
കൊച്ചി: ഡോര്‍മെറ്ററിയിലെ വെറും തറയില്‍ കിടത്തിയിരുന്നു. ബാത്തറൂമിന്റെ വാതിലുകള്‍ക്ക് സാക്ഷ പോലും ഉണ്ടായിരുന്നില്ല. വര്‍ഷങ്ങളായി അവിടെയുണ്ടായിരുന്ന മിക്കവരും അസുഖ ബാധിതരായിരുന്നു. ഇവര്‍ക്ക് ചികിത്സയോ മരുന്നോ നല്‍കിയിരുന്നില്ല. ബൈബിളിലെയും ഖുറാനിലെയും ലൂപ്പ്ഹോള്‍ കണ്ടെത്തി അത് പഠിപ്പിക്കുന്നതായിരുന്നു കൗണ്‍സിലിംഗിന്റെ പ്രധാന പാഠം. പഴയ വിശ്വാസത്തിലേക്ക് മടക്കി കൊണ്ടു വരാന്‍ ലൈംഗികപീഡനം ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ പരീക്ഷിക്കുമായിരുന്നു.
വിവാദമായ തൃപ്പൂണിത്തുറയിലെ യോഗാകേന്ദ്രത്തിനെതിരേ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത് അന്യമതസ്ഥനെ വിവാഹം കഴിച്ചതിന്റെ പേരില്‍ മാതാപിതാക്കള്‍ പിടിച്ചുകൊണ്ട് വന്ന് യോഗാസെന്ററില്‍ തള്ളിയെന്ന ആരോപണവുമായി രംഗത്ത് വന്ന ഡോ. ശ്വേതയാണ്. യോഗാസെന്ററില്‍ തന്നെപ്പോലെയുള്ള മറ്റ് 60 സ്ത്രീകളെയും കണ്ടതായി ഇവര്‍ കോടതിക്ക് നല്കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുണ്ട്.
അന്യമതസ്ഥനെ വിവാഹം കഴിച്ചതിന്റെ പേരില്‍ തന്നെ തൃപ്പൂണിത്തുറയ്ക്കടുത്ത് ഒരു യോഗാസെന്ററില്‍ 22 ദിവസമായി ശാരീരികമായും മാനസീകമായും പീഡിപ്പിക്കുന്നെന്നും ക്രിസ്തീയ യുവാവിനെ ഉപേക്ഷിക്കാന്‍ ആവശ്യപ്പെടുന്നതായും സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുള്ളതായി ഒരു ദേശീയമാധ്യമമാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. പ്രണയിച്ച് വിവാഹിതരായ ശ്വേതയും ഇസാക്കും പീച്ചിയിലെ ഒരു ക്ഷേത്രത്തില്‍ വെച്ച് കല്യാണം നടത്തുകയും പിന്നീട് ഇത് സ്പെഷ്യല്‍ മാരേജ് ആക്ടില്‍ റജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. എന്നാല്‍ പത്തുമാസം ഇസാക്കിനൊപ്പം ഒരുമിച്ചു താമസിച്ച ശ്വേതയെ പിതാവും കുടുംബവും ചേര്‍ന്ന് പിടിച്ചുകൊണ്ടു പോകുകയും തൃപ്പൂണിത്തുറയ്ക്ക് അടുത്ത യോഗാസെന്ററില്‍ കൗണ്‍സിലിംഗിന് ആക്കുകയും ചെയ്തു.
പിന്നീട് ഇവിടെ നിന്നും വിദഗ്ദ്ധമായി രക്ഷപ്പെട്ട് ഭര്‍ത്താവിന്റെ അരികിലേക്ക് തന്നെ തിരിച്ചെത്തിയ യുവതി ഭര്‍ത്താവ് നല്‍കിയിരുന്ന ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയെ പിന്തുണച്ചാണ് സത്യവാങ്മൂലം നല്‍കിയത്. ജൂലൈ 27 ന് ശ്വേതയെ കാണാനില്ലെന്ന് പറഞ്ഞ് തൃശൂരുകാരനായ റിന്റോ ഇസാക്ക് ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തത്.
