
തൃശൂര്‍: മിമിക്രി മത്സരവേദിയില്‍ കാസര്‍ഗോഡ് ജി.എച്ച്. എസ്. എസ് സ്കൂളില്‍ നിന്നുള്ള വിദ്യാര്‍ഥി ജീവന് രാജ് ആദ്യം അവതരിപ്പിച്ചത് ഹെലികോപ്റ്ററിന്റെ ശബ്ദമായിരുന്നു.കാഴ്ചയുടെ ലോകത്തുനിന്നു തന്നെ അകറ്റി ജീവിതം എന്നന്നേക്കുമായി ദുരിതത്തിലാക്കിയ എന്‍ഡോസള്‍ഫാന്‍ തോട്ടങ്ങളില്‍ തളിക്കാന്‍ വന്നിരുന്ന ഹെലികോപ്ടറിന്റെ ശബ്ദമല്ലാതെ വേറെന്താണ് അവന്റെ മനസില്‍ ആദ്യം പതിയുക. കാഴ്ചയുടെ ലോകത്തേയ്ക്കു പ്രവേശനമില്ലെങ്കിലും ശബ്ദത്തിന്റെ ലോകത്തു ജീവന്‍രാജ് മികച്ച പ്രതിഭയാണെന്നു തെളിയിക്കുന്നതായിരുന്നു തൃശൂരിലെ പ്രകടനം.
പ്രകൃതിയുടെ ഓരോ ചലനങ്ങളും മിമിക്രി വേദിയില്‍ അവതരിപ്പിച്ചാണു ജീവന് രാജ് താരമായത്. എന്‍ഡോസള്‍ഫാന്‍ ഏറ്റവും കൂടുതല്‍ ദുരിതം വിതച്ച എന്മകജെ പഞ്ചായത്തിലാണു വീട്. കൂലിപ്പണിക്കാരനായ അച്ഛന് ഈശ്വനായ്കിന്റെയും പുഷ്പലതയുടെയും മകന്. ജന്മനാ കാഴ്ച നഷ്ടപ്പെട്ടിരുന്നു. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ജീവന്റെ കുടുബത്തിനു താങ്ങാനായില്ലെങ്കിലും ജീവനെ ബ്ലൈന്‍ഡ് ഹോസ്റ്റലില്‍ പഠനത്തിനായി ചേര്‍ത്തു. ഏഴാം €ാസ് വരെ ഇവിടെയാണു പഠിച്ചത്. മികച്ച മാര്‍ക്കോടെ ഏഴാം €ാസ് പഠനം പൂര്‍ത്തിയാക്കിയപ്പോള്‍ ചേട്ടന് ദേവകിരണ്‍ പഠിച്ചിരുന്ന കാസര്‍ഗോഡ് ജി.എച്ച്. എസ്. എസ് സ്കൂളില്‍ ചേര്‍ക്കുന്നത്. ജീവന് രാജിനെപ്പോലെ എന്‍ഡോസള്‍ഫാന്‍ മൂലം കാഴ്ച നഷ്ടപ്പെട്ട മുപ്പതോളം കുട്ടികളാണ് ഇവിടെ മറ്റു കുട്ടികളോടൊപ്പം പഠിക്കുന്നത്.
ഇതിനിടെ താന്‍ നിത്യവും കേള്‍ക്കുന്ന ശബ്ദങ്ങള്‍ അനുകരിച്ചു ഒഴിവു വേളകളില്‍ കൂട്ടുകാരുടെ ഇഷ്ട ചങ്ങാതിയായി ജീവന് രാജ് മാറി. കാഴ്ചയുടെ ലോകത്തു നിന്നു മറയ്ക്കപ്പെട്ട ഇവര്‍ക്കു ഏറെ കൗതുകമായിരുന്നു ഈ അനുകരണങ്ങള്‍. ജീവന്‍രാജിന്റെ ഇത്തരം കഴിവുകള്‍ ശ്രദ്ധയില്‍പ്പെട്ട സ്കൂളിലെ യു.പി. വിഭാഗം അധ്യാപകനായ ടി.വി. നാരായണനാണു മത്സരങ്ങളിലും മറ്റും പങ്കെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. ഇദ്ദേഹം തന്നെ ഇതിനായി ബ്രെയിലി ലിപിയില്‍ സ്ക്രിപ്റ്റുകളും മറ്റും തയാറാക്കി ജീവനു നല്‍കും. കണ്ണൂരിലെ കലോത്സവത്തിലാണു ജീവന് ആദ്യമായി സംസ്ഥാന തലത്തില്‍ മത്സരിക്കാനെത്തുന്നത്. അന്നു ബി ഗ്രേഡുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. കണ്ണൂരില്‍ നിന്നു ലഭിച്ച അനുഭവ പാഠവം തൃശൂരില്‍ ഏവരെയും ഞെട്ടിപ്പിക്കുന്ന പ്രകടനങ്ങള്‍ കാഴ്ച വെയ്ക്കാന്‍ ജീവനു പ്രേരണയായി.
