
ചെന്നൈ: തമിഴ്നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിൽ നിന്നുള്ള വനിത എന്ന യുവതി, കുവൈറ്റിൽ ഗാർഹിക ജോലിക്കാരിയായി ജോലി ചെയ്യുന്നതിനിടയിൽ തനിക്ക് ക്രൂരമായ പീഡനം ഏൽക്കേണ്ടി വരുന്നുവെന്നും കഴിഞ്ഞ രണ്ട് മാസമായി ശമ്പളം ലഭിച്ചിട്ടില്ലെന്നും കാണിച്ച് സഹായം അഭ്യർത്ഥിച്ച് രംഗത്തെത്തി. താൻ ഉപദ്രവിക്കപ്പെടുന്നു എന്നും രക്ഷിക്കണമെന്നും കൈകൂപ്പി പറയുന്ന വീഡിയോ പുറത്തുവന്നതിനെ തുടർന്ന് തമിഴ്നാട് അധികൃതർ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.
തലയിൽ തട്ടമിട്ട്, ചെറിയൊരു മുറിയിൽ നിന്നാണ് വീഡിയോ ചെയ്തിരിക്കുന്നത്. കൈകൂപ്പി അപേക്ഷിച്ചുകൊണ്ട്, തന്നെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കാൻ കള്ളക്കുറിച്ചി ജില്ലാ കളക്ടറോടും ജില്ലാ പൊലീസ് മേധാവിയോടും (എസ്പി) അവർ അഭ്യർത്ഥിക്കുന്നു. "എന്റെ പേര് വനിത, ഞാൻ കള്ളക്കുറിച്ചി ജില്ലയിൽ നിന്നുള്ളയാളാണ്. ഞാൻ വിദേശത്ത് വന്നിട്ട് മൂന്ന് മാസമായി. അവർ ഇവിടെ എന്നെ ഉപദ്രവിക്കുന്നു. എന്റെ മാതൃരാജ്യമായ ഇന്ത്യയിലേക്ക് എന്നെ രക്ഷിച്ചെത്തിക്കാൻ കളക്ടർ മാഡത്തോടും എസ്പി മാഡത്തോടും ഞാൻ അഭ്യർത്ഥിക്കുന്നു. കഴിഞ്ഞ രണ്ട് മാസമായി അവർ എനിക്ക് ശമ്പളം തന്നിട്ടില്ല. എനിക്ക് ഇനി ഇത് സഹിക്കാൻ കഴിയില്ല," വീഡിയോയിൽ അവർ പറഞ്ഞു.
വീഡിയോ തമിഴ്നാട് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്, വനിത കള്ളക്കുറിച്ചി സ്വദേശിനിയാണെന്ന് അവർ സ്ഥിരീകരിക്കുകയും അവരുടെ അമ്മയെയും മറ്റ് കുടുംബാംഗങ്ങളെയും കണ്ടെത്തുകയും ചെയ്തു. തുടർന്ന് യുവതിയെ രക്ഷപ്പെടുത്തി ഇന്ത്യയിൽ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് കുടുംബം പരാതി നൽകി. കുവൈറ്റിൽ ജോലി വാഗ്ദാനം ചെയ്ത് ഏജന്റ് തന്റെ മകളെ ചതിക്കുകയായിരുന്നുവെന്ന് വനിതയുടെ അമ്മ വെണ്ണില ആരോപിച്ചു. ഒരു മകനും മകളുമുള്ള വനിത, ഗാർഹിക ജോലിക്കായി വിദേശത്തേക്ക് പോയതായിരുന്നുവെന്നും എന്നാൽ ഇപ്പോൾ ക്രൂരമായ പീഡനങ്ങൾക്ക് ഇരയാകുകയാണെന്നും അമ്മ പറഞ്ഞു.
