
മോമോസ് കഴിക്കാനെത്തിയപ്പോൾ മുന്നിലെത്തിയത് വിശപ്പ് മാറ്റുന്ന ഭക്ഷണമല്ല, ഞെട്ടിക്കുന്ന കാഴ്ച. മധ്യപ്രദേശിലെ ഇൻഡോറിലെ ഒരു റെസ്റ്റോറന്റിൽ നിന്ന് ലഭിച്ച മോമോസിനുള്ളിൽ പുഴുക്കൾ ഇഴയുന്നതായി കണ്ടെത്തിയെന്ന ഉപഭോക്താവിന്റെ ആരോപണമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സിഇ 21 മാളിന് സമീപമുള്ള വിആർ-വൺ റെസ്റ്റോറന്റിലാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ ഭക്ഷണത്തിന്റെ ഗുണനിലവാരവും ശുചിത്വവും സംബന്ധിച്ച് വലിയ ചർച്ചയാണ് ഉയരുന്നത്.
വെള്ളിയാഴ്ച വൈകിട്ട് ആറരയോടെ ദീപക് മീണ സുഹൃത്തുക്കൾക്കൊപ്പം റെസ്റ്റോറന്റിലെത്തിയപ്പോഴാണ് മോമോസിൽ പുഴുക്കളെ കണ്ടതെന്നാണ് പരാതി. തുടർന്ന് റെസ്റ്റോറന്റ് ഓപ്പറേറ്ററായ സിദ്ധാർഥ് മാൽവിയയോടും ജീവനക്കാരനായ സോനു പാലിനോടും വിവരം അറിയിച്ചെങ്കിലും തൃപ്തികരമായ വിശദീകരണം ലഭിച്ചില്ലെന്നും ജീവനക്കാർ മോശമായി പെരുമാറിയെന്നും ദീപക് ആരോപിച്ചു. റെസ്റ്റോറന്റിൽ മോമോസ് തയ്യാറാക്കുന്നതല്ലെന്നും അതിനാൽ ഉത്തരവാദിത്തമില്ലെന്നുമാണ് ജീവനക്കാരൻ പറഞ്ഞതെന്നും പരാതിയിൽ പറയുന്നു.
സംഭവം അവിടെ അവസാനിച്ചില്ല. റെസ്റ്റോറന്റിൽ സൂക്ഷിച്ചിരുന്ന ഫ്രോസൺ മോമോസിന്റെ മറ്റൊരു ബാസ്കറ്റ് ദീപകും സുഹൃത്തുക്കളും പരിശോധിച്ചപ്പോൾ അതിലും പുഴുക്കൾ ഇഴയുന്നതായി കണ്ടുവെന്നാണ് ആരോപണം. ഇതോടെ ഭക്ഷണത്തിന്റെ സംഭരണരീതിയെയും റെസ്റ്റോറന്റിലെ ശുചിത്വത്തെയും കുറിച്ച് ഗുരുതരമായ ചോദ്യങ്ങളുയർന്നു. സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോയും സഹിതം ദീപക് ഭക്ഷ്യവകുപ്പിൽ പരാതി നൽകുകയും കർശന നടപടി ആവശ്യപ്പെടുകയും ചെയ്തു.
പരാതി ലഭിച്ചതായി ഭക്ഷ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. റെസ്റ്റോറന്റിൽ പരിശോധന നടത്തുകയും മോമോസ് എവിടെയാണ് തയ്യാറാക്കുന്നതെന്നും അവിടെനിന്ന് ഏതൊക്കെ റെസ്റ്റോറന്റുകളിലേക്കാണ് വിതരണം ചെയ്യുന്നതെന്നും കണ്ടെത്താനാണ് ഉദ്യോഗസ്ഥരുടെ നീക്കം. ഭക്ഷണത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കുമെന്നും അധികൃതർ അറിയിച്ചു. പരിശോധനയിൽ വീഴ്ചയോ നിയമലംഘനമോ കണ്ടെത്തിയാൽ ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ, മോമോസിനുള്ളിൽ പുഴുക്കൾ ഇഴയുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ ഭക്ഷണം കഴിക്കുമ്പോൾ ഉപഭോക്താക്കൾ എത്രത്തോളം ജാഗ്രത പാലിക്കണം എന്ന ചർച്ചയും ശക്തമായിരിക്കുകയാണ്.
