
തിരുവനന്തപുരം: പ്രളയദുരിതാശ്വാസ കാര്യത്തിലും തീരദേശ പരിപാലനത്തിലും മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷ ഒരുക്കുന്ന കാര്യത്തിലും സംസ്ഥാനസര്‍ക്കാരിന് കനത്ത വീഴ്ച പറ്റിയെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍. പ്രളയക്കെടുതിയിലും വേണ്ടവിധത്തില്‍ സര്‍ക്കാര്‍ കാര്യങ്ങള്‍ ചെയ്തില്ലെന്നും ക്യാമ്പുകളില്‍ സൗകര്യം ഒരുക്കുന്ന കാര്യത്തിലും വലിയ വീഴ്ച ഉണ്ടായെന്നും പറഞ്ഞു.
കോട്ടയം, ഇടുക്കി, പത്തനംതിട്ട, കുട്ടനാട്ടലും വലിയ നാശവും കോടികളുടെ നഷ്ടവുമുണ്ടായി. കൃഷി വ്യാപകമായി നശിച്ചു. ജൂലൈ 31 ലെ മഴയില്‍ റാന്നിഭാഗത്ത് കനത്ത വെള്ളപ്പൊക്കമുണ്ടാക്കി. ഇതിനൊന്നും യാതൊരു മുന്നൊരുക്കവും ഇല്ലായിരുന്നു. ഇവര്‍ക്കെല്ലാം നാശനഷ്ടത്തിന് അര്‍ഹമായ പരിഗണനയുണ്ടാകണമെന്നും പറഞ്ഞു.
കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നു. കടലില്‍ അപകടത്തില്‍ പെട്ടവരുടെ കാര്യത്തില്‍ ആദ്യ മണിക്കൂര്‍ പ്രധാനമാണ്. എന്നാല്‍ ഇവിടെ വലിയ തോതിലുള്ള കൃത്യവിലോപം ഉണ്ടായി. തിരച്ചിലിനായി എന്തുകൊണ്ട് താമസിച്ചു എന്ന കാര്യത്തല്‍ സര്‍ക്കാരിന് മറുപടിയുണ്ടോയെന്നും സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്‌തോ എന്നും ചോദിച്ചു.
മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തില്‍ രാജേഷിന്റെ ഭാര്യയ്ക്കും ഗൗതമിന്റെ സഹോദരനും ജോലി നല്‍കണം. കടബാദ്ധ്യത തീര്‍ക്കാന്‍ നടപടി വേണം കുട്ടികളുടെ വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടു. കടലില്‍ കാണാതായവരെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മുന്‍കാലത്ത് ഇത്തരം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കടലില്‍ പോകുന്നവര്‍ക്ക് കാലാവസ്ഥ സംബന്ധിച്ച മുന്നറിയിപ്പ് നല്‍കാറുണ്ട്. എന്നാല്‍ ഇവിടെ അത് ലഭിച്ചില്ല എന്നതാണ് പ്രധാനമായി വന്നിരിക്കുന്ന ആക്ഷേപം.
മത്സ്യബന്ധന ഉപകരണങ്ങള്‍ നശിച്ചുപോകുന്നതിലും നഷ്ടപരിഹാരം ഉണ്ടാക്കണം. കൊല്ലത്ത് മത്സ്യബന്ധന തൊഴിലാളികളുടെ വള്ളവും വലയും നഷ്ടമായി. അതിനെല്ലാം അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം. ഇന്‍ഷുറന്‍സ് ഇല്ലാത്ത ബോട്ടുകള്‍ക്കും സഹായം നല്‍കാന്‍ നടപടിയുണ്ടാകണം. അതിലെ സാങ്കേതിക പ്രശ്‌നങ്ങളല്ല നോക്കേണ്ടത്. നഷ്ടപരിഹാരം നല്‍കുന്നതിലാണ് മുന്‍തൂക്കം നല്‍കേണ്ടത്. ഇതില്‍ സര്‍ക്കാര്‍ സമീപനം പ്രധാനമാണ്. നഷ്ടപരിഹാരം നല്‍കുന്നതില്‍ വീഴ്ചയുണ്ടാകരുതെന്നും പറഞ്ഞു.
കോട്ടയം, ഇടുക്കി, പത്തനംതിട്ട, കുട്ടനാട്ടലും വലിയ നാശവും കോടികളുടെ നഷ്ടവുമുണ്ടായി. കൃഷി വ്യാപകമായി നശിച്ചു. ജൂലൈ 31 ലെ മഴയില്‍ റാന്നിഭാഗത്ത് കനത്ത വെള്ളപ്പൊക്കമുണ്ടാക്കി. ഇതിനൊന്നും യാതൊരു മുന്നൊരുക്കവും ഇല്ലായിരുന്നു. ഇവര്‍ക്കെല്ലാം നാശനഷ്ടത്തിന് അര്‍ഹമായ പരിഗണനയുണ്ടാകണമെന്നും പറഞ്ഞു.
കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നു. കടലില്‍ അപകടത്തില്‍ പെട്ടവരുടെ കാര്യത്തില്‍ ആദ്യ മണിക്കൂര്‍ പ്രധാനമാണ്. എന്നാല്‍ ഇവിടെ വലിയ തോതിലുള്ള കൃത്യവിലോപം ഉണ്ടായി. തിരച്ചിലിനായി എന്തുകൊണ്ട് താമസിച്ചു എന്ന കാര്യത്തല്‍ സര്‍ക്കാരിന് മറുപടിയുണ്ടോയെന്നും സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്‌തോ എന്നും ചോദിച്ചു.
മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തില്‍ രാജേഷിന്റെ ഭാര്യയ്ക്കും ഗൗതമിന്റെ സഹോദരനും ജോലി നല്‍കണം. കടബാദ്ധ്യത തീര്‍ക്കാന്‍ നടപടി വേണം കുട്ടികളുടെ വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടു. കടലില്‍ കാണാതായവരെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മുന്‍കാലത്ത് ഇത്തരം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കടലില്‍ പോകുന്നവര്‍ക്ക് കാലാവസ്ഥ സംബന്ധിച്ച മുന്നറിയിപ്പ് നല്‍കാറുണ്ട്. എന്നാല്‍ ഇവിടെ അത് ലഭിച്ചില്ല എന്നതാണ് പ്രധാനമായി വന്നിരിക്കുന്ന ആക്ഷേപം.
മത്സ്യബന്ധന ഉപകരണങ്ങള്‍ നശിച്ചുപോകുന്നതിലും നഷ്ടപരിഹാരം ഉണ്ടാക്കണം. കൊല്ലത്ത് മത്സ്യബന്ധന തൊഴിലാളികളുടെ വള്ളവും വലയും നഷ്ടമായി. അതിനെല്ലാം അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം. ഇന്‍ഷുറന്‍സ് ഇല്ലാത്ത ബോട്ടുകള്‍ക്കും സഹായം നല്‍കാന്‍ നടപടിയുണ്ടാകണം. അതിലെ സാങ്കേതിക പ്രശ്‌നങ്ങളല്ല നോക്കേണ്ടത്. നഷ്ടപരിഹാരം നല്‍കുന്നതിലാണ് മുന്‍തൂക്കം നല്‍കേണ്ടത്. ഇതില്‍ സര്‍ക്കാര്‍ സമീപനം പ്രധാനമാണ്. നഷ്ടപരിഹാരം നല്‍കുന്നതില്‍ വീഴ്ചയുണ്ടാകരുതെന്നും പറഞ്ഞു.







Comments