
കോഴിക്കോട്: ലഹരിക്കെതിരായ ‘തൂഫാൻ’ ക്യാംപയിന്റെ രണ്ടാം ഘട്ടം പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഒന്നാം ഘട്ടം തുടരുന്നതിനൊപ്പം രണ്ടാം ഘട്ടത്തിനും തുടക്കമാകുമെന്ന് മന്ത്രി അറിയിച്ചു. ജനങ്ങളെ മുന്നിൽ നിർത്തിയുള്ള ബോധവത്കരണത്തിനാകും രണ്ടാം ഘട്ടത്തിൽ മുൻഗണന.
കുടുംബശ്രീ, ഹരിതകർമ്മ സേന എന്നിവയും ക്യാംപയിന്റെ ഭാഗമാകും. 1200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒരേ ദിവസം ‘തൂഫാൻ’ പതാക ഉയർത്തും. എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഉൾപ്പെടുത്തി വാർഡ് തലത്തിൽ ‘തൂഫാൻ’ സമിതികൾ രൂപീകരിക്കും. തൂഫാൻ ഗ്രാമസഭകൾ ചേരുകയും ‘തൂഫാൻ വാരിയേഴ്സിനെ’ കണ്ടെത്തുകയും ചെയ്യും.
28ന് രണ്ടാം ഘട്ടത്തിന് തുടക്കം
28ന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും തൂഫാൻ പതാക ഉയർത്തും. വാർഡുകളിൽ ബീറ്റ് പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. ജനജാഗ്രതാ സമിതികൾ കൂടുതൽ കാര്യക്ഷമമാക്കുമെന്നും മന്ത്രി പറഞ്ഞു. ഗ്രാമങ്ങളെ ഒരുമിച്ച് നിർത്തുകയാണ് ലക്ഷ്യമെന്നും ഒന്നാം ഘട്ടം അവസാനിപ്പിക്കാതെയാണ് രണ്ടാം ഘട്ടം ശക്തമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം മയക്കുമരുന്നാണെന്നും ചെന്നിത്തല പറഞ്ഞു. അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണ തൂഫാൻ ക്യാംപയിന് ലഭിച്ചിട്ടുണ്ട്. ആശുപത്രികളിൽ ‘തൂഫാൻ കെയർ’ ആരംഭിക്കും. ചികിത്സയും പുനരധിവാസവുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
10,070 ലഹരി കേസുകൾ; 1,883 അറസ്റ്റ്
പൊലീസിനെ ലഹരി മാഫിയ ആക്രമിക്കുന്നുണ്ടെന്നും മാഫിയ ശക്തമാണെന്നും മന്ത്രി പറഞ്ഞു. ഇതുവരെ 10,070 ലഹരി കേസുകൾ രജിസ്റ്റർ ചെയ്യുകയും 1,883 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 23.4 കിലോ എംഡിഎംഎ, 1,214.354 കിലോ കഞ്ചാവ്, 6,215 കിലോ ഹൈബ്രിഡ് കഞ്ചാവ് എന്നിവ പിടികൂടിയതായും അദ്ദേഹം വ്യക്തമാക്കി.
തദ്ദേശ വകുപ്പുമായി സഹകരിച്ച് തൂഫാൻ സന്ദേശം ഗ്രാമങ്ങളിലെത്തിക്കും. തൃത്താല പഞ്ചായത്ത്, അയൽക്കൂട്ടങ്ങൾ എന്നിവയും ക്യാംപയിന്റെ ഭാഗമാകും. പഞ്ചായത്ത് തലത്തിൽ ഡീ-അഡിക്ഷൻ സെന്ററുകൾക്ക് ലൈസൻസ് നൽകുന്ന കാര്യവും പരിഗണിക്കും.
കുടുംബശ്രീ, ഹരിതകർമ്മ സേന എന്നിവയും ക്യാംപയിന്റെ ഭാഗമാകും. 1200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഒരേ ദിവസം ‘തൂഫാൻ’ പതാക ഉയർത്തും. എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഉൾപ്പെടുത്തി വാർഡ് തലത്തിൽ ‘തൂഫാൻ’ സമിതികൾ രൂപീകരിക്കും. തൂഫാൻ ഗ്രാമസഭകൾ ചേരുകയും ‘തൂഫാൻ വാരിയേഴ്സിനെ’ കണ്ടെത്തുകയും ചെയ്യും.
28ന് രണ്ടാം ഘട്ടത്തിന് തുടക്കം
28ന് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും തൂഫാൻ പതാക ഉയർത്തും. വാർഡുകളിൽ ബീറ്റ് പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. ജനജാഗ്രതാ സമിതികൾ കൂടുതൽ കാര്യക്ഷമമാക്കുമെന്നും മന്ത്രി പറഞ്ഞു. ഗ്രാമങ്ങളെ ഒരുമിച്ച് നിർത്തുകയാണ് ലക്ഷ്യമെന്നും ഒന്നാം ഘട്ടം അവസാനിപ്പിക്കാതെയാണ് രണ്ടാം ഘട്ടം ശക്തമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം മയക്കുമരുന്നാണെന്നും ചെന്നിത്തല പറഞ്ഞു. അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണ തൂഫാൻ ക്യാംപയിന് ലഭിച്ചിട്ടുണ്ട്. ആശുപത്രികളിൽ ‘തൂഫാൻ കെയർ’ ആരംഭിക്കും. ചികിത്സയും പുനരധിവാസവുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
10,070 ലഹരി കേസുകൾ; 1,883 അറസ്റ്റ്
പൊലീസിനെ ലഹരി മാഫിയ ആക്രമിക്കുന്നുണ്ടെന്നും മാഫിയ ശക്തമാണെന്നും മന്ത്രി പറഞ്ഞു. ഇതുവരെ 10,070 ലഹരി കേസുകൾ രജിസ്റ്റർ ചെയ്യുകയും 1,883 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 23.4 കിലോ എംഡിഎംഎ, 1,214.354 കിലോ കഞ്ചാവ്, 6,215 കിലോ ഹൈബ്രിഡ് കഞ്ചാവ് എന്നിവ പിടികൂടിയതായും അദ്ദേഹം വ്യക്തമാക്കി.
തദ്ദേശ വകുപ്പുമായി സഹകരിച്ച് തൂഫാൻ സന്ദേശം ഗ്രാമങ്ങളിലെത്തിക്കും. തൃത്താല പഞ്ചായത്ത്, അയൽക്കൂട്ടങ്ങൾ എന്നിവയും ക്യാംപയിന്റെ ഭാഗമാകും. പഞ്ചായത്ത് തലത്തിൽ ഡീ-അഡിക്ഷൻ സെന്ററുകൾക്ക് ലൈസൻസ് നൽകുന്ന കാര്യവും പരിഗണിക്കും.







Comments