
കെജിഎഫ് താരം യഷിന്റെ ഏറ്റവും പുതിയ ചിത്രമായ ‘'ടോക്‌സിക്: എ ഫെയറിടേൽ ഫോർ ഗ്രോൺഅപ്‌സ്’ സമ്മിശ്ര പ്രതികരണം നേടി തിയേറ്ററുകളില്‍ മുന്നേറുകയാണ്. ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ഈ ചിത്രം റിലീസാകും മുമ്പു തന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ചതാണ്. യഷിനൊപ്പം കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ആക്ഷൻ, വയലൻസ്, റൊമാന്‍സ് എന്നിങ്ങനെ എല്ലാ ചേരുവകളും ചേര്‍ന്നൊരു കംപ്ലീറ്റ് പാക്കേജാണെന്നാണ് പലരുടെയും അഭിപ്രായം.
ഇപ്പോഴിതാ ‘ടോക്സിക്’ റിലീസായതിനു പിന്നാലെ പണ്ട് വിവാദമായൊരു വിഷയത്തിന് മറുപടി നല്‍കുകയാണ് യഷിന്റെ അമ്മ പുഷ്പ അരുണ്‍ കുമാർ. കെജിഎഫിനെ മുൻപ് യഷ് ആരായിരുന്നു എന്ന നിർമാതാവ് അല്ലു അരവിന്ദിന്റെ വിവാദപരമായ ചോദ്യത്തിനാണ് പുഷ്പ പരോക്ഷമായി മറുപടി നല്‍കിയത്.
‘‘കെജിഎഫിന് മുൻപ് യഷിന്റെ അഞ്ച് ചിത്രങ്ങള്‍ തുടർച്ചയായി ഹിറ്റായി മാറിയിരുന്നു. നിങ്ങള്‍ വാദിക്കുന്നതു പോലെ അവനൊരു സാധാരണക്കാരനായിരുന്നുവെങ്കില്‍, അല്ലെങ്കില്‍ ഒന്നുമല്ലായിരുന്നുവെങ്കില്‍ തന്നെ എന്തിനാണ് നിങ്ങള്‍ (അല്ലു അരവിന്ദ്) ഭീഷണിപ്പെടുത്തുന്നത്.
അവൻ ഒരു ഭീകരവാദിയല്ല. കെജിഎഫിന് മുൻപ് യഷ് ആരായിരുന്നുവെന്ന് ചോദിക്കേണ്ട കാര്യമില്ല. അവൻ അതിനു മുൻപും നല്ല സിനിമകള്‍ ചെയ്തിട്ടുണ്ട്. അതിനെല്ലാം ഉപരി യഷ് മറ്റുള്ളവരെ പോലെ സമ്പന്നതയിലേക്ക് പിറന്നു വീണ ഒരാളായിരുന്നില്ല. അവൻ ഒരു ബസ് ഡ്രൈവറുടെ മകനാണ്. സ്വന്തം നിലയില്‍ പരിശ്രമിച്ച് ഉയർന്നു വന്നവനാണ്. അവന്റെ അമ്മയെന്ന നിലയില്‍ എനിക്കതില്‍ അഭിമാനമുണ്ട്...’’ എന്നാണ് യഷിന്റെ അമ്മ പുഷ്പ വാർത്താ സമ്മേളനത്തില്‍ തുറന്നടിച്ചത്.
അല്ലു അർജുന്റെ അച്ഛൻ കൂടിയായ അല്ലു അരവിന്ദ് മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞ ഒരു പ്രസ്താവനയ്കക്കുള്ള മറുപടിയാണ് യഷിന്റെ അമ്മയിപ്പോള്‍ നല്‍കിയിരിക്കുന്നത്. കെജിഎഫിന്റെ വിജയവുമായി ബന്ധപ്പെട്ട ചർച്ചകള്‍ക്കിടയില്‍ അതിനു മുൻപ് ആരായിരുന്നു യഷ് എന്ന ചോദ്യം അല്ലു അരവിന്ദ് ഉന്നയിച്ചിരുന്നു. സിനിമയുടെ നിർമാണ മൂല്യമാണ് വിജയത്തിന് കാരണമായതെന്നാണ് അന്ന് അല്ലു വാദിച്ചത്. യഷിന്റെ അമ്മയുടെ മറുപടി വീണ്ടും വേറൊരു വിവാദത്തിന് തിരികൊളുത്തുമോ എന്ന് കാത്തിരുന്ന് കാണാം.
