
തിരുവനന്തപുരം: സഭയിലെ യുവാക്കൾക്ക് വിവാഹത്തിന് മുമ്പ് എച്ച്ഐവി പരിശോധന നിർബന്ധമാക്കണമെന്ന പരാമർശവുമായി മാർത്തോമസഭാ വൈദിക ട്രസ്റ്റി നടത്തിയ പ്രസംഗം വിവാദമായി. വിവാഹത്തിന് മുമ്പ് പെൺകുട്ടികൾ ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് രക്ഷിതാക്കൾ ഉറപ്പുവരുത്തണമെന്നും റവ.ഡോ.കെ തോമസ് തിരുവനന്തപുരത്ത് മാർത്തോമസഭ കുടുംബസംഗമത്തിൽ പറഞ്ഞു.
വിവാഹച്ചടങ്ങിൽ വാഴ്ത്തുന്ന ശരീരങ്ങൾ ഇപ്പോൾ അത്ര നല്ലതല്ലെന്നു പറഞ്ഞ വൈദികൻ ടെസ്റ്റുകള്‍ക്ക് വിധേയമായി മാത്രം മാര്‍ത്തോമ സഭയിലെ വിവാഹങ്ങള്‍ നടത്തണം എന്നും രക്ഷിതാക്കളോട് ആവശ്യപ്പെടുന്നുണ്ട്. കര്‍ണാടകയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് എച്ച്‌ഐവി ടെസ്റ്റ് നടത്താനുളള തീരുമാനത്തെക്കുറിച്ച് പരാമർശിച്ചപ്പോൾ മക്കള്‍ ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ല എന്ന് രക്ഷിതാക്കള്‍ക്ക് ഉറപ്പുവരുത്താന്‍ കഴിയണമെന്നും റവ.ഡോ.കെ തോമസ് പ്രസംഗത്തിൽ പറഞ്ഞു.
എന്നാൽ മാർത്തോമസഭാ വൈദിക ട്രസ്റ്റിയുടെ പ്രസംഗം അത്ര ആവേശത്തോടെയല്ല സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തത്. അദ്ദേഹത്തിന്റെ പരാമര്‍ശം സഭയിലെ യുവാക്കളെ അപമാനിക്കുന്നതെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനം. അതേസമയം, രക്ഷിതാക്കളിൽ അവബോധമുണ്ടാക്കുക മാത്രമാണ് ഉദ്ദേശിച്ചത്. താൻ നടത്തിയത് സദുദ്ദേശത്തോടെയുള്ള പ്രതികരണമായിരുന്നു എന്നും റവ.ഡോ.കെ തോമസ് തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയായി പറഞ്ഞു.
വിവാഹച്ചടങ്ങിൽ വാഴ്ത്തുന്ന ശരീരങ്ങൾ ഇപ്പോൾ അത്ര നല്ലതല്ലെന്നു പറഞ്ഞ വൈദികൻ ടെസ്റ്റുകള്‍ക്ക് വിധേയമായി മാത്രം മാര്‍ത്തോമ സഭയിലെ വിവാഹങ്ങള്‍ നടത്തണം എന്നും രക്ഷിതാക്കളോട് ആവശ്യപ്പെടുന്നുണ്ട്. കര്‍ണാടകയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് എച്ച്‌ഐവി ടെസ്റ്റ് നടത്താനുളള തീരുമാനത്തെക്കുറിച്ച് പരാമർശിച്ചപ്പോൾ മക്കള്‍ ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ല എന്ന് രക്ഷിതാക്കള്‍ക്ക് ഉറപ്പുവരുത്താന്‍ കഴിയണമെന്നും റവ.ഡോ.കെ തോമസ് പ്രസംഗത്തിൽ പറഞ്ഞു.
എന്നാൽ മാർത്തോമസഭാ വൈദിക ട്രസ്റ്റിയുടെ പ്രസംഗം അത്ര ആവേശത്തോടെയല്ല സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തത്. അദ്ദേഹത്തിന്റെ പരാമര്‍ശം സഭയിലെ യുവാക്കളെ അപമാനിക്കുന്നതെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനം. അതേസമയം, രക്ഷിതാക്കളിൽ അവബോധമുണ്ടാക്കുക മാത്രമാണ് ഉദ്ദേശിച്ചത്. താൻ നടത്തിയത് സദുദ്ദേശത്തോടെയുള്ള പ്രതികരണമായിരുന്നു എന്നും റവ.ഡോ.കെ തോമസ് തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയായി പറഞ്ഞു.







Comments