വെള്ളിയാഴ്ച വൈകിട്ട് ആറരയോടെ ദീപക് മീണ സുഹൃത്തുക്കൾക്കൊപ്പം റെസ്റ്റോറന്റിലെത്തിയപ്പോഴാണ് മോമോസിൽ പുഴുക്കളെ കണ്ടതെന്നാണ് പരാതി. തുടർന്ന് റെസ്റ്റോറന്റ് ഓപ്പറേറ്ററായ സിദ്ധാർഥ് മാൽവിയയോടും ജീവനക്കാരനായ സോനു പാലിനോടും വിവരം അറിയിച്ചെങ്കിലും തൃപ്തികരമായ വിശദീകരണം ലഭിച്ചില്ലെന്നും ജീവനക്കാർ മോശമായി പെരുമാറിയെന്നും ദീപക് ആരോപിച്ചു. റെസ്റ്റോറന്റിൽ മോമോസ് തയ്യാറാക്കുന്നതല്ലെന്നും അതിനാൽ ഉത്തരവാദിത്തമില്ലെന്നുമാണ് ജീവനക്കാരൻ പറഞ്ഞതെന്നും പരാതിയിൽ പറയുന്നു.
സംഭവം അവിടെ അവസാനിച്ചില്ല. റെസ്റ്റോറന്റിൽ സൂക്ഷിച്ചിരുന്ന ഫ്രോസൺ മോമോസിന്റെ മറ്റൊരു ബാസ്കറ്റ് ദീപകും സുഹൃത്തുക്കളും പരിശോധിച്ചപ്പോൾ അതിലും പുഴുക്കൾ ഇഴയുന്നതായി കണ്ടുവെന്നാണ് ആരോപണം. ഇതോടെ ഭക്ഷണത്തിന്റെ സംഭരണരീതിയെയും റെസ്റ്റോറന്റിലെ ശുചിത്വത്തെയും കുറിച്ച് ഗുരുതരമായ ചോദ്യങ്ങളുയർന്നു. സംഭവത്തിന്റെ ചിത്രങ്ങളും വീഡിയോയും സഹിതം ദീപക് ഭക്ഷ്യവകുപ്പിൽ പരാതി നൽകുകയും കർശന നടപടി ആവശ്യപ്പെടുകയും ചെയ്തു.
പരാതി ലഭിച്ചതായി ഭക്ഷ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. റെസ്റ്റോറന്റിൽ പരിശോധന നടത്തുകയും മോമോസ് എവിടെയാണ് തയ്യാറാക്കുന്നതെന്നും അവിടെനിന്ന് ഏതൊക്കെ റെസ്റ്റോറന്റുകളിലേക്കാണ് വിതരണം ചെയ്യുന്നതെന്നും കണ്ടെത്താനാണ് ഉദ്യോഗസ്ഥരുടെ നീക്കം. ഭക്ഷണത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയയ്ക്കുമെന്നും അധികൃതർ അറിയിച്ചു. പരിശോധനയിൽ വീഴ്ചയോ നിയമലംഘനമോ കണ്ടെത്തിയാൽ ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ, മോമോസിനുള്ളിൽ പുഴുക്കൾ ഇഴയുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ ഭക്ഷണം കഴിക്കുമ്പോൾ ഉപഭോക്താക്കൾ എത്രത്തോളം ജാഗ്രത പാലിക്കണം എന്ന ചർച്ചയും ശക്തമായിരിക്കുകയാണ്.







Comments