
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ കനത്ത തോൽവി ജനങ്ങൾ നൽകിയ ‘ഷോക്ക് ട്രീറ്റ്‌മെന്റ്’ ആണെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം ടി.എം. തോമസ് ഐസക്. പത്ത് വർഷം അധികാരത്തിലിരുന്നപ്പോൾ പാർട്ടിക്ക് അഹങ്കാരം കൂടിയെന്നും ആലപ്പുഴയിലെ പാർട്ടി ഓഫീസ് ശിലാസ്ഥാപന ചടങ്ങിൽ അദ്ദേഹം തുറന്നടിച്ചു.
പ്രതിപക്ഷ നേതാവ് പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും ഉൾപ്പെടെയുള്ളവർ നടത്തുന്ന തോൽവി വിശദീകരണങ്ങളിൽനിന്ന് വ്യത്യസ്തമായ വിലയിരുത്തലാണ് തോമസ് ഐസക് നടത്തിയത്. പത്ത് വർഷത്തെ ഭരണത്തിൽ അഹങ്കാരം വർധിച്ചതും സ്ഥാനാർഥി നിർണയത്തിൽ ജനവികാരം പരിഗണിക്കാതിരുന്നതും സഹകരണ ബാങ്കുകളിലെ അഴിമതി ആരോപണങ്ങളും തിരിച്ചടിയായെന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങൾക്ക് മുന്നിൽ പാർട്ടി വിനയത്തോടെ നിൽക്കണം. ജനങ്ങൾ പറയുന്നതെല്ലാം ശരിയാകണമെന്നില്ലെങ്കിലും അവരുടെ അഭിപ്രായം കേൾക്കണം. തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയുണ്ടായെന്നും തോൽവിയുടെ കാരണങ്ങൾ മനസിലാക്കണമെന്നും തോമസ് ഐസക് പറഞ്ഞു.
പാർട്ടിയിൽനിന്ന് ആരെങ്കിലും പോയാൽ അത് സൗകര്യമാണെന്ന നിലപാട് സ്വീകരിച്ചതും തിരിച്ചടിയായി. സിപിഐഎം–ബിജെപി ഡീൽ എന്ന പ്രചാരണം ജനങ്ങൾ വിശ്വസിച്ചെന്നും പാർട്ടിയുടെ ചില പ്രതികരണങ്ങൾ ആ പ്രചാരണത്തിന് സഹായകമായെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങളിൽ തിരുത്തൽ വേണമെന്നും പാർട്ടി നന്നായി പ്രവർത്തിക്കുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും തോമസ് ഐസക് വ്യക്തമാക്കി.
അതേസമയം, തിരഞ്ഞെടുപ്പ് കാലത്ത് ശക്തമായി ഉയർന്ന സിപിഐഎം–ബിജെപി ഡീൽ ആരോപണത്തെ പ്രതിരോധിക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്നും ഡീൽ ഉണ്ടെന്ന പ്രചാരണം ജനങ്ങൾ വിശ്വസിച്ചെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ ചില പ്രതികരണങ്ങൾ തന്നെ ആ പ്രചാരണത്തിന് സഹായിച്ചെന്ന പരാമർശം നേതാക്കൾക്കുള്ള ഒളിയമ്പായും വിലയിരുത്തപ്പെടുന്നു.
കേന്ദ്ര കമ്മിറ്റിയംഗത്തിന്റെ വ്യത്യസ്തമായ തോൽവി വിലയിരുത്തൽ പുറത്തുവന്നതോടെ സിപിഐഎം കൂടുതൽ പ്രതിരോധത്തിലായി.
പ്രതിപക്ഷ നേതാവ് പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും ഉൾപ്പെടെയുള്ളവർ നടത്തുന്ന തോൽവി വിശദീകരണങ്ങളിൽനിന്ന് വ്യത്യസ്തമായ വിലയിരുത്തലാണ് തോമസ് ഐസക് നടത്തിയത്. പത്ത് വർഷത്തെ ഭരണത്തിൽ അഹങ്കാരം വർധിച്ചതും സ്ഥാനാർഥി നിർണയത്തിൽ ജനവികാരം പരിഗണിക്കാതിരുന്നതും സഹകരണ ബാങ്കുകളിലെ അഴിമതി ആരോപണങ്ങളും തിരിച്ചടിയായെന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങൾക്ക് മുന്നിൽ പാർട്ടി വിനയത്തോടെ നിൽക്കണം. ജനങ്ങൾ പറയുന്നതെല്ലാം ശരിയാകണമെന്നില്ലെങ്കിലും അവരുടെ അഭിപ്രായം കേൾക്കണം. തിരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയുണ്ടായെന്നും തോൽവിയുടെ കാരണങ്ങൾ മനസിലാക്കണമെന്നും തോമസ് ഐസക് പറഞ്ഞു.
പാർട്ടിയിൽനിന്ന് ആരെങ്കിലും പോയാൽ അത് സൗകര്യമാണെന്ന നിലപാട് സ്വീകരിച്ചതും തിരിച്ചടിയായി. സിപിഐഎം–ബിജെപി ഡീൽ എന്ന പ്രചാരണം ജനങ്ങൾ വിശ്വസിച്ചെന്നും പാർട്ടിയുടെ ചില പ്രതികരണങ്ങൾ ആ പ്രചാരണത്തിന് സഹായകമായെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങളിൽ തിരുത്തൽ വേണമെന്നും പാർട്ടി നന്നായി പ്രവർത്തിക്കുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും തോമസ് ഐസക് വ്യക്തമാക്കി.
അതേസമയം, തിരഞ്ഞെടുപ്പ് കാലത്ത് ശക്തമായി ഉയർന്ന സിപിഐഎം–ബിജെപി ഡീൽ ആരോപണത്തെ പ്രതിരോധിക്കാൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്നും ഡീൽ ഉണ്ടെന്ന പ്രചാരണം ജനങ്ങൾ വിശ്വസിച്ചെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ ചില പ്രതികരണങ്ങൾ തന്നെ ആ പ്രചാരണത്തിന് സഹായിച്ചെന്ന പരാമർശം നേതാക്കൾക്കുള്ള ഒളിയമ്പായും വിലയിരുത്തപ്പെടുന്നു.
കേന്ദ്ര കമ്മിറ്റിയംഗത്തിന്റെ വ്യത്യസ്തമായ തോൽവി വിലയിരുത്തൽ പുറത്തുവന്നതോടെ സിപിഐഎം കൂടുതൽ പ്രതിരോധത്തിലായി.







Comments