
ബോളിവുഡിലെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച ചിത്രങ്ങളിലൊന്നാണ് രാജ്കുമാർ ഹിറാനി സംവിധാനം ചെയ്ത് ‘3 ഇഡിയറ്റ്സ്’. റിപ്പീറ്റ് വാല്യൂവുള്ള ഈ ചിത്രം എഞ്ചിനീയറിംഗ് കോളേജ് പശ്ചാത്തലമാക്കിയുള്ള ഒരു കഥയാണ് പറഞ്ഞത്. ആമിര്‍ ഖാന്‍, മാധവൻ, ശർമൻ ജോഷി, ബോമൻ ഇറാനി, കരീന കപൂർ എന്നിവരായിരുന്നു സിനിമയില്‍ മുഖ്യവേഷങ്ങളിൽ എത്തിയത്. ഈ സിനിമ പുറത്തിറങ്ങിയ ശേഷം തന്റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നിർമ്മിച്ചതാണെന്ന് എഞ്ചിനീയറും അധ്യാപകനും ആക്ടിവിസ്റ്റുമായ സോനം വാങ്ചുക്ക് പലതവണ അവകാശപ്പെട്ടിട്ടുണ്ട്.
എന്നാല്‍ ‘3 ഇഡിയറ്റ്സ്’ എന്ന സിനിമ ചെയ്യുന്നതിന് മുൻപ് പരിസ്ഥിതി പ്രവർത്തകനായ സോനം വാങ്‌ചുകിനെ നേരിട്ടു കണ്ടിട്ടില്ലെന്നും സിനിമ അദ്ദേഹത്തെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും ആമിർ ഖാൻ അവകാശപ്പെട്ടിരുന്നു. പക്ഷേ ഈ പ്രസ്താവനയ്ക്ക് പിന്നാലെ 2008-ൽ ഇരുവരും തമ്മിൽ കണ്ടുമുട്ടിയതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
ഇപ്പോഴിതാ തനിക്ക് വാങ്ചുക്കിനെ അറിയില്ലെന്ന ആമിർ ഖാന്റെ അവകാശവാദത്തിന് പരിഹാസ രൂപേണയുള്ള മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സോനം വാങ്ചുക്ക്. ‘ഗജിനിദയിലെ ആമിർ ഖാന്റെ കഥാപാത്രത്തെ പരാമര്‍ശിച്ചു കൊണ്ടായിരുന്നു വാങ്‌ചുക് നര്‍മ്മരസം കലര്‍ത്തി മറുപടി പറഞ്ഞത്. ആമിറിന് ഷോർട്ട് ടേം മെമ്മറി ലോസ് സംഭവിച്ചിട്ടുണ്ടാകാമെന്നും അതിനാല്‍ തന്നെ കണ്ടുമുട്ടിയത് ഓർക്കാൻ കഴിഞ്ഞിരിക്കില്ലെന്നും താരത്തിന്റെ പ്രസ്താവനയിൽ തനിക്ക് അത്ഭുതമൊന്നുമില്ലെന്നും വാങ്ചുക്ക് വ്യക്തമാക്കി.
‘‘ഞാൻ പ്രസംഗിക്കുന്നത് ഗജിനി വേഷത്തില്‍ അദ്ദേഹം കാണുന്ന നിരവധി വീഡിയോകള്‍ വന്നിട്ടുണ്ട്. അദ്ദേഹം ഗജിനി വേഷത്തിലായിരുന്നതുകൊണ്ട് തന്നെ ഹ്രസ്വകാല ഓർമ്മക്കുറവ് സംഭവിച്ചിട്ടുണ്ടാകാം. 15 മിനിറ്റിനു ശേഷം അദ്ദേഹം അത് മറന്നുപോയേക്കാം, അതിനാല്‍ ഞാൻ അത്ഭുതപ്പെടുന്നില്ല. അല്ലെങ്കില്‍ ഞങ്ങള്‍ വളരെ വിശദമായി കണ്ടുമുട്ടിയിട്ടുള്ളതാണ്. അദ്ദേഹം തങ്ങളുടെ കഥാപാത്രങ്ങളിലേക്ക് അത്രയധികം ആഴ്ന്നിറങ്ങാറുണ്ടെന്ന് ഞങ്ങൾ കേട്ടിട്ടുണ്ട്. അതിനാൽ ഗജിനി എന്ന കഥാപാത്രത്തിൽ അദ്ദേഹം അത്രയധികം ലയിച്ചുപോയതായിരിക്കും.