ബൈബിളിലെയും ഖുറാനിലെയും ലൂപ്പ്ഹോള്‍ കണ്ടെത്തി അത് പഠിപ്പിക്കുന്നതിനെ ശക്തമായി പ്രതിഷേധിച്ചിരുന്നു. എന്നാല്‍ അത് ഗൗരവമായി എടുത്തില്ല. ഘര്‍വാപസി എന്ന പേരില്‍ വന്ന ഒരു സംഘടിത ശ്രമമാണ് ഇവിടെ നടക്കുന്നത്. പിതാവും കുടുംബവും ചേര്‍ന്ന് നിര്‍ബ്ബന്ധപൂര്‍വ്വം കൗണ്‍സിലിംഗ് സെന്ററില്‍ എത്തിക്കുകയായിരുന്നു. പ്രതിഷേധം ഉയര്‍ത്തിയപ്പോള്‍ അവര്‍ അതിനെ അവഗണിച്ചു. യോഗാസെന്ററില്‍ തന്റെ പ്രതിഷേധങ്ങളെ വകവെയ്ക്കാതെ ചവുട്ടിയരച്ചു. വര്‍ഷങ്ങളായി അവിടെ താമസിക്കുന്ന അനേകര്‍ ഉണ്ടായിരുന്നു. മിക്കവരും രോഗബാധിതരായിരുന്നു. ആര്‍ക്കും മതിയാ ചികിത്സ പോലും നല്‍കിയിരുന്നില്ലെന്നും യുവതി പറഞ്ഞു.
മാതാപിതാക്കളെ അനുസരിക്കുന്നത് പോലെയും യോഗാസെന്ററില്‍ സഹകരിക്കുന്നത് പോലെയും അഭിനയിക്കുകയും ചെയ്താണ് രക്ഷപ്പെട്ടത്. മാതാപിതാക്കള്‍ മൂവാറ്റുപുഴയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് കൊണ്ടുപോകുമ്പോള്‍ രക്ഷപ്പെട്ട് ഐസക്കിനൊപ്പം ചേരുകയായിരുന്നു. ഭര്‍ത്താവിന്റെ അരികില്‍ എത്തിയ ശേഷം പോലീസ് സംരക്ഷണവും ആവശ്യപ്പെട്ട യുവതി ട്രസ്റ്റിന്റെയും അത് നടത്തുന്ന തൃപ്പൂണിത്തുറയിലെ സെന്ററിന്റെയും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. തൃപ്പൂണിത്തുറ കണ്ടനാടുകാരനായ മനോജ് എന്ന ഗുരുജി നടത്തിയിരുന്ന യോഗ വിദ്യാകേന്ദ്രത്തിന് ഉദയംപേരൂര്‍ പഞ്ചായത്ത് അടച്ചുപൂട്ടല്‍ നോട്ടീസ് നല്‍കിയതാണ്. തിങ്കളാഴ്ച ഇവിടെ നിന്നും ശ്രീജേഷ് എന്നയാളെ തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ മനോജ് ഉള്‍പ്പെടെ അറസ്റ്റിലായവരുടെ എണ്ണം നാലായി.
വിവാദമായ തൃപ്പൂണിത്തുറയിലെ യോഗാകേന്ദ്രത്തിനെതിരേ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത് അന്യമതസ്ഥനെ വിവാഹം കഴിച്ചതിന്റെ പേരില്‍ മാതാപിതാക്കള്‍ പിടിച്ചുകൊണ്ട് വന്ന് യോഗാസെന്ററില്‍ തള്ളിയെന്ന ആരോപണവുമായി രംഗത്ത് വന്ന ഡോ. ശ്വേതയാണ്. യോഗാസെന്ററില്‍ തന്നെപ്പോലെയുള്ള മറ്റ് 60 സ്ത്രീകളെയും കണ്ടതായി ഇവര്‍ കോടതിക്ക് നല്കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുണ്ട്.
അന്യമതസ്ഥനെ വിവാഹം കഴിച്ചതിന്റെ പേരില്‍ തന്നെ തൃപ്പൂണിത്തുറയ്ക്കടുത്ത് ഒരു യോഗാസെന്ററില്‍ 22 ദിവസമായി ശാരീരികമായും മാനസീകമായും പീഡിപ്പിക്കുന്നെന്നും ക്രിസ്തീയ യുവാവിനെ ഉപേക്ഷിക്കാന്‍ ആവശ്യപ്പെടുന്നതായും സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുള്ളതായി ഒരു ദേശീയമാധ്യമമാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. പ്രണയിച്ച് വിവാഹിതരായ ശ്വേതയും ഇസാക്കും പീച്ചിയിലെ ഒരു ക്ഷേത്രത്തില്‍ വെച്ച് കല്യാണം നടത്തുകയും പിന്നീട് ഇത് സ്പെഷ്യല്‍ മാരേജ് ആക്ടില്‍ റജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. എന്നാല്‍ പത്തുമാസം ഇസാക്കിനൊപ്പം ഒരുമിച്ചു താമസിച്ച ശ്വേതയെ പിതാവും കുടുംബവും ചേര്‍ന്ന് പിടിച്ചുകൊണ്ടു പോകുകയും തൃപ്പൂണിത്തുറയ്ക്ക് അടുത്ത യോഗാസെന്ററില്‍ കൗണ്‍സിലിംഗിന് ആക്കുകയും ചെയ്തു.
