
* 2009ല്‍ അന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന കെ.ജി. ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള കൊളീജിയം ആണ് ജസ്റ്റിസ് കര്‍ണനെ മദ്രാസ് ഹൈക്കോടതിയില്‍ നിയമിക്കുന്നത്. മദ്രാസ് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസായിരുന്ന എ.കെ. ഗാംഗുലിയുടെ നിര്‍ദേശ പ്രകാരമായിരുന്നു നിയമനം. കര്‍ണനെ വ്യക്തിപരമായി അറിയില്ലെന്നായിരുന്നു ജസ്റ്റിസ് ബാലകൃഷ്ണന് പിന്നീട് പറഞ്ഞിരുന്നത്. എങ്ങനെയാണ് കര്‍ണന്റെ പേര് വന്നതെന്ന് ഓര്‍മയില്ലെന്ന് ജസ്റ്റിസ് ഗാംഗുലിയും പ്രതികരിച്ചിരുന്നു.
* 1983ല്‍ മദ്രാസ് ലോ കോളജില്‍ നിന്നു നിയമപഠനം പൂര്‍ത്തിയാക്കിയ ജസ്റ്റിസ് കര്ണന് ഏറെക്കാലം മദ്രാസ് ഹൈക്കോടതിയില്‍ അഭിഭാഷകനായിരുന്നു. തമിഴ്നാട് സര്‍ക്കാരിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും ഉപദേശകനായിരുന്നു.
* 2011 ലാണ് ജസ്റ്റിസ് കര്ണന് നിയമസംവിധാനത്തിനെതിരായ വിവാദപ്രസ്താവനകളും നടപടികളും ആരംഭിക്കുന്നത്. ചെെന്നെയില്‍ ഒരു വാര്‍ത്താസമ്മേളനം വിളിക്കുകയും
അദ്ദേഹത്തിനൊപ്പമുള്ള ജഡ്ജിമാരില്‍ ഒരാള്‍ ജാതീയമായി വിവേചനം കാണിച്ചുവെന്നുമായിരുന്നു ആരോപണം. ഒരു ദളിതനായതിനാല്‍ സഹപ്രവര്‍ത്തകനായ ജഡ്ജി തന്നെ കാലുകൊണ്ട് തൊഴിച്ചുവെന്നും കര്ണന് ആരോപണം ഉന്നയിച്ചു.
* 2015 ല്‍ കര്‍ണന്റെ ലക്ഷ്യം മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കൃഷ്ണന് കൗള്‍ ആയിരുന്നു. ദളിതനായതിനാല്‍ ചീഫ് ജസ്റ്റിസ് പീഡിപ്പിക്കുന്നുവെന്നായിരുന്നു ആരോപണം. പ്രധാനപ്പെട്ട കേസുകളൊന്നും തന്റെ പരിഗണനയ്ക്ക് വിടാതിരുന്നത് താഴ്ന്ന ജാതിക്കാരനായതുകൊണ്ടാണെന്ന് ജസ്റ്റിസ് കര്ണന് പരാതിപ്പെട്ടിരുന്നു.
* 2016 ഫെബ്രുവരിയില്‍ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെതിരെ കര്ണന് അഴിമതിയാരോപണം ഉന്നയിച്ചു. ഇതിനു പിന്നാലെ ഫെബ്രുവരി 12 സുപ്രീംകോടതി കര്‍ണനെ മദ്രാസ് ഹൈക്കോടതിയില്‍ നിന്നും കല്‍ക്കട്ട ഹൈക്കോടതിയിലേക്ക് മാറ്റി.
* 2016 ഫെബ്രുവരി 15ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള കൊളീജിയത്തിന്റെ സ്ഥലംമാറ്റ ശുപാര്‍ശ സ്വയം സ്റ്റേ ചെയ്തു സി.എസ്. കര്ണന് വീണ്ടും വാര്‍ത്തകളില്‍ ഇടം നേടി. കല്‍ക്കട്ട ഹൈക്കോടതിയിലേക്ക് തന്നെ സ്ഥലം മാറ്റാനുള്ള ശിപാര്‍ശയാണു ജസ്റ്റിസ് സി.എസ്. കര്ണന് സ്റ്റേ ചെയ്തത്. സ്ഥലംമാറ്റ നിര്‍ദേശം ലഭിച്ചശേഷം ജസ്റ്റിസ് കര്ണന് നല്കിയ എല്ലാ ഉത്തരവുകളും സുപ്രീം കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് കര്‍ണനു ജുഡീഷ്യല്‍ ജോലികള്‍ നല്‍കരുതെന്ന് ജഡ്ജിമാരായ ജെ.എസ്. കേഹാര്‍, ആര്.ഭാനുമതി എന്നിവരുടെ ബെഞ്ച് പരിഷ്കരിക്കുകയായിരുന്നു.
