
െവെക്കം: അഖില എന്നും അഖിലയാണെന്നും ഹാദിയ ആയി ഒരിക്കലും അംഗീകരിക്കില്ലെന്നും പിതാവ് അശോകന്. മകള്‍ക്ക് ആരോടും പ്രണയമില്ലായിരുന്നെന്നും ആസൂത്രിത കരുനീക്കങ്ങള്‍ അവളെ ഇത്തരത്തില്‍ കുടുക്കുകയായിരുന്നുവെന്നും സുപ്രീം കോടതിയില്‍ ഹാദിയയെന്ന അഖിലയെ ഹാജരാക്കിയശേഷം ഡല്‍ഹിയില്‍നിന്നു തിരിച്ചെത്തിയ അശോകന് ''മംഗള''ത്തോടു പറഞ്ഞു. നടന്നതെല്ലാം രഹസ്യസ്വഭാവത്തോടുകൂടിയുള്ള കരുനീക്കങ്ങളാണെന്നു കോടതിയ്ക്ക് ബോധ്യമായതിനാലാണ് മകളുടെ വിവാഹം റദ്ദാക്കിയത്.
വിവാഹം ചെയ്തുവെന്നു പറയുന്ന ഷെഫിന് ജഹാനെന്ന വ്യക്തിയെ അഖിലയ്ക്ക് അറിയില്ലായിരുന്നു. ഇയാളുമായി ഒരു പ്രണയവുമില്ല-അശോകന് പറഞ്ഞു. സേലത്ത് കോളേജില്‍ പഠിക്കുമ്പോള്‍ ഭക്ഷണം പിടിക്കുന്നില്ലെന്നുപറഞ്ഞാണ് അഖില കൂട്ടുകാര്‍ക്കൊപ്പം പുറത്ത് താമസിക്കാന്‍ തീരുമാനിച്ചത്. ഒപ്പം താമസിച്ച പെരിന്തല്‍മണ്ണ സ്വദേശികളായ കൂട്ടുകാരികളാണ് മകളെ ഈ രീതിയിലാക്കിയത്. സേലത്ത് ഹോമിയോ ഡോക്ടറാകാന്‍ മകളെ അയച്ചതില്‍ ഇപ്പോള്‍ അല്പം ദുഃഖമുണ്ട്. കാരണം ഇങ്ങനെ സംഭവിച്ചില്ലായിരുന്നുവെങ്കില്‍ തങ്ങളുടെ മകള്‍ ഇപ്പോഴും വീട്ടിലുണ്ടാകുമായിരുന്നു. പഠനകാലത്ത് ആരോടും അധികം സംസാരിക്കാത്ത സ്വഭാവക്കാരിയായിരുന്നു മകള്‍.
പത്ത് വരെ ടി.വി പുരം ഗവണ്മെന്റ് െഹെസ്ക്കൂളിലും പ്ലസ്ടു പഠനം െവെക്കം ആശ്രമം സ്ക്കൂളിലുമായിരുന്നു. അധ്യാപകര്‍ക്കിടയിലും പ്രിയപ്പെട്ടവളായിരുന്നു. മകള്‍ പ്രശ്നം ഉണ്ടാക്കിയതിന്റെ പേരില്‍ ഒരിക്കല്‍പോലും വിദ്യാലയമുറ്റത്ത് പോകേണ്ടി വന്നിട്ടില്ല. താന്‍ കമ്മ്യൂണിസ്റ്റുകാരനായി പോയതില്‍ ഇപ്പോള്‍ ദുഃഖിക്കുന്നു. പ്രശ്നങ്ങള്‍ ഇത്രയധികം ഉണ്ടായിട്ടും ഒരു കമ്മ്യൂണിസ്റ്റുകാരന് പോലും എത്തിയില്ല. കമ്മ്യൂണിസ്റ്റുകാരുടെ മക്കളെയാണ് തീവ്രവാദ സംഘടനകള്‍ ലക്ഷ്യമിടുന്നത്. ഇതുതന്നെയാണ് തന്റെ മകള്‍ക്കും സംഭവിച്ചത്.