ഞാൻ ഒരു അവാർഡ് സ്വീകരിച്ച ചടങ്ങിന് അദ്ദേഹം വന്നപ്പോൾ എന്നെയും മറന്നുപോയിരിക്കാം. ഞങ്ങൾ ദീർഘനേരം കണ്ടുമുട്ടുകയും നിരവധി ആശയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തതാണ്. അദ്ദേഹം അതിനെ അടിസ്ഥാനമാക്കിയോ ജീവചരിത്രമായോ ആണ് 3 ഇഡിയറ്റ്സ് എന്ന സിനിമ ചെയ്തതെന്ന് ഞാൻ പറയില്ല. ഇതിനെയാണ് നിങ്ങൾ പ്രചോദനം എന്ന് വിളിക്കുന്നത്. അദ്ദേഹത്തിന്റെ കൈവശം ഒരു തിരക്കഥ ഉണ്ടായിരുന്നു, അതിലേക്ക് ആ സംഭാഷണങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ചേർത്തിട്ടുണ്ടാകാം. ആരെയങ്കിലും കണ്ടുമുട്ടിയതിന് ശേഷമോ അല്ലെങ്കിൽ ഒരു സംഭാഷണത്തിന് ശേഷമോ തനിക്ക് ലഭിച്ച ഒരു ആശയം അദ്ദേഹം തിരക്കഥയിൽ ചേർത്തുവെന്നത് അദ്ദേഹത്തിന്റെ സഹ-എഴുത്തുകാർക്കോ സംവിധായകർക്കോ മനസ്സിലായിട്ടുണ്ടാകില്ല. അതുകൊണ്ട് എനിക്ക് യാതൊരു പ്രശ്നവുമില്ല. അതങ്ങ് വിട്ടേക്കൂ...’’ സോനം വാങ്ചുക്ക് ചെറു ചിരിയോടെ പറഞ്ഞു. പ്രഖർ ഗുപ്തയുടെ പോഡ്‌കാസ്റ്റില്‍ സംസാരിക്കവെയാണ് വാങ്ചുക്ക് ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചത്.
ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടില്‍ നടന്ന ഒരു സംഭാഷണത്തിനിടയിലാണ് ആമിർ ഖാൻ സോനം വാങ്ചുക്കിനെക്കുറിച്ചും അദ്ദേഹത്തിന്റെ നിരാഹാര സമരത്തെക്കുറിച്ചും ‘3 ഇഡിയറ്റ്സ്’ സിനിമയെക്കുറിച്ചുമുള്ള ചോദ്യത്തിന് ആമിർ ഖാൻ മറുപടി നൽകിയത്.നിമ ചെയ്യുന്ന സമയത്ത് തനിക്ക് സോനം വാങ്‌ചുക്കിനെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും സിനിമയിലെ കഥാപാത്രം അദ്ദേഹത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നത് ഒരു തെറ്റിദ്ധാരണ മാത്രമാണെന്നും ആമിർ ഖാൻ പറഞ്ഞു.
‘‘ഇല്ല, അത് ശരിയല്ല, വാസ്തവത്തില്‍ അതൊരു തെറ്റിദ്ധാരണയാണ്. ഞങ്ങള്‍ സിനിമ ചെയ്യുമ്പോള്‍ സോനം വാങ്ചുക്കിനെക്കുറിച്ച് എനിക്ക് അറിയുമായിരുന്നുമില്ല. അടുത്തിടെ ചതുർ പറഞ്ഞ ഒരു വീഡിയോ ഞാൻ കണ്ടിരുന്നു... ഇല്ല, അദ്ദേഹം പറയുന്നത് തെറ്റാണ്. ഒരുപക്ഷേ ചതുർ ചിന്തിക്കുന്നത് അങ്ങനെയാകാം, എന്നാല്‍ സോനം ആരാണെന്ന് സംവിധായകൻ രാജ്കുമാർ ഹിരാനിക്കോ തിരക്കഥാകൃത്ത് അഭിജാതിനോ തനിക്കോ ആ സമയത്ത് അറിയില്ലായിരുന്നു എന്ന് ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. എന്നിരുന്നാലും, സോനം ചെയ്യുന്ന കാര്യങ്ങള്‍ വളരെ നല്ലതാണ്. നാം അദ്ദേഹത്തെയും അദ്ദേഹം ചെയ്ത പ്രവർത്തനങ്ങളെയും ബഹുമാനിക്കാൻ ‘3 ഇഡിയറ്റ്സ് സിനിമയിലെ കഥാപാത്രത്തിന്റെ പശ്ചാത്തലം ആവശ്യമില്ല...’’ എന്നാണ് ആമിര്‍ പറഞ്ഞത്.
