
തിരുവനന്തപുരം: കേരള സർവകലാശാല ആസ്ഥാനത്ത് വിദ്യാർഥികൾക്കുനേരെയുണ്ടായ പൊലീസ് ലാത്തിച്ചാർജിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വിദ്യാർഥിനികൾ ഉൾപ്പെടെ നിരവധി പേർക്ക് ഗുരുതരമായി പരുക്കേറ്റെന്നും എതിർശബ്ദങ്ങളെ മർദിച്ചൊതുക്കുന്ന യുഡിഎഫ് സർക്കാരിന്റെ നയത്തിന്റെ ഭാഗമാണ് നടപടിയെന്നും അദ്ദേഹം ആരോപിച്ചു.
സർക്കാരിന്റെ സംഘപരിവാർ വിധേയത്വം ചോദ്യം ചെയ്യപ്പെടുന്നതിലുള്ള അസഹിഷ്ണുതയാണോ പൊലീസ് നടപടിക്ക് പിന്നിലെന്നും പിണറായി ചോദിച്ചു. വനിതാ പൊലീസുകാരുടെ സാന്നിധ്യമില്ലാതെയാണ് വിദ്യാർഥിനികളെ പൊലീസ് ക്രൂരമായി നേരിട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഓണാഘോഷത്തിന് പിന്നാലെ സർവകലാശാല പരിപാടിയിലും വന്ദേമാതരം പൂർണമായി ആലപിച്ചതിൽ പ്രതിഷേധിച്ചാണ് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ സർവകലാശാല ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയത്. മാർച്ചിന് നേരെ പൊലീസ് ആദ്യം ജലപീരങ്കി പ്രയോഗിച്ചെങ്കിലും പിന്നാലെ ലാത്തിച്ചാർജ് നടത്തുകയായിരുന്നു. മുന്നറിയിപ്പോ സാധാരണ പാലിക്കേണ്ട നടപടിക്രമങ്ങളോ ഇല്ലാതെയാണ് മർദനം തുടങ്ങിയതെന്നും പിണറായി പറഞ്ഞു.
എസ്.എഫ്.ഐ സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത മാർച്ചിന്റെ ഉദ്ഘാടനത്തിന് പോലും സമയം അനുവദിക്കാതെയാണ് പൊലീസ് നടപടി ഉണ്ടായതെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ മാറ്റിനിർത്തി അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.
അതേസമയം, സമരക്കാർക്കുനേരെ പൊലീസ് നിഷ്ഠൂരമായി മർദനം നടത്തിയെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ആരോപിച്ചു. രണ്ട് വനിതാ പ്രവർത്തകർ ഉൾപ്പെടെ നിരവധി പേർക്ക് മർദനമേറ്റെന്നും രണ്ട് വിദ്യാർഥികളുടെ തലയ്ക്ക് പരുക്കേറ്റെന്നും അദ്ദേഹം പറഞ്ഞു. പ്രകോപനമില്ലാതെയാണ് പൊലീസ് വിദ്യാർഥികളെ മർദിച്ചതെന്നും പുരുഷ പൊലീസുകാർ വിദ്യാർഥിനികളെ തലയ്ക്കടിച്ച് വീഴ്ത്തിയെന്നും ഗോവിന്ദൻ ആരോപിച്ചു.
രാവിലെ ഡി.വൈ.എഫ്.ഐ നടത്തിയ മാർച്ചിലും പ്രവർത്തകർക്കുനേരെ ചെളിവെള്ളം പ്രയോഗിച്ചെന്ന് ഗോവിന്ദൻ പറഞ്ഞു. ഇടത് യുവജന പ്രസ്ഥാനങ്ങളുടെ പ്രതിഷേധങ്ങളെ അടിച്ചമർത്താമെന്നാണ് യുഡിഎഫ് സർക്കാർ കരുതുന്നതെന്നും, കാവിവൽക്കരണത്തിനാണ് നീക്കമെങ്കിൽ ശക്തമായ പ്രതിഷേധം ഉയരുമെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാരിന്റെ സംഘപരിവാർ വിധേയത്വം ചോദ്യം ചെയ്യപ്പെടുന്നതിലുള്ള അസഹിഷ്ണുതയാണോ പൊലീസ് നടപടിക്ക് പിന്നിലെന്നും പിണറായി ചോദിച്ചു. വനിതാ പൊലീസുകാരുടെ സാന്നിധ്യമില്ലാതെയാണ് വിദ്യാർഥിനികളെ പൊലീസ് ക്രൂരമായി നേരിട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഓണാഘോഷത്തിന് പിന്നാലെ സർവകലാശാല പരിപാടിയിലും വന്ദേമാതരം പൂർണമായി ആലപിച്ചതിൽ പ്രതിഷേധിച്ചാണ് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ സർവകലാശാല ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയത്. മാർച്ചിന് നേരെ പൊലീസ് ആദ്യം ജലപീരങ്കി പ്രയോഗിച്ചെങ്കിലും പിന്നാലെ ലാത്തിച്ചാർജ് നടത്തുകയായിരുന്നു. മുന്നറിയിപ്പോ സാധാരണ പാലിക്കേണ്ട നടപടിക്രമങ്ങളോ ഇല്ലാതെയാണ് മർദനം തുടങ്ങിയതെന്നും പിണറായി പറഞ്ഞു.
എസ്.എഫ്.ഐ സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത മാർച്ചിന്റെ ഉദ്ഘാടനത്തിന് പോലും സമയം അനുവദിക്കാതെയാണ് പൊലീസ് നടപടി ഉണ്ടായതെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ മാറ്റിനിർത്തി അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.
അതേസമയം, സമരക്കാർക്കുനേരെ പൊലീസ് നിഷ്ഠൂരമായി മർദനം നടത്തിയെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ആരോപിച്ചു. രണ്ട് വനിതാ പ്രവർത്തകർ ഉൾപ്പെടെ നിരവധി പേർക്ക് മർദനമേറ്റെന്നും രണ്ട് വിദ്യാർഥികളുടെ തലയ്ക്ക് പരുക്കേറ്റെന്നും അദ്ദേഹം പറഞ്ഞു. പ്രകോപനമില്ലാതെയാണ് പൊലീസ് വിദ്യാർഥികളെ മർദിച്ചതെന്നും പുരുഷ പൊലീസുകാർ വിദ്യാർഥിനികളെ തലയ്ക്കടിച്ച് വീഴ്ത്തിയെന്നും ഗോവിന്ദൻ ആരോപിച്ചു.
രാവിലെ ഡി.വൈ.എഫ്.ഐ നടത്തിയ മാർച്ചിലും പ്രവർത്തകർക്കുനേരെ ചെളിവെള്ളം പ്രയോഗിച്ചെന്ന് ഗോവിന്ദൻ പറഞ്ഞു. ഇടത് യുവജന പ്രസ്ഥാനങ്ങളുടെ പ്രതിഷേധങ്ങളെ അടിച്ചമർത്താമെന്നാണ് യുഡിഎഫ് സർക്കാർ കരുതുന്നതെന്നും, കാവിവൽക്കരണത്തിനാണ് നീക്കമെങ്കിൽ ശക്തമായ പ്രതിഷേധം ഉയരുമെന്നും അദ്ദേഹം വ്യക്തമാക്കി.







Comments