
കൊച്ചി: ''രാജീവിനെ കൂട്ടിക്കൊണ്ടുവന്നപ്പോള്‍ െകെയബദ്ധം പറ്റി. വേഗം ആശുപത്രിയില്‍ എത്തിക്കണം'' റിയല്‍ എസ്റ്റേറ്റു ബിസിനസുകാരന് രാജീവ് കൊല്ലപ്പെട്ട കേസില്‍ നിര്‍ണ്ണായകമായി മാറിയത് ഡിവൈഎസ്പിയെ വിളിച്ച പ്രതികളില്‍ ഒരാളായ അഭിഭാഷകന് ഉദയഭാനു നടത്തിയ ഫോണ്‍ സംഭാഷണം. കൊല്ലപ്പെടുന്നതിനു രണ്ടാഴ്ച മുമ്പ് ചാലക്കുടി ഡിെവെ.എസ്.പിയോട് ഉദയഭാനു ആവശ്യപ്പെട്ടത് രാജീവിനെ കസ്റ്റഡിയിലെടുത്ത് തല്ലി 70 ലക്ഷം രൂപ വാങ്ങിയെടുക്കണമെന്നായിരുന്നു.
എന്നാല്‍ ''തല്ലാനൊന്നും പറ്റില്ല. പരാതിയുണ്ടെങ്കില്‍ കേസെടുക്കാം'' എന്നു ഡിെവെ.എസ്.പിയുടെ മറുപടി നല്കി. വി.എ. രാജീവിനെ സെപ്റ്റംബര്‍ 29-ന് ചക്കര ജോണിയടക്കമുള്ള പ്രതികള്‍ തവളപ്പാറയിലേക്ക് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണു കേസ്. ഭൂമി വാങ്ങാനായി ഇടനിലക്കാരനായ രാജീവിന് ഉദയഭാനു മുന്‍കൂര്‍ പണം നല്‍കിയെങ്കിലും ഇടപാട് നടന്നില്ലെന്നും പണം തിരിച്ചുചോദിച്ചതോടെ ഉദയഭാനുവും രാജീവും ശത്രുക്കളായെന്നും പോലീസ് പറയുന്നു. പണം തിരികെ കിട്ടുന്നതിനായി രാജീവിനെ തട്ടിക്കൊണ്ടുപോയി ബലം പ്രയോഗിച്ച് മുദ്രപ്പത്രത്തില്‍ ഒപ്പു വയ്പ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ടെന്നാണു കേസ്.
രാജീവ് വധക്കേസില്‍ മൊെബെല്‍ ഫോണ്‍ കോള്‍ രേഖകളാണ് അഡ്വ. ഉദയഭാനുവിനെതിരേ പ്രോസിക്യൂഷന് മുഖ്യ ആയുധമാക്കുന്നത്. രാജീവ് കൊല്ലപ്പെട്ട ദിവസം സംഭവത്തിനു മുമ്പും ശേഷവും കേസിലെ ഒന്നാം പ്രതിയും ചക്കര ജോണിയും നിരവധി തവണ ഫോണിലൂടെ സംസാരിച്ചു. ഒന്നാം പ്രതി സംഭവ ദിവസം രാവിലെ 8.33 ന് ചക്കര ജോണിയെ വിളിച്ചു. തുടര്‍ന്ന് ജോണി 8.37 ന് ഉദയഭാനുവിനെ വിളിച്ചു. രാവിലെ 8.33 മുതല്‍ ഉച്ചയ്ക്ക് 12.46 വരെ ഒന്നാം പ്രതിയും ചക്കര ജോണിയും 20 തവണ ഫോണില്‍ വിളിച്ചു. രാവിലെ 8.37 മുതല്‍ രാത്രി 11.15 വരെ ചക്കര ജോണിയും ഉദയഭാനുവും 28 തവണ ഫോണില്‍ സംസാരിച്ചു. ചക്കര ജോണിയുടെ ഡ്രൈവറായ ആറാം പ്രതിയും ഉദയഭാനുവും ആറ് തവണ ഫോണില്‍ ബന്ധപ്പെട്ടു. രാജീവിനെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കാനുള്ള പദ്ധതി നടപ്പാക്കിയത് ഉദയഭാനുവിന്റെ താല്‍പ്പര്യവും നിര്‍ദേശവും അനുസരിച്ചാണെന്ന് ഫോണ്‍ കോള്‍ രേഖകളില്‍നിന്നു വ്യക്തമാണ്. ചക്കര ജോണിയും ഡ്രൈവറും ഉദയഭാനുവും തമ്മില്‍ ഇടവിട്ടുള്ള ഫോണ്‍കോളുകള്‍ പദ്ധതിയനുസരിച്ചുള്ള ഓപ്പറേഷന്റെ വിവരങ്ങള്‍ െകെമാറാനായിരുന്നു.
