
ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. ശക്തമായ കാറ്റിനൊപ്പമുള്ള മഴ ദില്ലിയിൽ തിങ്കളാഴ്ച വരെ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. പ്രതികൂല കാലാവസ്ഥ ദേശീയ തലസ്ഥാനത്തെ റോഡ്, റെയിൽ, വ്യോമ ഗതാഗതത്തെ സാരമായി ബാധിച്ചു.
ന്യൂഡൽഹിയിലെ വിവിധ റോഡുകളിലും ജനവാസ മേഖലകളിലും വെള്ളക്കെട്ട് രൂക്ഷമാണ്. മോശം കാലാവസ്ഥയെ തുടർന്ന് ന്യൂഡൽഹി വിമാനത്താവളത്തിൽ നിന്ന് നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. മഴ തുടരുന്ന സാഹചര്യത്തിൽ യാത്രക്കാർ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിച്ച ശേഷം മാത്രം വിമാനത്താവളത്തിലേക്ക് പുറപ്പെടണമെന്ന് ഇൻഡിഗോ ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ നിർദേശിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിൽ വെള്ളം കയറിയതും യാത്രക്കാരെ ദുരിതത്തിലാക്കിയിരുന്നു. അതേസമയം, യമുനയിലെ ജലനിരപ്പ് ഉയരുന്നതിനാൽ നദീതീരങ്ങളിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.ഹരിയാനയിലെ ഹത്നികുണ്ഡ് ബാരേജിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിട്ടതോടെയാണ് ന്യൂഡൽഹിയിലെ ഓൾഡ് റെയിൽവേ ബ്രിഡ്ജിന് സമീപം യമുനയിലെ ജലനിരപ്പ് ഉയർന്നത്.
ന്യൂഡൽഹിക്ക് പുറമെ ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും ശക്തമായ മഴ തുടരുകയാണ്. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലും ശക്തമായ കാറ്റിനും മിന്നലിനുമൊപ്പം കനത്ത മഴയാണ് അനുഭവപ്പെടുന്നത്.
ന്യൂഡൽഹിയിലെ വിവിധ റോഡുകളിലും ജനവാസ മേഖലകളിലും വെള്ളക്കെട്ട് രൂക്ഷമാണ്. മോശം കാലാവസ്ഥയെ തുടർന്ന് ന്യൂഡൽഹി വിമാനത്താവളത്തിൽ നിന്ന് നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. മഴ തുടരുന്ന സാഹചര്യത്തിൽ യാത്രക്കാർ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിച്ച ശേഷം മാത്രം വിമാനത്താവളത്തിലേക്ക് പുറപ്പെടണമെന്ന് ഇൻഡിഗോ ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ നിർദേശിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിൽ വെള്ളം കയറിയതും യാത്രക്കാരെ ദുരിതത്തിലാക്കിയിരുന്നു. അതേസമയം, യമുനയിലെ ജലനിരപ്പ് ഉയരുന്നതിനാൽ നദീതീരങ്ങളിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.ഹരിയാനയിലെ ഹത്നികുണ്ഡ് ബാരേജിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിട്ടതോടെയാണ് ന്യൂഡൽഹിയിലെ ഓൾഡ് റെയിൽവേ ബ്രിഡ്ജിന് സമീപം യമുനയിലെ ജലനിരപ്പ് ഉയർന്നത്.
ന്യൂഡൽഹിക്ക് പുറമെ ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിലും ശക്തമായ മഴ തുടരുകയാണ്. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലും ശക്തമായ കാറ്റിനും മിന്നലിനുമൊപ്പം കനത്ത മഴയാണ് അനുഭവപ്പെടുന്നത്.







Comments