
മലപ്പുറം: ഉമ്മർ ഫൈസി മുക്കത്തെ സമസ്ത മുശാവറയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സുന്നിനേതാക്കൾ രംഗത്ത്. വഖഫ് ബോർഡ് പുനഃസംഘടന വിഷയത്തിൽ കളവും തെറ്റിദ്ധാരണകളും പ്രചരിപ്പിക്കുന്ന ഉമ്മർ ഫൈസിക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം.
സമസ്ത പദവികൾ ഭൗതിക രാഷ്ട്രീയ താൽപര്യങ്ങൾക്കായി ദുരുപയോഗം ചെയ്തെന്നും സുന്നിനേതാക്കൾ ആരോപിച്ചു. വഖഫ് ബോർഡിൽ രണ്ട് ആർഎസ്എസുകാരെ നിയമിക്കാമെന്ന് യുഡിഎഫ് സർക്കാർ കോടതിയിൽ പറഞ്ഞുവെന്നത് സിപിഎം വേദിയിൽ ഉമ്മർ ഫൈസി കള്ളമായി പ്രചരിപ്പിച്ചെന്നും ഇത് സമസ്തയ്ക്ക് അപമാനമുണ്ടാക്കിയെന്നും സംയുക്ത പ്രസ്താവനയിൽ പറയുന്നു.
സമസ്തയുടെ പോഷക സംഘടനകളുടെ നേതാക്കളാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. ‘സഖാവ്’ എന്ന് സ്വയം വിശേഷിപ്പിച്ചുകൊണ്ടുള്ള ഉമ്മർ ഫൈസിയുടെ പ്രസംഗം അരോചകവും അപക്വവുമാണെന്നും നേതാക്കൾ വിമർശിച്ചു. ഇത്തരം പ്രസ്താവനകൾ സമസ്തയെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കാൻ ഇടയാക്കുമെന്നും അവർ പറഞ്ഞു.
സാദിഖലി തങ്ങളെ ഉന്നംവെച്ചുള്ള പ്രസ്താവനകൾ ഉമ്മർ ഫൈസി തുടരുകയാണെന്നും സുന്നിനേതാക്കൾ ആരോപിച്ചു.
സമസ്ത പദവികൾ ഭൗതിക രാഷ്ട്രീയ താൽപര്യങ്ങൾക്കായി ദുരുപയോഗം ചെയ്തെന്നും സുന്നിനേതാക്കൾ ആരോപിച്ചു. വഖഫ് ബോർഡിൽ രണ്ട് ആർഎസ്എസുകാരെ നിയമിക്കാമെന്ന് യുഡിഎഫ് സർക്കാർ കോടതിയിൽ പറഞ്ഞുവെന്നത് സിപിഎം വേദിയിൽ ഉമ്മർ ഫൈസി കള്ളമായി പ്രചരിപ്പിച്ചെന്നും ഇത് സമസ്തയ്ക്ക് അപമാനമുണ്ടാക്കിയെന്നും സംയുക്ത പ്രസ്താവനയിൽ പറയുന്നു.
സമസ്തയുടെ പോഷക സംഘടനകളുടെ നേതാക്കളാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്. ‘സഖാവ്’ എന്ന് സ്വയം വിശേഷിപ്പിച്ചുകൊണ്ടുള്ള ഉമ്മർ ഫൈസിയുടെ പ്രസംഗം അരോചകവും അപക്വവുമാണെന്നും നേതാക്കൾ വിമർശിച്ചു. ഇത്തരം പ്രസ്താവനകൾ സമസ്തയെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കാൻ ഇടയാക്കുമെന്നും അവർ പറഞ്ഞു.
സാദിഖലി തങ്ങളെ ഉന്നംവെച്ചുള്ള പ്രസ്താവനകൾ ഉമ്മർ ഫൈസി തുടരുകയാണെന്നും സുന്നിനേതാക്കൾ ആരോപിച്ചു.







Comments