കൊല നടന്ന ദിവസം ചക്കര ജോണി പല തവണ ഉദയഭാനുവിനെ ഫോണില്‍ വിളിച്ചത് നിയമോപദേശം തേടാനാണെന്ന വാദം കോടതി അംഗീകരിച്ചില്ല. ഈ ഘട്ടത്തില്‍ അതിനു തെളിവില്ലെന്ന് സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. ഉദയഭാനുവിന്റെ പങ്കിനെക്കുറിച്ച് വിശദമായ അന്വേഷണം വേണം. ഇവരുടെ ഫോണ്‍ സംഭാഷണത്തിന്റെ വിശദാംശങ്ങളും അറിയേണ്ടതുണ്ട്. ഉദയഭാനുവിന്റെ വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തി ചില രേഖകള്‍ കണ്ടെടുത്തിരുന്നു. ഉദയഭാനുവും ജോണിയും രാജീവിനെ ഭീഷണിപ്പെടുത്തി മുദ്രപ്പത്രങ്ങളില്‍ ഒപ്പിടുവിച്ചെന്ന ആരോപണത്തെക്കുറിച്ച് അറിയാനും ഉദയഭാനുവിനെ ചോദ്യം ചെയ്യണം. രാജീവ് ജീവിച്ചിരുന്നാല്‍ ബലമായി ഒപ്പിടുവിച്ച രേഖകളെ ചോദ്യംചെയ്യുമെന്നതിനാല് വകവരുത്താന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. ഇതിലെല്ലാം വിശദമായ അന്വേഷണം വേണ്ടതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാവില്ല. കേസില്‍ ഉദയഭാനുവിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് നീക്കുകയാണെന്നും െഹെക്കോടതി പറഞ്ഞു.
രാജീവ് ഇടനിലക്കാരനായി വന്‍തോതില്‍ ഭൂമിവാങ്ങാന്‍ ഉദയഭാനു കരാര്‍ ഉണ്ടാക്കിയതായി കേസ് ഡയറിയില്‍നിന്ന് വ്യക്തമാണെന്നു െഹെക്കോടതി വിലയിരുത്തി. ഇരുവരും അകന്നതോടെ പണം ആവശ്യപ്പെട്ട് ഉദയഭാനു രാജീവിനെ നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് പ്രോസിക്യൂഷന് പറയുന്നു. പണം വാങ്ങിയിട്ടില്ലെന്ന നിലപാടാണ് രാജീവ് സ്വീകരിച്ചത്. അഞ്ചാം പ്രതി ചക്കര ജോണിക്കും രാജീവിനോടു ശത്രുതയുണ്ടായിരുന്നു. ഇവര്‍ തമ്മിലുള്ള കേസുകളില്‍ രാജീവിനുവേണ്ടി അഡ്വ. ഉദയഭാനുവാണ് കോടതിയില്‍ ഹാജരായിരുന്നത്. രാജീവുമായുള്ള സൗഹൃദം തകര്‍ന്നതോടെ ഉദയഭാനു പകരം വീട്ടാന്‍ ചക്കര ജോണിയുമായി ചേര്‍ന്നെന്നും പ്രോസിക്യൂഷന് വാദിച്ചു.