എന്നാല്‍ ‘3 ഇഡിയറ്റ്സ്’ എന്ന സിനിമ ചെയ്യുന്നതിന് മുൻപ് പരിസ്ഥിതി പ്രവർത്തകനായ സോനം വാങ്‌ചുകിനെ നേരിട്ടു കണ്ടിട്ടില്ലെന്നും സിനിമ അദ്ദേഹത്തെ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും ആമിർ ഖാൻ അവകാശപ്പെട്ടിരുന്നു. പക്ഷേ ഈ പ്രസ്താവനയ്ക്ക് പിന്നാലെ 2008-ൽ ഇരുവരും തമ്മിൽ കണ്ടുമുട്ടിയതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
ഇപ്പോഴിതാ തനിക്ക് വാങ്ചുക്കിനെ അറിയില്ലെന്ന ആമിർ ഖാന്റെ അവകാശവാദത്തിന് പരിഹാസ രൂപേണയുള്ള മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സോനം വാങ്ചുക്ക്. ‘ഗജിനിദയിലെ ആമിർ ഖാന്റെ കഥാപാത്രത്തെ പരാമര്‍ശിച്ചു കൊണ്ടായിരുന്നു വാങ്‌ചുക് നര്‍മ്മരസം കലര്‍ത്തി മറുപടി പറഞ്ഞത്. ആമിറിന് ഷോർട്ട് ടേം മെമ്മറി ലോസ് സംഭവിച്ചിട്ടുണ്ടാകാമെന്നും അതിനാല്‍ തന്നെ കണ്ടുമുട്ടിയത് ഓർക്കാൻ കഴിഞ്ഞിരിക്കില്ലെന്നും താരത്തിന്റെ പ്രസ്താവനയിൽ തനിക്ക് അത്ഭുതമൊന്നുമില്ലെന്നും വാങ്ചുക്ക് വ്യക്തമാക്കി.
‘‘ഞാൻ പ്രസംഗിക്കുന്നത് ഗജിനി വേഷത്തില്‍ അദ്ദേഹം കാണുന്ന നിരവധി വീഡിയോകള്‍ വന്നിട്ടുണ്ട്. അദ്ദേഹം ഗജിനി വേഷത്തിലായിരുന്നതുകൊണ്ട് തന്നെ ഹ്രസ്വകാല ഓർമ്മക്കുറവ് സംഭവിച്ചിട്ടുണ്ടാകാം. 15 മിനിറ്റിനു ശേഷം അദ്ദേഹം അത് മറന്നുപോയേക്കാം, അതിനാല്‍ ഞാൻ അത്ഭുതപ്പെടുന്നില്ല. അല്ലെങ്കില്‍ ഞങ്ങള്‍ വളരെ വിശദമായി കണ്ടുമുട്ടിയിട്ടുള്ളതാണ്. അദ്ദേഹം തങ്ങളുടെ കഥാപാത്രങ്ങളിലേക്ക് അത്രയധികം ആഴ്ന്നിറങ്ങാറുണ്ടെന്ന് ഞങ്ങൾ കേട്ടിട്ടുണ്ട്. അതിനാൽ ഗജിനി എന്ന കഥാപാത്രത്തിൽ അദ്ദേഹം അത്രയധികം ലയിച്ചുപോയതായിരിക്കും.