ഹൈസ്കൂള്‍ വിഭാഗം മിമിക്രിയില്‍ എഗ്രേഡു നേടിയാണു ജീവന്റെ മടക്കം. ഓഖി ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക് ആദരസൂചകമായി കടലിന്റെ ഓരോ ഭാവങ്ങളും അവതരിപ്പിച്ചാണു ജീവന് തന്റെ പ്രകടനം ആരംഭിച്ചത്. പിന്നീട് എന്‍ഡോസള്‍ഫാന്‍ തളിയ്ക്കാന്‍ വരുന്ന ഹെലികോപ്ടര്‍ തുടങ്ങി ജീവന്റെ ചുറ്റും ഒരോ ദിവസവും നടക്കുന്ന സംഭവങ്ങള്‍ വരെ മിമിക്രി രൂപത്തില്‍ അവതരിപ്പിച്ചു കൈയ്യടി നേടി. സംസ്ഥാന തലത്തില്‍ മകന്റെ പ്രകടനം കാണാന്‍ അച്ഛനും അമ്മയ്ക്കും സഹോദരനും അതിയായ ആഗ്രഹമുണ്ടാതാരോദയമായി ബഹദൂറിന്റെ ഇളമുറക്കാരന് ; യിരുന്നെങ്കിലും പണമില്ലാത്തിനാല്‍ മോഹം ഉള്ളിലടക്കുകയായിരുന്നു അവര്‍. തുടര്‍ന്നു അധ്യാപകനായ നാരായായണനാണ് ജീവനെ തൃശൂരെത്തിച്ചത്.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള പെന്ഷന് കിട്ടുന്നുണ്ടെങ്കിലും സാമ്പത്തികമായി ഏറെ പിന്നാക്കം നില്ക്കുന്ന കുടുംബം അച്ഛന് ഈശ്വനായക് കൂലിപ്പണിയ്ക്കു പോയി കിട്ടുന്ന ചെറിയ വരുമാനം കൊണ്ടാണു കഴിയുന്നത്. സഹോദരന് ദേവികിരണ്‍ സംസ്ഥാന കലോത്സവത്തില്‍ ശാസ്ത്രീയ സംഗീതത്തില്‍ പങ്കെടുത്ത് എ ഗ്രേഡുനേടിയിട്ടുണ്ട്.
സ്കൂള്‍ കലോത്സവത്തിന്റെ താരോദയമായി അന്തരിച്ച നടന് ബഹദൂറിന്റെ ഇളമുറക്കാരന് പി.എസ്. മുഹമ്മദ്. കൊടുങ്ങല്ലൂര്‍ പനങ്ങാട് എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാര്‍ഥിയായ മുഹമ്മദ് മോണോആക്ടിലൂടെയാണ് ചിരിത്തമ്പുരാന്റെ പിന്‍ഗാമി പട്ടത്തിലേക്കു കയറി നില്‍ക്കുന്നത്.
