
ജോലി നഷ്ടപ്പെടുന്നത് പലർക്കും വലിയ തിരിച്ചടിയായിരിക്കും. എന്നാൽ ആ തിരിച്ചടിയെ പുതിയൊരു തുടക്കമാക്കി മാറ്റിയിരിക്കുകയാണ് ആമസോണിൽ നിന്ന് ജോലി നഷ്ടപ്പെട്ട മരിയ ഹർഷിത. 2026 മാർച്ചിൽ ജോലി നഷ്ടപ്പെട്ടതിന് പിന്നാലെ നിരവധി ജോലികൾക്ക് അപേക്ഷിച്ചെങ്കിലും അവസരങ്ങൾ ലഭിക്കാതെ വന്നതോടെയാണ് സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയിലേക്ക് മരിയ എത്തിയത്. ഒടുവിൽ ഭർത്താവിന്റെ പിന്തുണയോടെ കോഴിവളർത്തലിലേക്ക് തിരിഞ്ഞ അവർ ഇന്ന് മുട്ട വിൽക്കുന്ന സ്വന്തം സംരംഭത്തിന്റെ ഉടമയാണ്.
ജോലി നഷ്ടപ്പെട്ടതിന് പിന്നാലെ പുതിയ അവസരങ്ങൾക്കായി വ്യാപകമായി ശ്രമിച്ചെങ്കിലും പ്രതീക്ഷിച്ച ഫലം ലഭിച്ചില്ലെന്ന് മരിയ പറയുന്നു. ഇതിനിടെയാണ് ഭർത്താവ് സ്വന്തം ബോസ് ആകുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പ്രോത്സാഹിപ്പിച്ചത്. അങ്ങനെ ഒരു ദിവസം വീട്ടിൽ കോഴിക്കൂട് നിർമ്മിച്ച് ആറ് കുഞ്ഞിക്കോഴികളെ വാങ്ങി വളർത്താൻ തുടങ്ങി. എന്നാൽ ആ ആറ് കോഴിക്കുഞ്ഞുങ്ങളും പൂവൻകോഴികളാണെന്ന് പിന്നീട് മനസിലായി. ഇതോടെ കുടുംബത്തിന് ആവശ്യമായ മുട്ടകൾക്കായി പിടക്കോഴികളെ വാങ്ങുകയും പതിയെ കോഴികളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്തു.
കുടുംബത്തിന് ആരോഗ്യകരമായ മുട്ടകൾ ലഭിക്കണമെന്ന ആഗ്രഹമാണ് പിന്നീട് വലിയൊരു ആശയമായി മാറിയത്. കൂടുതൽ കോഴികൾ, കൂടുതൽ മുട്ടകൾ എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയതോടെ അധികമായി ലഭിക്കുന്ന മുട്ടകൾ വിൽക്കാൻ മരിയ തീരുമാനിച്ചു. ആവശ്യക്കാർ വർധിച്ചതോടെ ഇതൊരു ചെറിയ വീട്ടുസംരംഭത്തിൽ നിന്ന് കോഴിഫാമായി വളർന്നു. ഉൽപ്പന്നം കണ്ടെത്തി അതിന് ആവശ്യക്കാരെ കണ്ടെത്തുകയും ആവശ്യത്തിന് അനുസരിച്ച് വിതരണം ക്രമീകരിക്കുകയും ചെയ്യുന്ന തന്റെ മുൻകാല പ്രൊഡക്ട് മാനേജ്മെന്റ് പരിചയം ഇപ്പോൾ കോഴിഫാമിലും പ്രയോജനപ്പെടുന്നുണ്ടെന്നാണ് മരിയ പറയുന്നത്.
