
തിരുവനന്തപുരം: മെസ്സിയെയും അര്ജന്റീന ടീമിനെയും കേരളത്തിലെത്തിക്കാനുള്ള സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട 206 കോടിയുടെ പണമിടപാടിൽ നിർണായക കണ്ടെത്തലുമായി ജിഎസ്ടി പ്രത്യേക അന്വേഷണസംഘം. സ്പോൺസർ കമ്പനി കൈപ്പറ്റിയ തുക സ്വന്തം പണമല്ലെന്ന കണ്ടെത്തലിന് പിന്നാലെ രണ്ട് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്ക് അന്വേഷണസംഘം നോട്ടീസ് നൽകി. ഹിന്ദുജ ലെയ്ലൻഡ് ഫിനാൻസ് 73.23 കോടി രൂപയും ഗോകുലം ചിറ്റ് ആൻഡ് ഫിനാൻസ് 133.64 കോടി രൂപയും സ്പോൺസർ കമ്പനിക്ക് നൽകിയതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പണമിടപാടുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഒരാഴ്ചയ്ക്കകം നൽകണമെന്നാണ് നിർദേശം.
രണ്ട് സ്ഥാപനങ്ങളും ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളാണെന്നതും ഇടപാടിന്റെ ഗൗരവം വർധിപ്പിക്കുന്നതായി ജിഎസ്ടി വകുപ്പ് വിലയിരുത്തുന്നു. വെറും പത്ത് ലക്ഷം രൂപ അടച്ചുതീർത്ത മൂലധനമുള്ള സ്പോൺസർ കമ്പനിക്ക് എന്ത് അടിസ്ഥാനത്തിലാണ് ഇത്രയും വലിയ തുക നൽകിയതെന്നാണ് അന്വേഷണസംഘത്തിന്റെ പ്രധാന ചോദ്യം. വായ്പയ്ക്ക് പകരമായി വസ്തുവകകൾ ഈടായി നൽകിയിരുന്നോ, ഇടപാടിന് ആരാണ് സൗകര്യമൊരുക്കിയത് തുടങ്ങിയ കാര്യങ്ങളും പരിശോധിക്കുന്നുണ്ട്. കൂടാതെ കമ്പനി പരസ്യക്കരാറോ മറ്റേതെങ്കിലും സേവനങ്ങളോ വാഗ്ദാനം ചെയ്തിരുന്നോ എന്നും പണം പിന്നീട് തിരിച്ചടച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നു.
അതേസമയം, സ്പോൺസർ കമ്പനി കൈപ്പറ്റിയ 206 കോടി രൂപ നികുതിദായകന്റെ സ്വന്തം ബിസിനസ് വരുമാനത്തിൽ നിന്നോ മൂലധനത്തിൽ നിന്നോ ലഭിച്ചതല്ലെന്ന് ജിഎസ്ടി വിഭാഗം നേരത്തെ കണ്ടെത്തിയിരുന്നു. തുക സാധാരണ വാണിജ്യവായ്പയാണെന്ന് തെളിയിക്കുന്ന രേഖകളും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. സാധാരണ വായ്പയാണെങ്കിൽ 18 ശതമാനം നികുതിബാധകമായ പ്രോസസിങ് ഫീസ് ഈടാക്കേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത്. എന്നാൽ 206 കോടി രൂപയുടെ വരവിൽ പലിശയോ ടി.ഡി.എസ്. രീതിയിലുള്ള ഇടപാടുകളോ കണ്ടെത്താനായിട്ടില്ല.
