
മാൾഡ: ഓഗസ്റ്റ് മാസത്തിലെ ആദ്യ മൂന്നാഴ്ചയ്ക്കുള്ളിൽ പശ്ചിമ ബംഗാളിലെ മാൾഡ മെഡിക്കൽ കോളേജ് ആശുപത്രിയിൽ (എംഎംസിഎച്ച്) 60 കുട്ടികൾ മരിച്ചതിനെ തുടർന്ന് പശ്ചിമ ബംഗാൾ ആരോഗ്യ വകുപ്പ് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടു. ഇതിൽ രണ്ടാം ആഴ്ചയിൽ ഒരു ദിവസം മാത്രം 10 മരണം റിപ്പോർട്ട് ചെയ്തിരുന്നു.
ആശുപത്രിയുടെ പ്രവർത്തനം ആരോഗ്യ വകുപ്പ് അവലോകനം ചെയ്തുവരികയാണ്. കൂടാതെ, മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിന് മുമ്പ് നിരവധി കുട്ടികൾക്ക് പ്രാഥമിക ചികിത്സ നൽകിയ സ്വകാര്യ ആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ, ബ്ലോക്ക്തല ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയും പരിശോധിക്കുന്നുണ്ട്. ഒരേ ദിവസം മരിച്ച 10 കുട്ടികളിൽ എട്ട് പേർ മറ്റ് ആശുപത്രികളിൽ ജനിച്ചവരും ഗുരുതരാവസ്ഥയിൽ എംഎംസിഎച്ചിൽ എത്തിച്ചവരുമാണ്. ബാക്കി രണ്ടുപേർ ഇവിടെത്തന്നെ ജനിച്ചവരാണ്.
പ്രാഥമിക അന്വേഷണം നടന്നു വരികയാണെന്നും ഇതുസംബന്ധിച്ച റിപ്പോർട്ട് സംസ്ഥാന സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, മഞ്ഞപ്പിത്തം, ജന്മനാ ഉള്ള ഹൃദയസംബന്ധമായ അസുഖങ്ങൾ തുടങ്ങിയ രോഗങ്ങളാൽ ബുദ്ധിമുട്ടിയവരാണ് ബാധിക്കപ്പെട്ട നവജാത ശിശുക്കളെന്ന് ഡോക്ടർമാർ പറഞ്ഞു.
രേഖപ്പെടുത്തിയ 60 മരണങ്ങളിൽ 44 എണ്ണവും മറ്റ് ആശുപത്രികളിൽ ജനിച്ച്, രോഗാവസ്ഥ വഷളായതിനെ തുടർന്ന് എംഎംസിഎച്ചിലേക്ക് മാറ്റിയ നവജാത ശിശുക്കളുടേതാണ്. അന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ 16 ആശുപത്രികളും നഴ്സിംഗ് ഹോമുകളും അധികൃതർ പരിശോധിച്ചു. സ്ഥിതിഗതികൾ വിലയിരുത്താനായി ജില്ലാ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിൽ യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്.
ആശുപത്രിയുടെ പ്രവർത്തനം ആരോഗ്യ വകുപ്പ് അവലോകനം ചെയ്തുവരികയാണ്. കൂടാതെ, മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിന് മുമ്പ് നിരവധി കുട്ടികൾക്ക് പ്രാഥമിക ചികിത്സ നൽകിയ സ്വകാര്യ ആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ, ബ്ലോക്ക്തല ആരോഗ്യ കേന്ദ്രങ്ങൾ എന്നിവയും പരിശോധിക്കുന്നുണ്ട്. ഒരേ ദിവസം മരിച്ച 10 കുട്ടികളിൽ എട്ട് പേർ മറ്റ് ആശുപത്രികളിൽ ജനിച്ചവരും ഗുരുതരാവസ്ഥയിൽ എംഎംസിഎച്ചിൽ എത്തിച്ചവരുമാണ്. ബാക്കി രണ്ടുപേർ ഇവിടെത്തന്നെ ജനിച്ചവരാണ്.
പ്രാഥമിക അന്വേഷണം നടന്നു വരികയാണെന്നും ഇതുസംബന്ധിച്ച റിപ്പോർട്ട് സംസ്ഥാന സർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, മഞ്ഞപ്പിത്തം, ജന്മനാ ഉള്ള ഹൃദയസംബന്ധമായ അസുഖങ്ങൾ തുടങ്ങിയ രോഗങ്ങളാൽ ബുദ്ധിമുട്ടിയവരാണ് ബാധിക്കപ്പെട്ട നവജാത ശിശുക്കളെന്ന് ഡോക്ടർമാർ പറഞ്ഞു.
രേഖപ്പെടുത്തിയ 60 മരണങ്ങളിൽ 44 എണ്ണവും മറ്റ് ആശുപത്രികളിൽ ജനിച്ച്, രോഗാവസ്ഥ വഷളായതിനെ തുടർന്ന് എംഎംസിഎച്ചിലേക്ക് മാറ്റിയ നവജാത ശിശുക്കളുടേതാണ്. അന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ 16 ആശുപത്രികളും നഴ്സിംഗ് ഹോമുകളും അധികൃതർ പരിശോധിച്ചു. സ്ഥിതിഗതികൾ വിലയിരുത്താനായി ജില്ലാ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിൽ യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്.







Comments