
ന്യൂഡൽഹി: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയെ അടുത്ത പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടുന്ന ടി.വി.കെ നേതാക്കളുടെ നീക്കത്തെ പരിഹസിച്ച് അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി. വിജയിക്ക് പ്രധാനമന്ത്രി മാത്രമല്ല, അമേരിക്കൻ പ്രസിഡന്റ് വരെയാകാമെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
‘അദ്ദേഹത്തിന് അമേരിക്കൻ പ്രസിഡന്റാകാം, ട്രംപിന് പകരക്കാരനാകാം. അതിൽ തെറ്റില്ല, അത് അദ്ദേഹത്തിന്റെ ഇഷ്ടമാണ്. ഇവിടെ റീലുകൾ ഇറക്കിയാണ് അവർ ഭരണം നടത്തുന്നത്. അതവിടെ നടക്കില്ല’ എന്നായിരുന്നു പളനിസ്വാമിയുടെ പ്രതികരണം.
വിജയ് ചെലവേറിയ മുഖ്യമന്ത്രിയാണെന്നും പളനിസ്വാമി ആരോപിച്ചു. നിലവിലെ സർക്കാരിന്റെ ചെലവുകൾ മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഭരണകാലവുമായി താരതമ്യം ചെയ്ത അദ്ദേഹം, ചെലവ് കുറയ്ക്കുന്നതിനായി ജയലളിതയുടെ കാലത്ത് വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ് പദ്ധതികൾ ഉദ്ഘാടനം ചെയ്തിരുന്നതെന്നും പറഞ്ഞു.
ടി.വി.കെ സർക്കാർ അധികാരത്തിലെത്തി 110 ദിവസത്തിനുള്ളിൽ തമിഴ്നാട്ടിലെ ക്രമസമാധാന നില പൂർണമായി തകർന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊലപാതകം, കവർച്ച, സംഘർഷം തുടങ്ങിയവ വർധിച്ചുവരികയാണെന്നും പളനിസ്വാമി ആരോപിച്ചു.
‘അദ്ദേഹത്തിന് അമേരിക്കൻ പ്രസിഡന്റാകാം, ട്രംപിന് പകരക്കാരനാകാം. അതിൽ തെറ്റില്ല, അത് അദ്ദേഹത്തിന്റെ ഇഷ്ടമാണ്. ഇവിടെ റീലുകൾ ഇറക്കിയാണ് അവർ ഭരണം നടത്തുന്നത്. അതവിടെ നടക്കില്ല’ എന്നായിരുന്നു പളനിസ്വാമിയുടെ പ്രതികരണം.
വിജയ് ചെലവേറിയ മുഖ്യമന്ത്രിയാണെന്നും പളനിസ്വാമി ആരോപിച്ചു. നിലവിലെ സർക്കാരിന്റെ ചെലവുകൾ മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഭരണകാലവുമായി താരതമ്യം ചെയ്ത അദ്ദേഹം, ചെലവ് കുറയ്ക്കുന്നതിനായി ജയലളിതയുടെ കാലത്ത് വീഡിയോ കോൺഫറൻസിങ്ങിലൂടെയാണ് പദ്ധതികൾ ഉദ്ഘാടനം ചെയ്തിരുന്നതെന്നും പറഞ്ഞു.
ടി.വി.കെ സർക്കാർ അധികാരത്തിലെത്തി 110 ദിവസത്തിനുള്ളിൽ തമിഴ്നാട്ടിലെ ക്രമസമാധാന നില പൂർണമായി തകർന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊലപാതകം, കവർച്ച, സംഘർഷം തുടങ്ങിയവ വർധിച്ചുവരികയാണെന്നും പളനിസ്വാമി ആരോപിച്ചു.







Comments