
ഫ്ലോറിഡ: ജീവന് ഭീഷണിയുണ്ടെന്ന ഇസ്രായേലി രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തലിനെ തുടർന്ന് അമേരിക്കയിൽ നിന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മൂത്ത മകനെ അടുത്തിടെ അടിയന്തരമായി തിരിച്ചുവിളിച്ചു. നെതന്യാഹുവിന്റെ മക്കളിലൊരാളെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി നെതന്യാഹു ആരോചനം ഉന്നയിച്ച് ഒരു ആഴ്ച പിന്നിടുമ്പോഴാണ് ഈ സംഭവം.
യെയർ നെതന്യാഹുവിന് (35) നേരെ ‘ഗുരുതരമായ ഭീഷണി’ ഉണ്ടായിരുന്നുവെന്ന് ഇസ്രായേലിന്റെ ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസിയായ ഷിൻ ബെത്ത് സ്ഥിരീകരിച്ചു. എന്നാൽ ഭീഷണിയുടെ സ്വഭാവത്തെയോ ഉറവിടത്തെയോക്കുറിച്ചോ, ഇതിന് പിന്നിൽ ആരാണെന്നതിനെക്കുറിച്ചോ അവർ വ്യക്തമാക്കിയിട്ടില്ല. തന്റെ മക്കളിലൊരാളെ കൊല്ലാൻ ഇറാൻ ശ്രമിച്ചതായി കഴിഞ്ഞ ആഴ്ച ഇസ്രായേലി ടിവിയിൽ ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയിരുന്നുവെങ്കിലും, ഈ വധശ്രമം എപ്പോഴാണ് നടന്നതെന്നതിനെക്കുറിച്ച് വിവരങ്ങൾ നൽകിയിരുന്നില്ല.
യെയർ നെതന്യാഹുവിന് നേരെ ഗുരുതരമായ ഭീഷണി ഉണ്ടായിരുന്നുവെന്നും, ഇതിന്റെ അടിസ്ഥാനത്തിലും സാഹചര്യ വിലയിരുത്തലിനും ശേഷം അദ്ദേഹത്തെയും സെക്യൂരിറ്റി ടീമിനെയും അടിയന്തരമായി ഒഴിപ്പിച്ച് ഇസ്രായേലിലേക്ക് തിരികെ കൊണ്ടുവരാൻ തീരുമാനിക്കുകയായിരുന്നുവെന്നും ഷിൻ ബെത്ത് പ്രസ്താവനയിൽ വ്യക്തമാക്കിയതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.ഇസ്രായേലി സുരക്ഷാ സേനയുടെ അകമ്പടിയോടെയാണ് യെയർ മടങ്ങിയത്. തനിക്ക് നേരെ ഉയർന്ന ‘ഗുരുതരമായ ഭീഷണി’ വിലയിരുത്തിയതിനെ തുടർന്നാണ് യെയറെയും സുരക്ഷാ സംഘത്തെയും അടിയന്തരമായി ഒഴിപ്പിച്ചതെന്ന് ഷിൻ ബെത്ത് പിന്നീട് സ്ഥിരീകരിച്ചു.
ടൈംസ് ഓഫ് ഇസ്രായേലിന്റെ റിപ്പോർട്ട് അനുസരിച്ച്, ബെഞ്ചമിൻ നെതന്യാഹുവിന്റെ മൂത്ത മകനായ യെയർ കുറച്ചുകൂടി വർഷങ്ങളായി ഫ്ലോറിഡയിലാണ് താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ ആഡംബര ജീവിതശൈലിയും സർക്കാർ ഫണ്ട് ഉപയോഗിച്ചുള്ള സുരക്ഷയും ഇസ്രായേലിൽ നിരന്തരം പൊതുജന ശ്രദ്ധ ആകർഷിച്ചിരുന്നു. ഒക്ടോബർ 27-ന് നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് ഇസ്രായേൽ തയ്യാറെടുക്കുന്നതിനിടയിലാണ് ഈ സംഭവവികാസം.
യെയർ നെതന്യാഹുവിന് (35) നേരെ ‘ഗുരുതരമായ ഭീഷണി’ ഉണ്ടായിരുന്നുവെന്ന് ഇസ്രായേലിന്റെ ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസിയായ ഷിൻ ബെത്ത് സ്ഥിരീകരിച്ചു. എന്നാൽ ഭീഷണിയുടെ സ്വഭാവത്തെയോ ഉറവിടത്തെയോക്കുറിച്ചോ, ഇതിന് പിന്നിൽ ആരാണെന്നതിനെക്കുറിച്ചോ അവർ വ്യക്തമാക്കിയിട്ടില്ല. തന്റെ മക്കളിലൊരാളെ കൊല്ലാൻ ഇറാൻ ശ്രമിച്ചതായി കഴിഞ്ഞ ആഴ്ച ഇസ്രായേലി ടിവിയിൽ ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കിയിരുന്നുവെങ്കിലും, ഈ വധശ്രമം എപ്പോഴാണ് നടന്നതെന്നതിനെക്കുറിച്ച് വിവരങ്ങൾ നൽകിയിരുന്നില്ല.
യെയർ നെതന്യാഹുവിന് നേരെ ഗുരുതരമായ ഭീഷണി ഉണ്ടായിരുന്നുവെന്നും, ഇതിന്റെ അടിസ്ഥാനത്തിലും സാഹചര്യ വിലയിരുത്തലിനും ശേഷം അദ്ദേഹത്തെയും സെക്യൂരിറ്റി ടീമിനെയും അടിയന്തരമായി ഒഴിപ്പിച്ച് ഇസ്രായേലിലേക്ക് തിരികെ കൊണ്ടുവരാൻ തീരുമാനിക്കുകയായിരുന്നുവെന്നും ഷിൻ ബെത്ത് പ്രസ്താവനയിൽ വ്യക്തമാക്കിയതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.ഇസ്രായേലി സുരക്ഷാ സേനയുടെ അകമ്പടിയോടെയാണ് യെയർ മടങ്ങിയത്. തനിക്ക് നേരെ ഉയർന്ന ‘ഗുരുതരമായ ഭീഷണി’ വിലയിരുത്തിയതിനെ തുടർന്നാണ് യെയറെയും സുരക്ഷാ സംഘത്തെയും അടിയന്തരമായി ഒഴിപ്പിച്ചതെന്ന് ഷിൻ ബെത്ത് പിന്നീട് സ്ഥിരീകരിച്ചു.
ടൈംസ് ഓഫ് ഇസ്രായേലിന്റെ റിപ്പോർട്ട് അനുസരിച്ച്, ബെഞ്ചമിൻ നെതന്യാഹുവിന്റെ മൂത്ത മകനായ യെയർ കുറച്ചുകൂടി വർഷങ്ങളായി ഫ്ലോറിഡയിലാണ് താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ ആഡംബര ജീവിതശൈലിയും സർക്കാർ ഫണ്ട് ഉപയോഗിച്ചുള്ള സുരക്ഷയും ഇസ്രായേലിൽ നിരന്തരം പൊതുജന ശ്രദ്ധ ആകർഷിച്ചിരുന്നു. ഒക്ടോബർ 27-ന് നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് ഇസ്രായേൽ തയ്യാറെടുക്കുന്നതിനിടയിലാണ് ഈ സംഭവവികാസം.







Comments