
ന്യൂഡൽഹി: കർണാടകയിൽ ഡി.കെ. ശിവകുമാർ മന്ത്രിസഭയിലേക്ക് 20 അംഗങ്ങളെ കൂടി ഉൾപ്പെടുത്തി. ഇവരിൽ 12 പേർ ആദ്യമായാണ് മന്ത്രിസഭയിലെത്തുന്നത്. പുതിയ മന്ത്രിമാരുടെ പട്ടികയ്ക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഔദ്യോഗിക അംഗീകാരം നൽകി. നിയമസഭയുടെ അടുത്ത സ്പീക്കറായി ജി.എസ്. പാട്ടീലിനെയും പാർട്ടി നേതൃത്വം അംഗീകരിച്ചു. പുതുതായി ഉൾപ്പെടുത്തിയവരിൽ ഗായത്രി ശാന്തേഗൗഡ മാത്രമാണ് വനിത.
ഖാർഗെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഡി.കെ. ശിവകുമാർ പുതിയ പട്ടിക പുറത്തുവിട്ടത്. പ്രോട്ടോക്കോൾ പ്രകാരം, സത്യപ്രതിജ്ഞയ്ക്ക് മുമ്പ് മന്ത്രിമാരുടെ പട്ടിക ഗവർണർക്ക് കൈമാറും.
പി.എം. നരേന്ദ്രസ്വാമി, ശിവരാജ് തങ്കടഗി, രുദ്രപ്പ ലമാണി, കെ.എസ്. ബസവന്തപ്പ, ബി. നാഗേന്ദ്ര, ടി. രഘുമൂർത്തി, ബി.ഇസഡ്. സമീർ അഹമ്മദ് ഖാൻ, റിസ്വാൻ അർഷാദ്, സന്തോഷ് ലാഡ്, ബംഗാരപ്പ, പുട്ടുരംഗഷെട്ടി, മങ്കാള വൈദ്യ, അജയ് സിംഗ്, എൻ. ചലുവരായ സ്വാമി, കെ.എം. ശിവലിംഗ ഗൗഡ, എച്ച്.സി. ബാലകൃഷ്ണ, ഗായത്രി ശാന്തേഗൗഡ, ബസവരാജ് റായറെഡ്ഡി, വിജയനന്ദ് കാശപ്പനവർ, ലക്ഷ്മൺ സവാദി എന്നിവരാണ് പുതിയ മന്ത്രിസഭാംഗങ്ങൾ.
ഖാർഗെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഡി.കെ. ശിവകുമാർ പുതിയ പട്ടിക പുറത്തുവിട്ടത്. പ്രോട്ടോക്കോൾ പ്രകാരം, സത്യപ്രതിജ്ഞയ്ക്ക് മുമ്പ് മന്ത്രിമാരുടെ പട്ടിക ഗവർണർക്ക് കൈമാറും.
പി.എം. നരേന്ദ്രസ്വാമി, ശിവരാജ് തങ്കടഗി, രുദ്രപ്പ ലമാണി, കെ.എസ്. ബസവന്തപ്പ, ബി. നാഗേന്ദ്ര, ടി. രഘുമൂർത്തി, ബി.ഇസഡ്. സമീർ അഹമ്മദ് ഖാൻ, റിസ്വാൻ അർഷാദ്, സന്തോഷ് ലാഡ്, ബംഗാരപ്പ, പുട്ടുരംഗഷെട്ടി, മങ്കാള വൈദ്യ, അജയ് സിംഗ്, എൻ. ചലുവരായ സ്വാമി, കെ.എം. ശിവലിംഗ ഗൗഡ, എച്ച്.സി. ബാലകൃഷ്ണ, ഗായത്രി ശാന്തേഗൗഡ, ബസവരാജ് റായറെഡ്ഡി, വിജയനന്ദ് കാശപ്പനവർ, ലക്ഷ്മൺ സവാദി എന്നിവരാണ് പുതിയ മന്ത്രിസഭാംഗങ്ങൾ.







Comments