ഇതോടെ 206 കോടിയുടെ പണമിടപാടിന്റെ യഥാർഥ ഉറവിടവും ലക്ഷ്യവും സംബന്ധിച്ച അന്വേഷണം കൂടുതൽ ശക്തമാകുകയാണ്. പണം സ്പോൺസർ കമ്പനിയുടെ അക്കൗണ്ടിലെത്തിയതിന് പിന്നാലെ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ സ്പോൺസർ കമ്പനിയുടെ ബാങ്ക് അക്കൗണ്ട് ഇടനില അക്കൗണ്ടായി ഉപയോഗിച്ചിരുന്നോ എന്ന സംശയവും ഉയർന്നിട്ടുണ്ട്. രണ്ട് ധനകാര്യ സ്ഥാപനങ്ങളിൽനിന്നുള്ള വിശദീകരണം ലഭിക്കുന്നതോടെ പണമിടപാടിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് ജിഎസ്ടി അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.
രണ്ട് സ്ഥാപനങ്ങളും ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളാണെന്നതും ഇടപാടിന്റെ ഗൗരവം വർധിപ്പിക്കുന്നതായി ജിഎസ്ടി വകുപ്പ് വിലയിരുത്തുന്നു. വെറും പത്ത് ലക്ഷം രൂപ അടച്ചുതീർത്ത മൂലധനമുള്ള സ്പോൺസർ കമ്പനിക്ക് എന്ത് അടിസ്ഥാനത്തിലാണ് ഇത്രയും വലിയ തുക നൽകിയതെന്നാണ് അന്വേഷണസംഘത്തിന്റെ പ്രധാന ചോദ്യം. വായ്പയ്ക്ക് പകരമായി വസ്തുവകകൾ ഈടായി നൽകിയിരുന്നോ, ഇടപാടിന് ആരാണ് സൗകര്യമൊരുക്കിയത് തുടങ്ങിയ കാര്യങ്ങളും പരിശോധിക്കുന്നുണ്ട്. കൂടാതെ കമ്പനി പരസ്യക്കരാറോ മറ്റേതെങ്കിലും സേവനങ്ങളോ വാഗ്ദാനം ചെയ്തിരുന്നോ എന്നും പണം പിന്നീട് തിരിച്ചടച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നു.
അതേസമയം, സ്പോൺസർ കമ്പനി കൈപ്പറ്റിയ 206 കോടി രൂപ നികുതിദായകന്റെ സ്വന്തം ബിസിനസ് വരുമാനത്തിൽ നിന്നോ മൂലധനത്തിൽ നിന്നോ ലഭിച്ചതല്ലെന്ന് ജിഎസ്ടി വിഭാഗം നേരത്തെ കണ്ടെത്തിയിരുന്നു. തുക സാധാരണ വാണിജ്യവായ്പയാണെന്ന് തെളിയിക്കുന്ന രേഖകളും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. സാധാരണ വായ്പയാണെങ്കിൽ 18 ശതമാനം നികുതിബാധകമായ പ്രോസസിങ് ഫീസ് ഈടാക്കേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത്. എന്നാൽ 206 കോടി രൂപയുടെ വരവിൽ പലിശയോ ടി.ഡി.എസ്. രീതിയിലുള്ള ഇടപാടുകളോ കണ്ടെത്താനായിട്ടില്ല.
ഇതോടെ 206 കോടിയുടെ പണമിടപാടിന്റെ യഥാർഥ ഉറവിടവും ലക്ഷ്യവും സംബന്ധിച്ച അന്വേഷണം കൂടുതൽ ശക്തമാകുകയാണ്. പണം സ്പോൺസർ കമ്പനിയുടെ അക്കൗണ്ടിലെത്തിയതിന് പിന്നാലെ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ സ്പോൺസർ കമ്പനിയുടെ ബാങ്ക് അക്കൗണ്ട് ഇടനില അക്കൗണ്ടായി ഉപയോഗിച്ചിരുന്നോ എന്ന സംശയവും ഉയർന്നിട്ടുണ്ട്. രണ്ട് ധനകാര്യ സ്ഥാപനങ്ങളിൽനിന്നുള്ള വിശദീകരണം ലഭിക്കുന്നതോടെ പണമിടപാടിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് ജിഎസ്ടി അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.







Comments