
ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാന്‍ ഉച്ചത്തില്‍ പാട്ട് വെയ്ക്കും, പിന്നെ ചൂരല്‍ പ്രയോഗം; യോഗാ കേന്ദ്രത്തിനെതിരെ മുന്‍ ഇന്‍സ്ട്രക്ടര്‍
ആലപ്പുഴ: 'വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തി വരുതിയില്‍ വരുത്താന്‍ ശ്രമിക്കും... എന്നിട്ടും മയപ്പെട്ടില്ലെങ്കില്‍ ചൂരല്പ്രയോഗത്തിലേക്കു കടക്കും... ഉച്ചത്തില്‍ പാട്ടുവച്ച് ശബ്ദം പുറത്തറിയാത്ത വിധമാക്കിയശേഷം പെണ്‍കുട്ടികളെ ചൂരലിന് മര്‍ദ്ദിക്കും... ഞാന്‍ ദൃക്സാക്ഷിയാണ്...'-തൃപ്പൂണിത്തുറ ശിവശക്തി യോഗാ കേന്ദ്രത്തില്‍ പീഡനങ്ങള്‍ നടന്നതായി ആരോപിച്ചു ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച മുന്‍ ഇന്‍സ്ട്രക്ടര്‍ ആലപ്പുഴ പെരുമ്പളം സ്വദേശി കൃഷ്ണകുമാര്‍ പറയുന്നു.
സ്ഥാപന ഉടമ പെരുമ്പളം സ്വദേശിയായ കെ.ആര്. മനോജ് എന്ന ഗുരുജി തന്റെ ബന്ധുകൂടിയാണ്. പത്തു വര്‍ഷം ഈ യോഗാകേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആദ്യം പഠിതാവായാണ് ചെന്നത്. കോഴ്സ് പൂര്‍ത്തിയായി അണ്ണാമലൈ യൂണിവേഴ്സിറ്റിയുടെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതോടെ ഇന്‍സ്ട്രക്ടറായി.
ആദ്യമൊക്കെ ഈ കേന്ദ്രത്തില്‍ യോഗാ പരിശീലനം മാത്രമായിരുന്നു. 2012 മുതല്‍, ചില സംഘടനകളുമായി ബന്ധപ്പെട്ടു മതംമാറിയവരെ തിരികെ കൊണ്ടുവരുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.
ഇരുനില കെട്ടിടത്തിന്റെ രണ്ടാം നിലയിലായിരുന്നു കൗണ്‍സലിങ്. ഇവിടേക്കു താന്‍ ഉള്‍പ്പടെ അധികമാര്‍ക്കും പ്രവേശനം അനുവദിച്ചിരുന്നില്ല. ഗുരുജിയും രണ്ടു വനിതകളുമാണ് കൗണ്‍സലിങ് നടത്തിവന്നത്.
ആര്ത്ത വിദ്യാസമാജം എന്ന സംഘടനയുടെ പേരിലാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടന്നത്. 2013 ലും മറ്റും വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ഇവിടെ കൗണ്സലിങ്ങിനെത്തിയത്. പിന്നീട് വലിയ വളര്‍ച്ചയായി. ഇതിനിടെയാണ് പീഡനങ്ങളെക്കുറിച്ച് നേരിട്ട് ബോധ്യപ്പെട്ടതെന്നും കൃഷ്ണകുമാര്‍ മംഗളത്തോട് പറഞ്ഞു.
പലതും ചോദ്യംചെയ്തതോടെ താന്‍ അനഭിമതനായി. വൈകാതെ ഇവിടെ നിന്നു പുറത്തുപോന്നു. സമാനചിന്താഗതിയുള്ള ചിലരും ഒപ്പമുണ്ടായിരുന്നു.
അവരുമായി ചേര്‍ന്ന് ഞായറാഴ്ചകളില്‍ ഒത്തുചേര്‍ന്ന് യോഗാ പരിശീലനത്തിനു തുടക്കം കുറിച്ചതോടെ മനോജ് അപവാദപ്രചരണങ്ങള്‍ തുടങ്ങി. ഇതിനെതിരേ പ്രതികരിച്ചതോടെ തന്നെ തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസിലടക്കം വിവിധ കേസുകളില്‍ കുടുക്കാന്‍ ശ്രമം നടന്നു. മനോജിനു സര്‍ക്കാരിലും പോലീസിലും ഉന്നതരുമായി ബന്ധമുണ്ട്- അദ്ദേഹം പറഞ്ഞു.
പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു, മയക്കുമരുന്നുകള്‍ കൊടുത്തു തുടങ്ങിയ പരാതികളും കൃഷ്ണകുമാര്‍ കോടതി മുമ്പാകെ ഉന്നയിച്ചിട്ടുണ്ട്. വരുന്ന പത്തിനു ഹര്‍ജി പരിഗണിക്കുമ്പോള്‍ മനോജിനെതിരായ ഓഡിയോ ക്ലിപ്പുകള്‍ അടക്കം സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൃഷ്ണകുമാര്‍ സ്വഭാവദൂഷ്യത്തിന് പുറത്താക്കപ്പെട്ടയാളെന്ന് മനോജിന്റെ ഭാര്യ
ആലപ്പുഴ: തൃപ്പൂണിത്തുറ ശിവശക്തി യോഗാ കേന്ദ്രത്തിനെതിരേ ആരോപണവുമായി രംഗത്തെത്തിയ കൃഷ്ണകുമാര്‍ സ്വഭാവദൂഷ്യത്തിനു സ്ഥാപനത്തില്‍നിന്നു പുറത്താക്കപ്പെട്ടയാളാണെന്നു സ്ഥാപന ഉടമ കെ.ആര് മനോജിന്റെ ഭാര്യ രാജലക്ഷ്മി. കൃഷ്ണകുമാറിനെതിരേ പോലീസിലും വനിതാ കമ്മിഷനിലും അക്കാലത്തു പരാതി നല്‍കിയതിനു തെളിവുണ്ട്.
ശിവശക്തി യോഗാ കേന്ദ്രത്തില്‍ മതപരിവര്‍ത്തനം നടന്നിരുന്നില്ല. നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം ചെയ്യപ്പെട്ടതായി കാട്ടി രക്ഷാകര്ത്താക്കള് കൊണ്ടുവരുന്ന പെണ്‍കുട്ടികള്‍ക്കു കൗണ്‍സിലിങ് നടത്തുകമാത്രമാണ് ചെയ്തിട്ടുള്ളത്.
പീഡനങ്ങള്‍ നടന്നതായുള്ള ആരോപണങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും തങ്ങള്‍ക്ക് ഉന്നതതല ബന്ധമൊന്നുമില്ലെന്നും രാജലക്ഷ്മി പ്രതികരിച്ചു.
ആലപ്പുഴ: 'വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തി വരുതിയില്‍ വരുത്താന്‍ ശ്രമിക്കും... എന്നിട്ടും മയപ്പെട്ടില്ലെങ്കില്‍ ചൂരല്പ്രയോഗത്തിലേക്കു കടക്കും... ഉച്ചത്തില്‍ പാട്ടുവച്ച് ശബ്ദം പുറത്തറിയാത്ത വിധമാക്കിയശേഷം പെണ്‍കുട്ടികളെ ചൂരലിന് മര്‍ദ്ദിക്കും... ഞാന്‍ ദൃക്സാക്ഷിയാണ്...'-തൃപ്പൂണിത്തുറ ശിവശക്തി യോഗാ കേന്ദ്രത്തില്‍ പീഡനങ്ങള്‍ നടന്നതായി ആരോപിച്ചു ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച മുന്‍ ഇന്‍സ്ട്രക്ടര്‍ ആലപ്പുഴ പെരുമ്പളം സ്വദേശി കൃഷ്ണകുമാര്‍ പറയുന്നു.
സ്ഥാപന ഉടമ പെരുമ്പളം സ്വദേശിയായ കെ.ആര്. മനോജ് എന്ന ഗുരുജി തന്റെ ബന്ധുകൂടിയാണ്. പത്തു വര്‍ഷം ഈ യോഗാകേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആദ്യം പഠിതാവായാണ് ചെന്നത്. കോഴ്സ് പൂര്‍ത്തിയായി അണ്ണാമലൈ യൂണിവേഴ്സിറ്റിയുടെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതോടെ ഇന്‍സ്ട്രക്ടറായി.
ആദ്യമൊക്കെ ഈ കേന്ദ്രത്തില്‍ യോഗാ പരിശീലനം മാത്രമായിരുന്നു. 2012 മുതല്‍, ചില സംഘടനകളുമായി ബന്ധപ്പെട്ടു മതംമാറിയവരെ തിരികെ കൊണ്ടുവരുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.
