
ലണ്ടന്‍: പരീക്ഷകളില്‍ കോപ്പിയടിക്കുന്നവരും സ്മാര്ട്ടായെന്നു റിപ്പോര്‍ട്ട്. കടലാസ് തുണ്ടുകള്ക്കു പകരം സ്മാര്‍ട്ട് ഉപകരണങ്ങളെയാണത്രേ ഇവര്‍ ആശ്രയിക്കുന്നത്. 2012 നു ശേഷം സര്‍വകലാശാലകളിലെ കോപ്പിയടിയില്‍ 42 ശതമാനം വര്‍ധനയുണ്ടായെന്നാണു സര്‍ക്കാര്‍ രേഖകള്‍. വെബ്സൈറ്റുകളില്‍ 938 രൂപയ്ക്ക് ലഭിക്കുന്ന ഉപകരണങ്ങളാണു പലപ്പോഴും വിദ്യാര്‍ഥികളുടെ ആയുധം.
ഇവകൂടാതെ സ്മാര്‍ട്ട് ഫോണുകള്‍, വാച്ചുകള്‍, ശ്രവണസഹായി എന്നിവയെയും വിദ്യാര്‍ഥികള്‍ കോപ്പിയടിക്ക് ഉപയോഗിക്കുന്നതായി ദ് ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്തു.
കോപ്പിയടിക്കു പിടിയിലായ മൂന്നില്‍ രണ്ട് വിദ്യാര്‍ഥികളും സ്മാര്‍ട്ട് ഡിവൈസുകളെയാണ് ആശ്രയിച്ചതെന്നാണു ക്യൂന്‍ മേരി സര്‍വകലാശാലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇ- ബേയില്‍നിന്ന് 1,000 രൂപയില്‍ താഴെ വിലയ്ക്കു ലഭിക്കുന്ന വയര്‍ലെസ് നാനോ ഇയര്ഫോണിനെയാണു കൂടുതല്‍ വിദ്യാര്‍ഥികളും ആശ്രയിച്ചത്. മുടി ധാരാളമുള്ള വിദ്യാര്‍ഥികള്‍ ഇത് ഉപയോഗിച്ചാല്‍ കണ്ടെത്താന്‍ പ്രയാസമാണ്. യുവി ലൈറ്റ് പെന്നാണു മറ്റൊരു വിഭാഗത്തിനു പ്രിയം. സൂത്രവാക്യങ്ങള്‍ സൂക്ഷിക്കാന്‍ കഴിയുന്ന കാല്‍കുലേറ്ററുകളും തരംഗമായി മാറുകയാണ്. 14 മുതല്‍ 24 വയസുവരെയുള്ളവരാണു കോപ്പിയടിക്കു സ്മാര്‍ട്ട് ഉപകരണങ്ങളെ ആശ്രയിക്കുന്നവരില്‍ മുന്നില്‍.