"ആ ഏജന്റ് അവരെ ചതിച്ചു. അവൾക്ക് ഒരു മകനും മകളുമുണ്ട്. അവർ അവളെ ജോലിക്കായി കൊണ്ടുപോയതാണ്, പക്ഷേ അവളെ ഉപദ്രവിക്കുന്നു. എന്റെ മോളെ ജീവനോടെ വീട്ടിൽ തിരിച്ചെത്തിക്കണേ കളക്ടർ മാഡം, ഞാൻ കൈകൂപ്പി അപേക്ഷിക്കുന്നു," അമ്മ പറഞ്ഞു. വനിത ഈ ജില്ലയിൽ നിന്നുള്ളയാളാണെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.തുടർ നടപടികൾ സ്വീകരിക്കുന്നു.
തലയിൽ തട്ടമിട്ട്, ചെറിയൊരു മുറിയിൽ നിന്നാണ് വീഡിയോ ചെയ്തിരിക്കുന്നത്. കൈകൂപ്പി അപേക്ഷിച്ചുകൊണ്ട്, തന്നെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കാൻ കള്ളക്കുറിച്ചി ജില്ലാ കളക്ടറോടും ജില്ലാ പൊലീസ് മേധാവിയോടും (എസ്പി) അവർ അഭ്യർത്ഥിക്കുന്നു. "എന്റെ പേര് വനിത, ഞാൻ കള്ളക്കുറിച്ചി ജില്ലയിൽ നിന്നുള്ളയാളാണ്. ഞാൻ വിദേശത്ത് വന്നിട്ട് മൂന്ന് മാസമായി. അവർ ഇവിടെ എന്നെ ഉപദ്രവിക്കുന്നു. എന്റെ മാതൃരാജ്യമായ ഇന്ത്യയിലേക്ക് എന്നെ രക്ഷിച്ചെത്തിക്കാൻ കളക്ടർ മാഡത്തോടും എസ്പി മാഡത്തോടും ഞാൻ അഭ്യർത്ഥിക്കുന്നു. കഴിഞ്ഞ രണ്ട് മാസമായി അവർ എനിക്ക് ശമ്പളം തന്നിട്ടില്ല. എനിക്ക് ഇനി ഇത് സഹിക്കാൻ കഴിയില്ല," വീഡിയോയിൽ അവർ പറഞ്ഞു.
വീഡിയോ തമിഴ്നാട് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്, വനിത കള്ളക്കുറിച്ചി സ്വദേശിനിയാണെന്ന് അവർ സ്ഥിരീകരിക്കുകയും അവരുടെ അമ്മയെയും മറ്റ് കുടുംബാംഗങ്ങളെയും കണ്ടെത്തുകയും ചെയ്തു. തുടർന്ന് യുവതിയെ രക്ഷപ്പെടുത്തി ഇന്ത്യയിൽ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് കുടുംബം പരാതി നൽകി. കുവൈറ്റിൽ ജോലി വാഗ്ദാനം ചെയ്ത് ഏജന്റ് തന്റെ മകളെ ചതിക്കുകയായിരുന്നുവെന്ന് വനിതയുടെ അമ്മ വെണ്ണില ആരോപിച്ചു. ഒരു മകനും മകളുമുള്ള വനിത, ഗാർഹിക ജോലിക്കായി വിദേശത്തേക്ക് പോയതായിരുന്നുവെന്നും എന്നാൽ ഇപ്പോൾ ക്രൂരമായ പീഡനങ്ങൾക്ക് ഇരയാകുകയാണെന്നും അമ്മ പറഞ്ഞു.
"ആ ഏജന്റ് അവരെ ചതിച്ചു. അവൾക്ക് ഒരു മകനും മകളുമുണ്ട്. അവർ അവളെ ജോലിക്കായി കൊണ്ടുപോയതാണ്, പക്ഷേ അവളെ ഉപദ്രവിക്കുന്നു. എന്റെ മോളെ ജീവനോടെ വീട്ടിൽ തിരിച്ചെത്തിക്കണേ കളക്ടർ മാഡം, ഞാൻ കൈകൂപ്പി അപേക്ഷിക്കുന്നു," അമ്മ പറഞ്ഞു. വനിത ഈ ജില്ലയിൽ നിന്നുള്ളയാളാണെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.തുടർ നടപടികൾ സ്വീകരിക്കുന്നു.







Comments