* മദ്രാസ് ഹൈക്കോടതിയില്‍നിന്നു കല്‍ക്കട്ട ഹൈക്കോടതിയിലേക്കു സ്ഥലംമാറ്റിയ സുപ്രീം കോടതി നടപടി കര്ണന് സ്വയം സ്റ്റേ ചെയ്തെങ്കിലും പിന്നീട് കൊല്‍ക്കത്തയിലെത്തി. തന്റെ ''വീട്ടിലെ കോടതി''യില്‍ ഇരുന്നാണു കര്ണന് പിന്നീടുള്ള പോരാട്ടം നടത്തിയത്.
* 2017 മാര്‍ച്ച് 31: മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും വിരമിച്ച ജഡ്ജിമാര്‍ക്കുമെതിരെ അഴിമതി ആരോപിച്ചു സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്കു കത്തയച്ചതിനെ തുടര്‍ന്ന് കര്‍ണനെതിരെ കോടതിയലക്ഷ്യ നടപടി തുടങ്ങി. ഈ കേസില്‍ ജസ്റ്റിസ് കര്ണന് സുപ്രീംകോടതിയില്‍ ഹാജരായി.
* 2017 മേയ്: ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍ ഉള്‍പ്പെടെ സുപ്രീംകോടതിയിലെ ഏഴു ജഡ്ജിമാര്‍ക്കു ജസ്റ്റിസ് സി.എസ്. കര്ണന് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ച് സമൂഹത്തെ ഞെട്ടിച്ചു.
* 2017 മേയ് 1: സമന്‍സ് കിട്ടിയ സുപ്രീം കോടതി ജഡ്ജിമാര്‍ ജസ്റ്റിസ് കര്‍ണന്റെ മാനസികനില പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിനായി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനും നിര്‍ദേശം നല്കി. െവെദ്യപരിശോധനയ്ക്ക് തയാറാവില്ലെന്ന് കര്ണന് തന്നെ വ്യക്തമാക്കി.
* മേയ് 4: തന്റെ മാനസികാരോഗ്യത്തിനു കുഴപ്പമില്ലെന്നും പരിശോധന വേണ്ടെന്നുംവ്യക്തമാക്കിയ കര്ണന്, വീട്ടിലെത്തിയ ഡോക്ടര്‍മാരുടെ സംഘത്തെ മടക്കി അയച്ചു. മദ്രാസ് ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലെയും ചില ജഡ്ജിമാര്‍ അഴിമതിക്കാരാണെന്നാരോപിച്ചു വിവാദം സൃഷ്ടിച്ച ജസ്റ്റിസ് കര്‍ണനോടു ഹൈക്കോടതിയിലെ ചുമതലകള്‍ ഒഴിഞ്ഞശേഷംകൊല്ക്കത്തയിലെ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രമായ പാവ്ലോവ് ആശുപത്രിയില്‍ പരിശോധനയ്ക്കു ഹാജരാകാനാണു സുപ്രീം കോടതി മേയ് ഒന്നിനു നിര്‍ദേശിച്ചത്. ഇതേത്തുടര്‍ന്നാണു കര്‍ണന്റെ വീട്ടിലേക്കു പോലീസ് അകമ്പടിയോടെ നാലു ഡോക്ടര്‍മാരും ഒരു നഴ്സുമടങ്ങിയ സംഘം എത്തിയത്. വീട്ടിലെത്തിയ സംഘത്തിനു ചായ നല്‍കിയശേഷം, െവെദ്യപരിശോധന നിരാകരിച്ചതന്റെ കാരണം അദ്ദേഹം വിശദമായി എഴുതി നല്കി മടക്കി അയക്കുകയായിരുന്നു.
* മേയ് 8: ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍ ഉള്‍പ്പെടെ സുപ്രീംകോടതിയിലെ എട്ടു ജഡ്ജിമാരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കാന്‍ ജസ്റ്റിസ് കര്‍ണന്റെ ഉത്തരവ്. തന്നെ ജാതീയമായി അധിക്ഷേപിച്ചെന്ന പരാതിയിലാണ് കര്ണന് ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ശിക്ഷ വിധിച്ചത്. എട്ടുപേര്‍ അഞ്ചു വര്‍ഷം തടവും ഒാരോ ലക്ഷം രൂപ വീതം പിഴയും അടയ്ക്കണമെന്നായിരുന്നു ഉത്തരവ്.
* മേയ് 9: ജസ്റ്റിസ് കര്ണന് കോടതിയലക്ഷ്യക്കേസില്‍ തടവ് ശിക്ഷ.
* ജൂണ്‍ 12: ജസ്റ്റിസ് കര്ണന് ജുഡീഷ്യല്‍ സര്‍വീസില്‍നിന്നു വിരമിച്ചു. അന്ന് അദ്ദേഹത്തിന്റെ ജന്മദിനം കൂടിയായിരുന്നു.
* ജൂണ്‍ 20: ജസ്റ്റിസ് കര്ണന് അറസ്റ്റില്‍.






