
തിരുവനന്തപുരം: ഓണക്കാലത്ത് കേരളത്തിലേക്ക് എത്തുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കി. സംസ്ഥാനത്തെ പ്രധാന പ്രവേശന കവാടങ്ങളായ ആര്യങ്കാവ്, കുമളി, വാളയാർ, മീനാക്ഷിപുരം, കാറാളി എന്നീ അഞ്ച് ചെക്ക്പോസ്റ്റുകളിൽ 24 മണിക്കൂറും നിരീക്ഷണവും പരിശോധനയും ഏർപ്പെടുത്തിയതായി ആരോഗ്യ ദേവസ്വം മന്ത്രി കെ. മുരളീധരൻ അറിയിച്ചു.
മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലാബുകളുടെ സഹായത്തോടെയാണ് ചെക്ക്പോസ്റ്റുകളിൽ പരിശോധന നടക്കുന്നത്. ഓണക്കാലത്ത് വലിയ തോതിൽ എത്തുന്ന പഴം, പച്ചക്കറി, പാൽ, പാൽ ഉൽപ്പന്നങ്ങൾ, ഭക്ഷ്യഎണ്ണ, ശർക്കര തുടങ്ങിയവയുടെ ഗുണനിലവാരമാണ് പ്രധാനമായും പരിശോധിക്കുന്നത്. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും ലാബ് വിദഗ്ധരും വാഹനങ്ങൾ പരിശോധിച്ച് തത്സമയ പരിശോധനകളും നടത്തുന്നുണ്ട്.
‘സേഫ് ഓണം’ പ്രവർത്തനങ്ങളുടെ ഭാഗമായാണ് അതിർത്തി പരിശോധനകൾ ശക്തമാക്കിയിരിക്കുന്നത്. ഓൺലൈൻ ഭക്ഷ്യവിപണനവും സജീവമായ സാഹചര്യത്തിൽ ഇ-കൊമേഴ്‌സ് ഡാർക്ക് സ്റ്റോറുകളിലും പരിശോധന വ്യാപിപ്പിച്ചു. ഫ്ലിപ്കാർട്ട്, ബിഗ് ബാസ്‌ക്കറ്റ്, ബ്ലിങ്കിറ്റ് തുടങ്ങിയ സ്ഥാപനങ്ങളുടെ ഗോഡൗണുകളിൽ ഓണം സ്പെഷ്യൽ സ്ക്വാഡിന്റെ ഭാഗമായി 80 പരിശോധനകൾ പൂർത്തിയാക്കി.
നെയ്യ്, ശർക്കര, പായസം മിക്സ്, വെളിച്ചെണ്ണ തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകൾ ശേഖരിച്ച് ലബോറട്ടറി പരിശോധനയ്ക്ക് അയച്ചു. കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങൾ സൂക്ഷിക്കുന്നുണ്ടോ, ആവശ്യമായ സംഭരണ താപനില പാലിക്കുന്നുണ്ടോ, ലേബലിംഗ് വിവരങ്ങൾ കൃത്യമാണോ, ഭക്ഷ്യവസ്തുക്കൾ ശരിയായ രീതിയിൽ സൂക്ഷിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കും.
പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലാബുകളുടെ സഹായത്തോടെയാണ് ചെക്ക്പോസ്റ്റുകളിൽ പരിശോധന നടക്കുന്നത്. ഓണക്കാലത്ത് വലിയ തോതിൽ എത്തുന്ന പഴം, പച്ചക്കറി, പാൽ, പാൽ ഉൽപ്പന്നങ്ങൾ, ഭക്ഷ്യഎണ്ണ, ശർക്കര തുടങ്ങിയവയുടെ ഗുണനിലവാരമാണ് പ്രധാനമായും പരിശോധിക്കുന്നത്. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും ലാബ് വിദഗ്ധരും വാഹനങ്ങൾ പരിശോധിച്ച് തത്സമയ പരിശോധനകളും നടത്തുന്നുണ്ട്.
‘സേഫ് ഓണം’ പ്രവർത്തനങ്ങളുടെ ഭാഗമായാണ് അതിർത്തി പരിശോധനകൾ ശക്തമാക്കിയിരിക്കുന്നത്. ഓൺലൈൻ ഭക്ഷ്യവിപണനവും സജീവമായ സാഹചര്യത്തിൽ ഇ-കൊമേഴ്‌സ് ഡാർക്ക് സ്റ്റോറുകളിലും പരിശോധന വ്യാപിപ്പിച്ചു. ഫ്ലിപ്കാർട്ട്, ബിഗ് ബാസ്‌ക്കറ്റ്, ബ്ലിങ്കിറ്റ് തുടങ്ങിയ സ്ഥാപനങ്ങളുടെ ഗോഡൗണുകളിൽ ഓണം സ്പെഷ്യൽ സ്ക്വാഡിന്റെ ഭാഗമായി 80 പരിശോധനകൾ പൂർത്തിയാക്കി.
നെയ്യ്, ശർക്കര, പായസം മിക്സ്, വെളിച്ചെണ്ണ തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകൾ ശേഖരിച്ച് ലബോറട്ടറി പരിശോധനയ്ക്ക് അയച്ചു. കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങൾ സൂക്ഷിക്കുന്നുണ്ടോ, ആവശ്യമായ സംഭരണ താപനില പാലിക്കുന്നുണ്ടോ, ലേബലിംഗ് വിവരങ്ങൾ കൃത്യമാണോ, ഭക്ഷ്യവസ്തുക്കൾ ശരിയായ രീതിയിൽ സൂക്ഷിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കും.
പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.







Comments