ഞാൻ ഒരു അവാർഡ് സ്വീകരിച്ച ചടങ്ങിന് അദ്ദേഹം വന്നപ്പോൾ എന്നെയും മറന്നുപോയിരിക്കാം. ഞങ്ങൾ ദീർഘനേരം കണ്ടുമുട്ടുകയും നിരവധി ആശയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തതാണ്. അദ്ദേഹം അതിനെ അടിസ്ഥാനമാക്കിയോ ജീവചരിത്രമായോ ആണ് 3 ഇഡിയറ്റ്സ് എന്ന സിനിമ ചെയ്തതെന്ന് ഞാൻ പറയില്ല. ഇതിനെയാണ് നിങ്ങൾ പ്രചോദനം എന്ന് വിളിക്കുന്നത്. അദ്ദേഹത്തിന്റെ കൈവശം ഒരു തിരക്കഥ ഉണ്ടായിരുന്നു, അതിലേക്ക് ആ സംഭാഷണങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ചേർത്തിട്ടുണ്ടാകാം. ആരെയങ്കിലും കണ്ടുമുട്ടിയതിന് ശേഷമോ അല്ലെങ്കിൽ ഒരു സംഭാഷണത്തിന് ശേഷമോ തനിക്ക് ലഭിച്ച ഒരു ആശയം അദ്ദേഹം തിരക്കഥയിൽ ചേർത്തുവെന്നത് അദ്ദേഹത്തിന്റെ സഹ-എഴുത്തുകാർക്കോ സംവിധായകർക്കോ മനസ്സിലായിട്ടുണ്ടാകില്ല. അതുകൊണ്ട് എനിക്ക് യാതൊരു പ്രശ്നവുമില്ല. അതങ്ങ് വിട്ടേക്കൂ...’’ സോനം വാങ്ചുക്ക് ചെറു ചിരിയോടെ പറഞ്ഞു. പ്രഖർ ഗുപ്തയുടെ പോഡ്‌കാസ്റ്റില്‍ സംസാരിക്കവെയാണ് വാങ്ചുക്ക് ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചത്.
ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടില്‍ നടന്ന ഒരു സംഭാഷണത്തിനിടയിലാണ് ആമിർ ഖാൻ സോനം വാങ്ചുക്കിനെക്കുറിച്ചും അദ്ദേഹത്തിന്റെ നിരാഹാര സമരത്തെക്കുറിച്ചും ‘3 ഇഡിയറ്റ്സ്’ സിനിമയെക്കുറിച്ചുമുള്ള ചോദ്യത്തിന് ആമിർ ഖാൻ മറുപടി നൽകിയത്.നിമ ചെയ്യുന്ന സമയത്ത് തനിക്ക് സോനം വാങ്‌ചുക്കിനെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും സിനിമയിലെ കഥാപാത്രം അദ്ദേഹത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നത് ഒരു തെറ്റിദ്ധാരണ മാത്രമാണെന്നും ആമിർ ഖാൻ പറഞ്ഞു.
‘‘ഇല്ല, അത് ശരിയല്ല, വാസ്തവത്തില്‍ അതൊരു തെറ്റിദ്ധാരണയാണ്. ഞങ്ങള്‍ സിനിമ ചെയ്യുമ്പോള്‍ സോനം വാങ്ചുക്കിനെക്കുറിച്ച് എനിക്ക് അറിയുമായിരുന്നുമില്ല. അടുത്തിടെ ചതുർ പറഞ്ഞ ഒരു വീഡിയോ ഞാൻ കണ്ടിരുന്നു... ഇല്ല, അദ്ദേഹം പറയുന്നത് തെറ്റാണ്. ഒരുപക്ഷേ ചതുർ ചിന്തിക്കുന്നത് അങ്ങനെയാകാം, എന്നാല്‍ സോനം ആരാണെന്ന് സംവിധായകൻ രാജ്കുമാർ ഹിരാനിക്കോ തിരക്കഥാകൃത്ത് അഭിജാതിനോ തനിക്കോ ആ സമയത്ത് അറിയില്ലായിരുന്നു എന്ന് ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. എന്നിരുന്നാലും, സോനം ചെയ്യുന്ന കാര്യങ്ങള്‍ വളരെ നല്ലതാണ്. നാം അദ്ദേഹത്തെയും അദ്ദേഹം ചെയ്ത പ്രവർത്തനങ്ങളെയും ബഹുമാനിക്കാൻ ‘3 ഇഡിയറ്റ്സ് സിനിമയിലെ കഥാപാത്രത്തിന്റെ പശ്ചാത്തലം ആവശ്യമില്ല...’’ എന്നാണ് ആമിര്‍ പറഞ്ഞത്.







Comments