ഇപ്പോഴിതാ ‘ടോക്സിക്’ റിലീസായതിനു പിന്നാലെ പണ്ട് വിവാദമായൊരു വിഷയത്തിന് മറുപടി നല്‍കുകയാണ് യഷിന്റെ അമ്മ പുഷ്പ അരുണ്‍ കുമാർ. കെജിഎഫിനെ മുൻപ് യഷ് ആരായിരുന്നു എന്ന നിർമാതാവ് അല്ലു അരവിന്ദിന്റെ വിവാദപരമായ ചോദ്യത്തിനാണ് പുഷ്പ പരോക്ഷമായി മറുപടി നല്‍കിയത്.
‘‘കെജിഎഫിന് മുൻപ് യഷിന്റെ അഞ്ച് ചിത്രങ്ങള്‍ തുടർച്ചയായി ഹിറ്റായി മാറിയിരുന്നു. നിങ്ങള്‍ വാദിക്കുന്നതു പോലെ അവനൊരു സാധാരണക്കാരനായിരുന്നുവെങ്കില്‍, അല്ലെങ്കില്‍ ഒന്നുമല്ലായിരുന്നുവെങ്കില്‍ തന്നെ എന്തിനാണ് നിങ്ങള്‍ (അല്ലു അരവിന്ദ്) ഭീഷണിപ്പെടുത്തുന്നത്.
അവൻ ഒരു ഭീകരവാദിയല്ല. കെജിഎഫിന് മുൻപ് യഷ് ആരായിരുന്നുവെന്ന് ചോദിക്കേണ്ട കാര്യമില്ല. അവൻ അതിനു മുൻപും നല്ല സിനിമകള്‍ ചെയ്തിട്ടുണ്ട്. അതിനെല്ലാം ഉപരി യഷ് മറ്റുള്ളവരെ പോലെ സമ്പന്നതയിലേക്ക് പിറന്നു വീണ ഒരാളായിരുന്നില്ല. അവൻ ഒരു ബസ് ഡ്രൈവറുടെ മകനാണ്. സ്വന്തം നിലയില്‍ പരിശ്രമിച്ച് ഉയർന്നു വന്നവനാണ്. അവന്റെ അമ്മയെന്ന നിലയില്‍ എനിക്കതില്‍ അഭിമാനമുണ്ട്...’’ എന്നാണ് യഷിന്റെ അമ്മ പുഷ്പ വാർത്താ സമ്മേളനത്തില്‍ തുറന്നടിച്ചത്.
അല്ലു അർജുന്റെ അച്ഛൻ കൂടിയായ അല്ലു അരവിന്ദ് മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞ ഒരു പ്രസ്താവനയ്കക്കുള്ള മറുപടിയാണ് യഷിന്റെ അമ്മയിപ്പോള്‍ നല്‍കിയിരിക്കുന്നത്. കെജിഎഫിന്റെ വിജയവുമായി ബന്ധപ്പെട്ട ചർച്ചകള്‍ക്കിടയില്‍ അതിനു മുൻപ് ആരായിരുന്നു യഷ് എന്ന ചോദ്യം അല്ലു അരവിന്ദ് ഉന്നയിച്ചിരുന്നു. സിനിമയുടെ നിർമാണ മൂല്യമാണ് വിജയത്തിന് കാരണമായതെന്നാണ് അന്ന് അല്ലു വാദിച്ചത്. യഷിന്റെ അമ്മയുടെ മറുപടി വീണ്ടും വേറൊരു വിവാദത്തിന് തിരികൊളുത്തുമോ എന്ന് കാത്തിരുന്ന് കാണാം.
ലാർജർ ദാൻ ലൈഫ് ഫിഗറുള്ള യഷിനെ പോലെയൊരു താരത്തെ കൈയില്‍ കിട്ടിയാല്‍ ഒരു എങ്ങനെയതിനെ വലിയ ക്യാന്‍വാസില്‍ പ്രദര്‍ശിപ്പിക്കാം എന്നുള്ളതിന് മറുപടിയാണ് ‘ടോക്സിക്’. ഒപ്പം ലേഡി സൂപ്പർ സ്റ്റാര്‍ നയന്‍താര കൂടിയായപ്പോള്‍ സിനിമയ്ക്ക് വലിയ ഹൈപ്പായി. വൻ താരനിര അണിനിരന്ന ചിത്രം മാസും ക്ലാസും ഒരുപോലെ ഒത്തുചേർന്ന മികച്ച തിയേറ്റർ അനുഭവമാണ്. കന്നഡ, ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം തുടങ്ങി ഭാഷകളിൽ സിനിമ കാണാനാകും. യഷും ഗീതു മോഹൻദാസും ചേർന്ന് തിരക്കഥ രചിച്ച ചിത്രം കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ആയിരുന്നു ചിത്രീകരിച്ചത്. ആഗോള ബോക്സ് ഓഫീസില്‍ 250 കോടി മറികടന്നിരിക്കുകയാണ് ടോക്സിക്.







Comments