മലയാളസിനിമയുടെ അവിഭാജ്യഘടകമായിരുന്ന ബഹദൂറിന്റേതിനു സമാനമായ സംസാരശൈലിയും മുഹമ്മദിനു പ്ലസ് പോയന്റ്. പി.കെ. കുഞ്ഞാലു എന്ന ബഹദൂറിന്റെ ചേട്ടന്റെ പേരക്കുട്ടിയാണ് മുഹമ്മദ്. ബഹദൂര്‍ മരിച്ചതും മുഹമ്മദ് ജനിച്ചതും 2000 ല്‍. ചെറുപ്പം മുതലേ സ്കൂള്‍ വേദികളില്‍ മുഹമ്മദ് തമാശകളിലൂടെ പലരേയും ചിരിപ്പിക്കുമായിരുന്നു. എന്നാല്‍ വേദികളിലെ മത്സരങ്ങള്‍ക്കു പോയിരുന്നില്ല. പിന്നീട് സ്കൂളിലെ അധ്യാപകരാണ് പ്രതിഭയെ കണ്ടറിഞ്ഞ് മത്സരിക്കാനയച്ചത്. അവരുടെ കണക്കുകള്‍ തെറ്റിയില്ല. രസച്ചരടുകളില്‍ കോര്‍ത്ത അഭിനയമികവിലൂടെ മലപ്പുറം കത്തിയുടെ ചരിത്രവും പ്രസക്തിയും സമ്മേളിപ്പിച്ച 'ജൂനിയര്‍ ബഹദൂര്‍' നിറഞ്ഞ കൈയടി നേടി എ ഗ്രേഡ് സ്വന്തമാക്കി. കത്തി സ്നേഹത്തിന്റെയും കൂടി പ്രതീകമാണെന്ന ഇതിവൃത്തമായിരുന്നു മുഹമ്മദ് അതിമനോഹരമായി അവതരിപ്പിച്ചത്.
ഭാര്യ ഭര്‍ത്താവിനു സ്നേഹപൂര്‍വം അടയ്ക്ക ചെത്തിക്കൊടുക്കുന്നതിനുപയോഗിക്കുന്ന കത്തി സ്വാതന്ത്ര്യസമരത്തില്‍ ബ്രിട്ടീഷുകാര്‍ക്ക് എതിരേ പോരാട്ട ശക്തിയായി. ഒടുവില്‍ ജിഷമാരുടെ മരണത്തിനും ഹേതുവായി. കത്തി ഒരേസമയം സ്നേഹപ്രതീകവും ഹിംസാത്മകവുമാകുന്നതിന്റെ നേര്‍ചിത്രമാണ് പവനായി ശവമായി എന്ന വിധത്തില്‍ വരച്ചുകാട്ടിയത്. കുടുംബാംഗങ്ങള്‍ രൂപം നല്കിയ ബഹദൂര്‍ ട്രസ്റ്റിന്റെ വാര്ഷികചടങ്ങുകളിലും മുഹമ്മദ് ചിരിയമിട്ടുകളുതിര്ത്തിട്ടുണ്ട്. അതോടെയാണ് ജൂനിയര്‍ ബഹദൂര്‍ എന്ന വിളിപ്പേരു കിട്ടിയത്. ബഹദൂറിന്റെ അവസാനചിത്രമായ ജോക്കറിലെ പല രംഗങ്ങളും മുഹമ്മദിനു മന:പാഠം. ചെറുപ്പം മുതലേ നാടകത്തിലും സജീവമാണ്. സ്കൂളില്‍ പഠിക്കുമ്പോള്‍ മികച്ച നാടകനടനായിരുന്നു.
ബഹദൂര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇപ്പോള്‍ മുന്‍തൂക്കം നല്‍കുന്നത്. പടിയത്ത് ബ്ലങ്ങച്ചാലില് വീട്ടില്‍ കുടുംബാംഗങ്ങളെല്ലാം മുഹമ്മദിന്റെ കലാഭാവിയിലേക്ക് ഉറ്റുനോക്കുകയാണ്. ബഹദൂറിന്റെ ദീപ്തസ്മരണകള്‍ താലോലിച്ച് കലയുടെ പുതുലോകത്തേക്ക് യുവതാരം കാലെടുത്തുവെക്കുകയാണ്. അച്ഛന് സീതി കച്ചവടക്കാരനാണ്. അമ്മ ഖദീജ. സഹോദരന്: ശരവല്.






