറസ്റ്റ് കൂടിയതോടെ ജയിലുകളിലും തിരക്ക് കൂടിയിട്ടുണ്ട്. മിക്ക സബ് ജയിലുകളിലും പരമാവധി ശേഷിയേക്കാൾ 30 ശതമാനം വരെ തടവുകാർ കൂടുതലാണ്.







Comments