പിന്നീട് ഇവിടെ നിന്നും വിദഗ്ദ്ധമായി രക്ഷപ്പെട്ട് ഭര്‍ത്താവിന്റെ അരികിലേക്ക് തന്നെ തിരിച്ചെത്തിയ യുവതി ഭര്‍ത്താവ് നല്‍കിയിരുന്ന ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയെ പിന്തുണച്ചാണ് സത്യവാങ്മൂലം നല്‍കിയത്. ജൂലൈ 27 ന് ശ്വേതയെ കാണാനില്ലെന്ന് പറഞ്ഞ് തൃശൂരുകാരനായ റിന്റോ ഇസാക്ക് ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തത്.
ബൈബിളിലെയും ഖുറാനിലെയും ലൂപ്പ്ഹോള്‍ കണ്ടെത്തി അത് പഠിപ്പിക്കുന്നതിനെ ശക്തമായി പ്രതിഷേധിച്ചിരുന്നു. എന്നാല്‍ അത് ഗൗരവമായി എടുത്തില്ല. ഘര്‍വാപസി എന്ന പേരില്‍ വന്ന ഒരു സംഘടിത ശ്രമമാണ് ഇവിടെ നടക്കുന്നത്. പിതാവും കുടുംബവും ചേര്‍ന്ന് നിര്‍ബ്ബന്ധപൂര്‍വ്വം കൗണ്‍സിലിംഗ് സെന്ററില്‍ എത്തിക്കുകയായിരുന്നു. പ്രതിഷേധം ഉയര്‍ത്തിയപ്പോള്‍ അവര്‍ അതിനെ അവഗണിച്ചു. യോഗാസെന്ററില്‍ തന്റെ പ്രതിഷേധങ്ങളെ വകവെയ്ക്കാതെ ചവുട്ടിയരച്ചു. വര്‍ഷങ്ങളായി അവിടെ താമസിക്കുന്ന അനേകര്‍ ഉണ്ടായിരുന്നു. മിക്കവരും രോഗബാധിതരായിരുന്നു. ആര്‍ക്കും മതിയാ ചികിത്സ പോലും നല്‍കിയിരുന്നില്ലെന്നും യുവതി പറഞ്ഞു.
മാതാപിതാക്കളെ അനുസരിക്കുന്നത് പോലെയും യോഗാസെന്ററില്‍ സഹകരിക്കുന്നത് പോലെയും അഭിനയിക്കുകയും ചെയ്താണ് രക്ഷപ്പെട്ടത്. മാതാപിതാക്കള്‍ മൂവാറ്റുപുഴയിലെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് കൊണ്ടുപോകുമ്പോള്‍ രക്ഷപ്പെട്ട് ഐസക്കിനൊപ്പം ചേരുകയായിരുന്നു. ഭര്‍ത്താവിന്റെ അരികില്‍ എത്തിയ ശേഷം പോലീസ് സംരക്ഷണവും ആവശ്യപ്പെട്ട യുവതി ട്രസ്റ്റിന്റെയും അത് നടത്തുന്ന തൃപ്പൂണിത്തുറയിലെ സെന്ററിന്റെയും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. തൃപ്പൂണിത്തുറ കണ്ടനാടുകാരനായ മനോജ് എന്ന ഗുരുജി നടത്തിയിരുന്ന യോഗ വിദ്യാകേന്ദ്രത്തിന് ഉദയംപേരൂര്‍ പഞ്ചായത്ത് അടച്ചുപൂട്ടല്‍ നോട്ടീസ് നല്‍കിയതാണ്. തിങ്കളാഴ്ച ഇവിടെ നിന്നും ശ്രീജേഷ് എന്നയാളെ തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ മനോജ് ഉള്‍പ്പെടെ അറസ്റ്റിലായവരുടെ എണ്ണം നാലായി.







Comments