ഇരുനില കെട്ടിടത്തിന്റെ രണ്ടാം നിലയിലായിരുന്നു കൗണ്‍സലിങ്. ഇവിടേക്കു താന്‍ ഉള്‍പ്പടെ അധികമാര്‍ക്കും പ്രവേശനം അനുവദിച്ചിരുന്നില്ല. ഗുരുജിയും രണ്ടു വനിതകളുമാണ് കൗണ്‍സലിങ് നടത്തിവന്നത്.
ആര്ത്ത വിദ്യാസമാജം എന്ന സംഘടനയുടെ പേരിലാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടന്നത്. 2013 ലും മറ്റും വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് ഇവിടെ കൗണ്സലിങ്ങിനെത്തിയത്. പിന്നീട് വലിയ വളര്‍ച്ചയായി. ഇതിനിടെയാണ് പീഡനങ്ങളെക്കുറിച്ച് നേരിട്ട് ബോധ്യപ്പെട്ടതെന്നും കൃഷ്ണകുമാര്‍ മംഗളത്തോട് പറഞ്ഞു.
പലതും ചോദ്യംചെയ്തതോടെ താന്‍ അനഭിമതനായി. വൈകാതെ ഇവിടെ നിന്നു പുറത്തുപോന്നു. സമാനചിന്താഗതിയുള്ള ചിലരും ഒപ്പമുണ്ടായിരുന്നു.
അവരുമായി ചേര്‍ന്ന് ഞായറാഴ്ചകളില്‍ ഒത്തുചേര്‍ന്ന് യോഗാ പരിശീലനത്തിനു തുടക്കം കുറിച്ചതോടെ മനോജ് അപവാദപ്രചരണങ്ങള്‍ തുടങ്ങി. ഇതിനെതിരേ പ്രതികരിച്ചതോടെ തന്നെ തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസിലടക്കം വിവിധ കേസുകളില്‍ കുടുക്കാന്‍ ശ്രമം നടന്നു. മനോജിനു സര്‍ക്കാരിലും പോലീസിലും ഉന്നതരുമായി ബന്ധമുണ്ട്- അദ്ദേഹം പറഞ്ഞു.
പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു, മയക്കുമരുന്നുകള്‍ കൊടുത്തു തുടങ്ങിയ പരാതികളും കൃഷ്ണകുമാര്‍ കോടതി മുമ്പാകെ ഉന്നയിച്ചിട്ടുണ്ട്. വരുന്ന പത്തിനു ഹര്‍ജി പരിഗണിക്കുമ്പോള്‍ മനോജിനെതിരായ ഓഡിയോ ക്ലിപ്പുകള്‍ അടക്കം സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൃഷ്ണകുമാര്‍ സ്വഭാവദൂഷ്യത്തിന് പുറത്താക്കപ്പെട്ടയാളെന്ന് മനോജിന്റെ ഭാര്യ
ആലപ്പുഴ: തൃപ്പൂണിത്തുറ ശിവശക്തി യോഗാ കേന്ദ്രത്തിനെതിരേ ആരോപണവുമായി രംഗത്തെത്തിയ കൃഷ്ണകുമാര്‍ സ്വഭാവദൂഷ്യത്തിനു സ്ഥാപനത്തില്‍നിന്നു പുറത്താക്കപ്പെട്ടയാളാണെന്നു സ്ഥാപന ഉടമ കെ.ആര് മനോജിന്റെ ഭാര്യ രാജലക്ഷ്മി. കൃഷ്ണകുമാറിനെതിരേ പോലീസിലും വനിതാ കമ്മിഷനിലും അക്കാലത്തു പരാതി നല്‍കിയതിനു തെളിവുണ്ട്.
ശിവശക്തി യോഗാ കേന്ദ്രത്തില്‍ മതപരിവര്‍ത്തനം നടന്നിരുന്നില്ല. നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം ചെയ്യപ്പെട്ടതായി കാട്ടി രക്ഷാകര്ത്താക്കള് കൊണ്ടുവരുന്ന പെണ്‍കുട്ടികള്‍ക്കു കൗണ്‍സിലിങ് നടത്തുകമാത്രമാണ് ചെയ്തിട്ടുള്ളത്.
പീഡനങ്ങള്‍ നടന്നതായുള്ള ആരോപണങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും തങ്ങള്‍ക്ക് ഉന്നതതല ബന്ധമൊന്നുമില്ലെന്നും രാജലക്ഷ്മി പ്രതികരിച്ചു.







Comments