‘എനിക്ക് ഇപ്പോൾ എന്റെ സ്വന്തം ഉൽപ്പന്നമുണ്ട്, മുട്ടകൾ’ എന്ന മരിയയുടെ വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയത്. ആമസോണിലെ മീറ്റിങ്ങുകൾക്കും കോർപ്പറേറ്റ് ജോലിക്കുമൊക്കെ പകരം ഇപ്പോൾ തന്റെ മുന്നിലുള്ള പ്രശ്നങ്ങൾ കോഴിഫാമിലെ ബാൻഡിക്കൂട്ടുകളും പാമ്പുകളുമാണെന്നും അവർ തമാശയായി പറയുന്നു. ജോലി നഷ്ടപ്പെട്ടതിനെ ഒരു അവസാനമായി കാണാതെ ജീവിതത്തിലെ പുതിയ വഴിത്തിരിവായി സ്വീകരിച്ച മരിയയുടെ കഥ സമൂഹമാധ്യമങ്ങളിൽ പ്രചോദനമായി മാറുകയാണ്.
ജോലി നഷ്ടപ്പെട്ടതിന് പിന്നാലെ പുതിയ അവസരങ്ങൾക്കായി വ്യാപകമായി ശ്രമിച്ചെങ്കിലും പ്രതീക്ഷിച്ച ഫലം ലഭിച്ചില്ലെന്ന് മരിയ പറയുന്നു. ഇതിനിടെയാണ് ഭർത്താവ് സ്വന്തം ബോസ് ആകുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പ്രോത്സാഹിപ്പിച്ചത്. അങ്ങനെ ഒരു ദിവസം വീട്ടിൽ കോഴിക്കൂട് നിർമ്മിച്ച് ആറ് കുഞ്ഞിക്കോഴികളെ വാങ്ങി വളർത്താൻ തുടങ്ങി. എന്നാൽ ആ ആറ് കോഴിക്കുഞ്ഞുങ്ങളും പൂവൻകോഴികളാണെന്ന് പിന്നീട് മനസിലായി. ഇതോടെ കുടുംബത്തിന് ആവശ്യമായ മുട്ടകൾക്കായി പിടക്കോഴികളെ വാങ്ങുകയും പതിയെ കോഴികളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്തു.
കുടുംബത്തിന് ആരോഗ്യകരമായ മുട്ടകൾ ലഭിക്കണമെന്ന ആഗ്രഹമാണ് പിന്നീട് വലിയൊരു ആശയമായി മാറിയത്. കൂടുതൽ കോഴികൾ, കൂടുതൽ മുട്ടകൾ എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയതോടെ അധികമായി ലഭിക്കുന്ന മുട്ടകൾ വിൽക്കാൻ മരിയ തീരുമാനിച്ചു. ആവശ്യക്കാർ വർധിച്ചതോടെ ഇതൊരു ചെറിയ വീട്ടുസംരംഭത്തിൽ നിന്ന് കോഴിഫാമായി വളർന്നു. ഉൽപ്പന്നം കണ്ടെത്തി അതിന് ആവശ്യക്കാരെ കണ്ടെത്തുകയും ആവശ്യത്തിന് അനുസരിച്ച് വിതരണം ക്രമീകരിക്കുകയും ചെയ്യുന്ന തന്റെ മുൻകാല പ്രൊഡക്ട് മാനേജ്മെന്റ് പരിചയം ഇപ്പോൾ കോഴിഫാമിലും പ്രയോജനപ്പെടുന്നുണ്ടെന്നാണ് മരിയ പറയുന്നത്.
‘എനിക്ക് ഇപ്പോൾ എന്റെ സ്വന്തം ഉൽപ്പന്നമുണ്ട്, മുട്ടകൾ’ എന്ന മരിയയുടെ വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയത്. ആമസോണിലെ മീറ്റിങ്ങുകൾക്കും കോർപ്പറേറ്റ് ജോലിക്കുമൊക്കെ പകരം ഇപ്പോൾ തന്റെ മുന്നിലുള്ള പ്രശ്നങ്ങൾ കോഴിഫാമിലെ ബാൻഡിക്കൂട്ടുകളും പാമ്പുകളുമാണെന്നും അവർ തമാശയായി പറയുന്നു. ജോലി നഷ്ടപ്പെട്ടതിനെ ഒരു അവസാനമായി കാണാതെ ജീവിതത്തിലെ പുതിയ വഴിത്തിരിവായി സ്വീകരിച്ച മരിയയുടെ കഥ സമൂഹമാധ്യമങ്ങളിൽ പ്രചോദനമായി മാറുകയാണ്.







Comments