
തിരുവനന്തപുരം: സംസ്ഥാനത്തു കൂടുതല്‍ ബാറുകളും ബിയര്‍-െവെന്‍ ഷോപ്പുകളും തുറക്കാന്‍ നഗരപരിധിയിലെ സംസ്ഥാനപാതകള്‍ പുനര്‍വിജ്ഞാപനം ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതോടെ, 220 ഓളം മദ്യശാലകള്‍ തുറക്കാന്‍ കഴിയുമെന്നാണ് പ്രാഥമിക കണക്ക്.
ഓണത്തിനു മുമ്പ് കൂടുതല്‍ ബാറുകള്‍ തുറക്കാനുള്ള നീക്കത്തെക്കുറിച്ചു മംഗളം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുനര്‍വിജ്ഞാപനം ചെയ്യുന്നതോടെ 70 പുതിയ ബാറുകള്‍ തുറക്കാനാകും. 59 ബിയര്‍-െവെന്‍ പാര്‍ലറുകളും 76 കള്ളുഷാപ്പുകളും 10 മദ്യവില്‍പ്പനശാലകളും നാലു ക്ലബുകളും തുറക്കാന്‍ മന്ത്രിസഭാ തീരുമാനം വഴിയൊരുക്കുമെന്നാണ് പ്രാഥമിക കണക്ക്.
സുപ്രീംകോടതി വിധി പ്രകാരം സംസ്ഥാന പാതയോരത്തെ 500 മീറ്റര്‍ പരിധിയില്‍ മദ്യശാലകള്‍ തുറക്കാന്‍ കഴിയില്ലായിരുന്നു. മറ്റു സംസ്ഥാനങ്ങളുടെ ചുവടുപടിച്ചു െബെപ്പാസ് ഉള്‍പ്പെടെ െഹെവെ പ്രൊട്ടക്ഷന്‍ ആക്ട് 1999 പ്രകാരമാണു പുനര്‍വിജ്ഞാപനം ചെയ്യുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍ സംസ്ഥാനപാതകളുടെ ഉടമസ്ഥത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മാറും. നഗരസഭകളുടെ പരിധിയില്‍ വരുന്ന പാതകളുടെ പരിപാലനത്തിന് തദ്ദേശസ്ഥാപനങ്ങളെക്കൂടി ഉള്‍പ്പെടുത്തുന്നത് ഉചിതമായിരിക്കുമെന്നു വിലയിരുത്തിയാണു തീരുമാനം. ഇനി മുതല്‍ കോര്പ്പറേഷന് പരിധിയിലുള്ള പാതകളുടെ പരിപാലനം ബന്ധപ്പെട്ട കോര്‍പ്പറേഷനുകളും മുനിസിപ്പാലിറ്റികള്‍ക്ക് കീഴിലുള്ള സംസ്ഥാനപാതകളുടെ പരിപാലനം അതത് നഗരസഭകള്ക്കുമായിരിക്കും.
നഗരത്തിലൂടെ കടന്നു പോകുന്ന സംസ്ഥാനപാതകളെ നഗരപാതകളായി പരിഗണിക്കാമെന്ന് െഹെവേ പ്രൊട്ടക്ഷന്‍ നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്. മദ്യശാലകള്‍ അടഞ്ഞുകിടക്കുന്നതിലൂടെ ഒരു ദിവസം നാലു കോടി രൂപയുടെ നഷ്ടം ഖജനാവിനുണ്ടാകുന്നു എന്നാണ് കണക്ക്. സംസ്ഥാനത്തിനു താങ്ങാനാവുന്നതല്ല ഈ നഷ്ടം. അതിനാല്‍, പാതകള്‍ പുനര്‍വിജ്ഞാപനം ചെയ്യണമെന്ന എക്െസെസ് വകുപ്പിന്റെ നിലപാടിനോട് ധനകാര്യവകുപ്പും അനുകൂല നിലപാട് എടുക്കുകയായിരുന്നു.
ബാറുകള്‍ പൂട്ടിയതിലൂടെ ഖജനാവിന് വന്‍തോതില്‍ നഷ്ടമുണ്ടായെന്നും നഗരപരിധിയിലെ സംസ്ഥാനപാതകള്‍ പുനര്‍വിജ്ഞാപനം ചെയ്ത് ബാറുകള്‍ തുറക്കണമെന്നും എക്െസെസ് വകുപ്പ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നയപരമായ തീരുമാനമെടുക്കാത്തതിനാല്‍ ഈ ഫയല്‍ പൊതുമരാമത്ത് വകുപ്പ് നേരത്തേ മടക്കിയിരുന്നു.






