
കണ്ണൂര്‍: ആള്‍വാര്‍ പീഡനക്കേസിലെ പ്രതി ബിട്ടി മൊഹന്തിയെ വീണ്ടും കണ്ണൂരിലെത്തിക്കും. പീഡനക്കേസില്‍ ജയ്പൂര്‍ ജയിലില്‍ ശിക്ഷ പൂര്‍ത്തിയാക്കിയ ബിട്ടിയെ പഴയങ്ങാടി പോലീസ് രജിസ്റ്റര്‍ ചെയ്ത ആള്മാറാട്ടക്കേസുമായി ബന്ധപ്പെട്ടാണ് കണ്ണൂരിലെത്തിക്കുന്നത്.
രാജസ്ഥാനിലെ ജയ്പൂര്‍ ജയിലില്‍ തടവുശിക്ഷ അനുഭവിക്കുന്നതിനിടെ മുങ്ങി, ആള്‍മാറാട്ടം നടത്തി താമസിക്കുന്നതിനിടെ 2013 മാര്‍ച്ച് ഒമ്പതിനാണ് ഒഡീഷ മുന്‍ ഡി.ജി.പി. മൊഹന്തിയുടെ മകനായ ബിട്ടിയെ പഴയങ്ങാടി പോലീസ് കസ്റ്റഡിയിലെടുത്തത്.
പഴയങ്ങാടി എസ്.ബി.ടിയില്‍ പ്രൊബേഷനറി ഓഫീസറായി ജോലി ചെയ്തിരുന്ന രാഘവ് രാജും ആള്‍വാര്‍ കേസ് പ്രതി ബിട്ടി മൊഹന്തിയും ഒരാള്‍ തന്നെയാണെന്നു തെളിയിക്കാനായി പഴയങ്ങാടി പോലീസ് ഡി.എന്‍.എ. പരിശോധന നടത്താന്‍ തീരുമാനിച്ചുവെങ്കിലും ഇതിനു കോടതി അനുമതി നല്‍കാത്തത് അനേ്വഷണത്തിനു തിരിച്ചടിയായി.
ജര്‍മന്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ ഏഴു വര്‍ഷം തടവുശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിലിറങ്ങി മുങ്ങിയ ബിട്ടി കേരളത്തിലെത്തി രാഘവ് രാജെന്ന പേരില്‍ എം.ബി.എ. പഠനം പൂര്‍ത്തിയാക്കുകയും ബാങ്കില്‍ ജോലി നേടുകയുമായിരുന്നു. ഇതിനിടയില്‍ ബാങ്ക് അധികൃതര്‍ക്കും പോലീസിനും ലഭിച്ച ഊമക്കത്തുകളാണ് ഇയാള്‍ പിടിയിലാകാന്‍ വഴിയൊരുക്കിയത്.
ആള്‍മാറാട്ടക്കേസില്‍ കണ്ണൂര്‍ സ്പെഷല്‍ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെയാണ് ബിട്ടിയെ പീഡനക്കേസിലെ ബാക്കി ശിക്ഷ അനുഭവിക്കാനായി കൊണ്ടുപോയത്. 2013 ഡിസംബറില്‍ ജയ്പുര്‍ കോടതിയുടെ പ്രൊഡക്ഷന്‍ വാറന്റനുസരിച്ച് ബിട്ടിയെ ജയ്പുര്‍ കോടതിയില്‍ ഹാജരാക്കാനായി കണ്ണൂര്‍ സ്പെഷല്‍ സബ് ജയിലില്‍ നിന്നു ജയ്പൂര്‍ പോലീസിനു വിട്ടുകൊടുത്തിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ബിട്ടിയുടെ അഭിഭാഷകന് െഹെക്കോടതിയെ സമീപിച്ചതോടെ തിരികെ കൊണ്ടുവന്നു.
അതിനിടെ കേരള െഹെക്കോടതി ഉപോധികളോടെ ജാമ്യം അനുവദിക്കുകയും ചെയ്തു. ഒരു ലക്ഷം രൂപയുടെ സ്വന്തം ജാമ്യത്തിലും അമ്പതിനായിരം രൂപയുടെ രണ്ട് ആള് ജാമ്യത്തിലുമാണ് െഹെക്കോടതി ജാമ്യം അനുവദിച്ചത്. ഈ തുക അന്നു തന്നെ ബിട്ടിയുടെ അഭിഭാഷകന് കോടതിയില്‍ കെട്ടിവച്ചു. എന്നാല്‍ ഈ കോടതി ഉത്തരവുമായി കണ്ണൂരിലെത്തിയപ്പോള്‍, രാഘവ് രാജിനെതിരെ ജയ്പൂര്‍ കോടതിയുടെ പ്രൊഡക്ഷന്‍ വാറന്റുണ്ടെന്ന കാരണത്താല്‍ ജാമ്യം നിഷേധിച്ചു.
രാഘവ് രാജിന് ആള്‍മാറാട്ടക്കേസ് പരിഗണിക്കുന്ന പയ്യന്നൂര്‍ ഫസ്റ്റ് €ാസ് മജിസ്ട്രേറ്റ് നേരത്തേ ജാമ്യം നല്‍കിയിരുന്നു. ജാമ്യവ്യവസ്ഥകള്‍ പാലിക്കാന്‍ കഴിയാത്തതിനാല്‍ ബിട്ടിക്കു പുറത്തിറങ്ങാനായില്ല. രക്തബന്ധത്തിലുള്ള ആരെങ്കിലും ജാമ്യം നില്‍ക്കണമെന്നും ജാമ്യക്കാരിലൊരാള്ക്കു കേരളത്തില്‍ ഭൂസ്വത്തുണ്ടായിരിക്കണമെന്നുമായിരുന്നു വ്യവസ്ഥ. ജാമ്യത്തിലിറങ്ങി മുങ്ങുന്നതു തടയുന്നതിനായിരുന്നു ഇത്.
പിന്നീടാണ് അഡ്വ: നിക്കോളാസ് ജോസഫ് മുഖേന ബിട്ടി െഹെക്കോടതിയെ സമീപിച്ചത്. ബിട്ടി മൊഹന്തിയും രാഘവ് രാജും ഒരാളാണെന്നു തെളിയിക്കാന്‍ കേരളാ പോലീസിനു സാധിച്ചിട്ടില്ല. വ്യാജ രേഖ ചമത്ക്കല്, ആള്‍മാറാട്ടം എന്നീ വകുപ്പുകളനുസരിച്ചാണ് ഇവിടെ കേസുള്ളത്.






