
കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ ജീവപര്യന്തം തടവു ശിക്ഷയനുഭവിക്കുന്ന കൊടി സുനി സ്വര്‍ണകവര്‍ച്ചാ സംഘത്തെ വിളിച്ചത് നൂറിലേറെത്തവണ. ജയിലില്‍നിന്ന് കൊടിസുനി മൊെബെല്‍ ഫോണ്‍ വഴി കവര്‍ച്ച ആസൂത്രണം ചെയ്ത സംഭവം ചെറുവണ്ണൂര്‍ സി.ഐ അന്വേഷിക്കും. കവര്‍ച്ചാ കേസ് ഇതുവരേ നല്ലളം എസ്.ഐ: എസ്.ബി.െകെലാസ്നാഥ് ആയിരുന്നു അന്വേഷിച്ചിരുന്നത്. എന്നാല്‍ ജയിലില്‍ നിന്നുള്ള ഫോണ്‍വിളിയും കവര്‍ച്ച ആസൂത്രണം ചെയ്തതും അതീവ ഗൗരവമുള്ളതായതിനാലാണ് സിറ്റി പോലീസ് കമ്മിഷണര്‍ എസ്. കാളിരാജ് മഹേഷ്കുമാറിന്റെ നിര്‍ദേശ പ്രകാരം സി.ഐ. പി. രാജേഷ് അന്വേഷണം തുടങ്ങിയത്.
കാര്‍ തടഞ്ഞുനിര്‍ത്തി തട്ടിയെടുത്ത സ്വര്‍ണം കണ്ടെത്താനായില്ല. സംഘത്തലവന് കാക്ക രഞ്ജിത്തില്‍നിന്ന് മൂന്നരക്കിലോ സ്വര്‍ണം വാങ്ങിയ കൊല്ലം ജോനകപുരം സ്വദേശി കനകവിള പുത്തന്‍ വീട് രാജേഷ് ഖന്ന (53)യെ പോലീസ് ചോദ്യം ചെയ്തിരുന്നെങ്കിലും കവര്‍ച്ചചെയ്ത സ്വര്‍ണം എവിടെയാണെന്നത് ഇപ്പോഴും പോലീസിന് വ്യക്തമല്ല. കള്ളക്കടത്ത് സ്വര്‍ണം ലഭിച്ചാല്‍ ഡി.ആര്.ഐ.യും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കും. നിലവില്‍ കേസെടുക്കാന്‍ ഡി.ആര്.ഐ.യ്ക്ക് കഴിയില്ല. സംഭവം നടന്ന് മുഖ്യസൂത്രധാരനായ കാക്ക രഞ്ജിത്തിനെ പിടികൂടിയെങ്കിലും സ്വര്‍ണം വാങ്ങിയ രാജേഷിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കൊല്ലത്ത് കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോഴാണ് നല്ലളം എസ്.ഐ: എസ്.ബി. െകെലാസ് നാഥിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്.
2016 ജൂെലെ 16നാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് വരികയായിരുന്ന തലശേരി ചൊകഌ സ്വദേശി ഇസ്്മായിലിന്റെ കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ച് സ്വര്‍ണം തട്ടിയെടുത്തത്. കോഴിക്കോട് ഒളവണ്ണ സ്വദേശിയായ കാക്ക രഞ്ജിത്തിന്റെ കൂട്ടാളികളായ ദില്‍ഷാദ്, അതുല്‍, റാസിക്ക് എന്നിവെര ആദ്യഘട്ടത്തില്‍ പോലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നായിരുന്നു കുപ്രസിദ്ധ മോഷ്ടാവ് കാക്ക രഞ്ജിത്തിന്റെ പങ്ക് വ്യക്തമായത്. തട്ടിയെടുത്ത സ്വര്‍ണമടങ്ങിയ ബാഗ് ഗുരുവായൂരിലെത്തി സംഘം രഞ്ജിത്തിനു െകെമാറിയിരുന്നു. ഈ സ്വര്‍ണം 80 ലക്ഷത്തിന് കൊല്ലം സ്വദേശി രാജേഷ് ഖന്നക്കു വില്‍ക്കുകയായിരുന്നു. ഈ സ്വര്‍ണത്തെക്കുറിച്ചാണ് പിന്നീട് യാതൊരു വിവരവും ലഭിക്കാത്തത്.
സുനിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി ചോദ്യം ചെയ്യാന്‍ കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം€ാസ് മജിസ്ട്രേറ്റ് (അഞ്ച്) കോടതി പോലീസിന് അനുമതി നല്‍കിയിട്ടുണ്ട്. കോഴിക്കോട്ട് കാര്‍ യാത്രക്കാരനെ ആക്രമിച്ച് മൂന്ന് കിലോഗ്രാം കള്ളക്കടത്ത് സ്വര്‍ണം കവര്‍ന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട് പൊക്കുന്ന് സ്വദേശി രഞ്ജിത്ത് എന്ന കാക്ക രഞ്ജിത്ത് (34), കൊല്ലം ജോനകപുരം സ്വദേശി കനകവിള പുത്തന്‍ വീട് രാജേഷ് ഖന്ന (53) എന്നിവരെ ചോദ്യം ചെയ്തപ്പോഴാണു സുനിയുടെ പങ്കിനെക്കുറിച്ചു പോലീസിനു വിവരം ലഭിച്ചത്. സുനിയുടെ നിര്‍ദേശപ്രകാരമാണ് കവര്‍ച്ച നടത്തിയതെന്നും ഇതിനായി സുനി പല തവണ ബന്ധപ്പെട്ടിരുന്നെന്നും രഞ്ജിത്ത് മൊഴി നല്‍കിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.
ഏപ്രില്‍ മുതല്‍ ജൂെലെ 16 വരെയുള്ള കാലയളവിനുള്ളിലെ മൊെബെല്‍ ഫോണ്‍ കോള്‍ വിശദാംശങ്ങള്‍ പോലീസ് പരിശോധിച്ചിരുന്നു. രഞ്ജിത്തിന്റെ ഫോണിലേക്ക് ഒരേ നമ്പറില്‍നിന്നു പലതവണ കോളുകള്‍ വന്നതായി പോലീസിനു വ്യക്തമായിട്ടുണ്ട്. ഈ നമ്പര്‍ കൊടി സുനി ഉപയോഗിക്കുന്നതാണെന്ന സംശയത്തിലാണ് പോലീസ്. കൊടിസുനി തന്നെയാണോ ഫോണ്‍ െകെകാര്യം ചെയ്യുന്നതെന്ന് വ്യക്തമാക്കാനാണ് സി.ഐ. അന്വേഷണം ഏറ്റെടുത്തത്. നൂറിലേറെ തവണ ഈ നമ്പറില്‍ നിന്നും തിരിച്ച് രഞ്ജിത്തിന്റെ ഫോണില്‍നിന്ന് ഈ നമ്പറിലേക്കും കോളുകള്‍ പോയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. 2016 ജൂലായ് 16- ന് രാവിലെ ആറോടെ ദേശീയപാതയില്‍ നല്ലളം മോഡേണ്‍ സ്റ്റോപ്പിനുസമീപത്താണ് കാര്‍ യാത്രക്കാരനെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്നത്. കവര്‍ച്ചക്കേസ് അന്വേഷിച്ച സംഘം ഓഗസ്റ്റ് 29-ന് രഞ്ജിത്തിനെ അറസ്റ്റു ചെയ്തു.
പിന്നീടാണ് കൊല്ലത്തെ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ രാജേഷ് ഖന്നയുടെ പങ്കിനെക്കുറിച്ച് പോലീസിന് വ്യക്തമായത്. ഓപ്പറേഷന് കുബേരയുമായി ബന്ധപ്പെട്ടു രാജേഷ് ഖന്ന ജയിലിലായിരുന്നു. ഈ സമയത്താണു സുനിയുമായി പരിചയപ്പെടുന്നതെന്നാണു പോലീസിനു ലഭിച്ച വിവരം. പിന്നീട് രാജേഷ്ഖന്ന പുറത്തിറിങ്ങിയെങ്കിലും സുനിയുമായുള്ള ബന്ധം നിലനിര്‍ത്തി. രജ്ഞിത്തിനെ പോലീസ് പിടികൂടിയതിനു പിറ്റേന്നു രാജേഷ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി സുനിയുമായി കൂടിക്കാഴ്ച നടത്തിയെന്നും പോലീസ് കണ്ടെത്തി. രഞ്ജിത്ത് ഉള്‍പ്പെടെ ആറുപേരാണ് കവര്‍ച്ചാ കേസുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായത്.






