
മുസഫർനഗർ: ഹരിയാന ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാൻ ഉത്തർപ്രദേശിലെ ഷാംലി ജില്ലയിൽ ജിമ്മിന് പുറത്തുവെച്ച് വെടിയേറ്റ് കൊല്ലപ്പെട്ടു. 3.66 ലക്ഷത്തിലധികം സബ്സ്ക്രൈബർമാരുള്ള ഒരു യൂട്യൂബറായിരുന്നു ബല്യാൻ. ഗായകനും പെർഫോമറുമായി വിവിധ സഹപ്രവർത്തകർക്കൊപ്പം അദ്ദേഹം തന്റെ വീഡിയോകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ പല വീഡിയോകളിലും തോക്കുകളും മറ്റ് ആയുധങ്ങളും എസ്യുവികളും ഉപയോഗിക്കുന്നത് കാണാമായിരുന്നു.
ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. രണ്ട് മോട്ടോർസൈക്കിളുകളിലെത്തിയ തിരിച്ചറിഞ്ഞിട്ടില്ലാത്ത അക്രമികൾ അദ്ദേഹത്തിന് നേരെ നിരവധി തവണ വെടിയുതിർക്കുകയും, അദ്ദേഹം സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെടുകയും ചെയ്തു. പോലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയക്കുകയും പ്രതികളെ പിടികൂടാൻ പ്രത്യേക സംഘത്തെ രൂപീകരിച്ച് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയും ചെയ്യുന്നു.
മരണവിവരമറിഞ്ഞെത്തിയ ബല്യാന്റെ അമ്മ തന്റെ മകന്റെ മൃതദേഹം മടിയിൽവെച്ച് റോഡിലിരുന്ന് കരയുന്ന ദൃശ്യങ്ങൾ "ഹൃദയഭേദകമായിരുന്നു" എന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞു. അഖിലേഷ് യാദവ് ഈ കൊലപാതകത്തെ ശക്തമായി അപലപിക്കുകയും, ഉത്തർപ്രദേശിലെ ക്രമസമാധാനനില തകർന്നുവെന്ന് ആരോപിക്കുകയും ചെയ്തു.
കൊലപാതകത്തിനു പിന്നിലെ രാഷ്ട്രീയ വൈരാഗ്യത്തെക്കുറിച്ചും പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സാധ്യതകളെക്കുറിച്ചും സമഗ്രമായ അന്വേഷണം വേണമെന്നും അഖിലേഷ് ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട ഗായകൻ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാനിരിക്കുകയാണെന്ന് വാർത്തകളുണ്ടായിരുന്നു. അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ജാട്ട് സമൂഹം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അഖിലേഷ് പറഞ്ഞു. ഉത്തർപ്രദേശിലെ മുഴുവൻ ജാട്ട് സമൂഹവും പ്രകോപിതരാണെന്നും ഇതിനെ തങ്ങൾക്കെതിരെയുള്ള ആക്രമണമായാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രീയ വൈരാഗ്യത്തിന്റെ കോണിൽ നിന്നും കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യങ്ങളും ഉയർന്നുവന്നിട്ടുണ്ടെന്ന് യാദവ് വ്യക്തമാക്കി. "തീർത്തും അപലപനീയം!" എന്നാണ് അദ്ദേഹം ഈ സംഭവത്തെക്കുറിച്ച് പ്രതികരിച്ചത്.
ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. രണ്ട് മോട്ടോർസൈക്കിളുകളിലെത്തിയ തിരിച്ചറിഞ്ഞിട്ടില്ലാത്ത അക്രമികൾ അദ്ദേഹത്തിന് നേരെ നിരവധി തവണ വെടിയുതിർക്കുകയും, അദ്ദേഹം സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെടുകയും ചെയ്തു. പോലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയക്കുകയും പ്രതികളെ പിടികൂടാൻ പ്രത്യേക സംഘത്തെ രൂപീകരിച്ച് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയും ചെയ്യുന്നു.
മരണവിവരമറിഞ്ഞെത്തിയ ബല്യാന്റെ അമ്മ തന്റെ മകന്റെ മൃതദേഹം മടിയിൽവെച്ച് റോഡിലിരുന്ന് കരയുന്ന ദൃശ്യങ്ങൾ "ഹൃദയഭേദകമായിരുന്നു" എന്ന് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞു. അഖിലേഷ് യാദവ് ഈ കൊലപാതകത്തെ ശക്തമായി അപലപിക്കുകയും, ഉത്തർപ്രദേശിലെ ക്രമസമാധാനനില തകർന്നുവെന്ന് ആരോപിക്കുകയും ചെയ്തു.
കൊലപാതകത്തിനു പിന്നിലെ രാഷ്ട്രീയ വൈരാഗ്യത്തെക്കുറിച്ചും പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സാധ്യതകളെക്കുറിച്ചും സമഗ്രമായ അന്വേഷണം വേണമെന്നും അഖിലേഷ് ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട ഗായകൻ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാനിരിക്കുകയാണെന്ന് വാർത്തകളുണ്ടായിരുന്നു. അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ജാട്ട് സമൂഹം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അഖിലേഷ് പറഞ്ഞു. ഉത്തർപ്രദേശിലെ മുഴുവൻ ജാട്ട് സമൂഹവും പ്രകോപിതരാണെന്നും ഇതിനെ തങ്ങൾക്കെതിരെയുള്ള ആക്രമണമായാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രീയ വൈരാഗ്യത്തിന്റെ കോണിൽ നിന്നും കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യങ്ങളും ഉയർന്നുവന്നിട്ടുണ്ടെന്ന് യാദവ് വ്യക്തമാക്കി. "തീർത്തും അപലപനീയം!" എന്നാണ് അദ്ദേഹം ഈ സംഭവത്തെക്കുറിച്ച് പ്രതികരിച്ചത്.







Comments