മുസ്ലിം സമുദായത്തെ താന്‍ സ്നേഹിക്കുന്നു. എന്നാല്‍ ഇതുപോലെയുള്ള നെറികേടുകള്‍ സംഭവിക്കുമ്പോള്‍ ഇവര്‍ക്ക് കുടപിടിക്കുന്നവരെ സമുദായം ഒറ്റപ്പെടുത്തണമെന്നും അശോകന് പറഞ്ഞു. പഠനം പൂര്‍ത്തിയാക്കി മകള്‍ വീട്ടിലേക്കുതന്നെ വരുമെന്നാണ് വിശ്വാസമെന്നും അശോകന് പറഞ്ഞു.ഹാദിയ സുപ്രീം കോടതി നിര്‍ദേശത്തെത്തുടര്‍ന്നു സേലത്തെ കോളജിലേക്കു പഠനത്തിനായി പോയതിനെത്തുടര്‍ന്നു കനത്ത കാവലൊഴിഞ്ഞ വീട്ടില്‍ രണ്ടു പോലീസ് ഉദ്യോഗസ്ഥര്‍ ഇപ്പോഴും ഡ്യൂട്ടിയിലുണ്ട്.
തനിക്കു പൂര്‍ണസ്വാതന്ത്ര്യം വേണമെന്നും ഭര്‍ത്താവിനെ കാണണമെന്നും സുപ്രീം കോടതിയുടെ നിര്‍ദേശാനുസരണം ശിവ്രാജ് ഹോമിയോ മെഡിക്കല്‍ കോളജില്‍ ഹൗസ്സര്ജന്സിക്കു ചേര്‍ന്ന ഹാദിയയെന്ന അഖില പറഞ്ഞു. താന്‍ മൗലികാവകാശം മാത്രമേ തേടിയിട്ടുള്ളെന്നു ഇതുവരെ ആഗ്രഹിച്ച സ്വാതന്ത്ര്യം കിട്ടിയില്ലെന്നും ഹാദിയ പറഞ്ഞു. തന്റെ െകെവശം ഫോണില്ലെന്നും അതിനാല്‍ ആഗ്രഹിച്ച ആളുമായി സംസാരിക്കാന്‍ കഴിഞ്ഞില്ലെന്നും വ്യക്തമാക്കി. മതംമാറി ജെഫിന് ജഹാനെ വിവാഹം കഴിച്ചതിനാല്‍ 2015 ല്‍ പഠനം നിര്‍ത്തിയിരുന്നു. തുടര്‍പഠനത്തിനുള്ള നടപടി പൂര്‍ത്തിയാക്കാന്‍ ഇന്നലെ ഹാദിയ കോളജിലെത്തി.
സുപ്രീം കോടതി ഉത്തരവിന്റെ വിശദാംശം കിട്ടിയാലേ പ്രവശേന നടപടി പൂര്‍ത്തിയാകൂ. ഇതിന് ഏതാനും ദിവസം കുടി കാത്തിരിക്കേണ്ടി വരും. സേലം നഗരത്തില്‍നിന്നു പത്തു കിലോമീറ്റര്‍ അകലെയാണു കോളജ്. രാജാജി സ്ട്രീറ്റിലെ വനിതാ ഹോസ്റ്റലിലാണു ഹാദിയ താമസിക്കുന്നത്. 114 പേര് തങ്ങുന്ന ഹോസ്റ്റലിനു സമീപം കനത്തസുരക്ഷയാണ് പോലീസ് ഏര്‍പ്പെടുത്തിയത്. ഇവിടെനിന്നു മറ്റു വദ്യാഥിനികള് ബസില്‍ പോയപ്പോള്‍ വകുപ്പു മേധാവി കണ്ണന്റെയും വനിതാ പോലീസിന്റെയും കൂടെ കാറിലാണു ഹാദിയ കോളജിലെത്തിയത്. അകമ്പടിയായി പോലീസുമുണ്ടായിരുന്നു.