സംഭവദിവസം ഉച്ചയോടെ ഉദയഭാനുവും ജോണിയും ഡ്രൈവറും ആലപ്പുഴയിലെ ഒരു മൊെബെല്‍ ടവര്‍ ലൊക്കേഷനു കീഴിലെത്തിയിരുന്നു. രാജീവിനെ തടഞ്ഞുവച്ച് പീഡിപ്പിച്ച സ്ഥലത്ത് ഉദയഭാനുവും ജോണിയും എത്തേണ്ടതായിരുന്നു. രാജീവ് കൊല്ലപ്പെട്ടതറിഞ്ഞാണ് ഇവര്‍ സംഭവസ്ഥലത്തു പോകാതിരുന്നത്. രാജീവ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് ജോണിയും ഉദയഭാനുവും പരിഭ്രമിച്ച് തിരക്കിട്ട് ഫോണ്‍ ചെയ്തതെന്നും പ്രോസിക്യൂഷന് വാദിച്ചു.
പോലീസ് നിരത്തുന്ന പ്രധാന തെളിവുകള്‍
1. രാജീവിനെ കസ്റ്റഡിയിലെടുത്ത് തല്ലി 70 ലക്ഷം രൂപ വാങ്ങിയെടുക്കണമെന്ന് രാജീവ് കൊല്ലപ്പെടുന്നതിനു രണ്ടാഴ്ച മുമ്പ് ചാലക്കുടി ഡിെവെ.എസ്.പിയോട് ഉദയഭാനു ആവശ്യപ്പെട്ടത്. ''തല്ലാനൊന്നും പറ്റില്ല. പരാതിയുണ്ടെങ്കില്‍ കേസെടുക്കാം'' എന്നു ഡിെവെ.എസ്.പിയുടെ മറുപടി. കേസില്‍ ഡിെവെ.എസ്.പി. പ്രധാന സാക്ഷിയാണ്.
2. ''രാജീവിനെ കൂട്ടിക്കൊണ്ടുവന്നപ്പോള്‍ െകെയബദ്ധം പറ്റി. വേഗം ആശുപത്രിയില്‍ എത്തിക്കണം'' എന്നു ഡിെവെ.എസ്.പിയോടു ഫോണില്‍ പറഞ്ഞതു റെക്കോഡ് ചെയ്തിട്ടുണ്ട്. കാണാതായ രാജീവിനു വേണ്ടി തെരച്ചില്‍ നടക്കുന്നതിനിടെ ഇതു പറഞ്ഞതിനെ പ്രതിയുടെ കുറ്റസമ്മത മൊഴിയായി കണക്കാക്കാം.
3. മുഖ്യ പ്രതി ചക്കര ജോണിയും ഉദയഭാനുവും തമ്മില്‍ സംഭവ ദിവസം രാവിലെ വിളിച്ചത് 19 തവണ.
4. ഉദയഭാനുവില്‍നിന്നു വധഭീഷണിയുണ്ടെന്നു കാട്ടി െഹെക്കോടതിക്കും മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കൊല്ലപ്പെട്ട രാജീവ് നല്കിയ പരാതി.
5. രാജീവുമായി ഉദയഭാനു നടത്തിയ ഭൂമിയിടപാടുകളുടെ രേഖകള്‍.
6 . രാജീവിന്റെ വീട്ടില്‍ നിരവധി തവണ ഉദയഭാനു വന്നതിന്റെ സി.സി. ടിവി ദൃശ്യങ്ങള്‍
7. ഉദയഭാനുവിനുകൂടി വേണ്ടിയാണ് രാജീവിനെ ബന്ദിയാക്കിയതെന്ന അറസ്റ്റിലായ പ്രതികളുടെയും സാക്ഷികളുടെയും മൊഴികള്‍ വീഡിയോയില്‍ പകര്‍ത്തിയത്.






